എനിക്ക് എന്റെ അമ്മയെ തിരികെ വേണം ! ഐശ്വര്യ റായ്ക്ക് ലണ്ടനില്‍ വച്ചുണ്ടായ മകനാണ് താന്‍ എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; തെളിവുകള്‍ നിരത്താമെന്ന് വാദം

ഹൈദരാബാദ്: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളവാരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള്‍ വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി യുവാവ് പറയുന്നു.

യുവാവ് പറയുന്നതിങ്ങനെ…ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാന്‍ വളര്‍ന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാന്‍ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളര്‍ന്നത്. ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശന്‍ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.

എന്റെ അമ്മാവന്‍ ആദിത്യ റായിയുംമുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. 2007ല്‍ എന്റെ അഅമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. പക്ഷെ ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അമ്മ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം.

27 വര്‍ഷമായി ഞാന്‍ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടില്‍ എനിക്ക് ഒരുപാടു പ്രശനങ്ങളാണ് . ബന്ധുക്കള്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാന്‍ ഇതിന് മുന്‍പേ അമ്മയെ തേടി വന്നേനെ.

എന്നാല്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യില്‍ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ എന്നും യുവാവ് പറഞ്ഞു. അടുത്തിടെ ഐശ്വര്യയും നാത്തൂന്‍ ശ്വേതാ ബച്ചനും തമ്മില്‍ ശണ്ഠയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് പുതിയ വിവാദം ഐശ്വര്യയെ തേടിയെത്തുന്നത്. ബച്ചന്‍ കുടുംബം വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Related posts