ബസിലെ തിരക്കിനിടയിൽ   സ്കൂൾ ബാഗ് ശരീരത്തിൽ തട്ടിയതിന് വിദ്യാർഥിനിയുടെ മുഖത്തടിച്ച് യാത്രക്കാരി; ചെവിവേദനയെ തുടർന്ന് ചികിത്‌സ തേടി വിദ്യാർഥിനി

വടക്കാഞ്ചേരി: അത്താണി- മുണ്ടത്തിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് 17 കാരിയ്ക്ക് യാത്രക്കാരിയുടെ മർദ്ദനം. അത്താണി സ്വദേശിനിയും മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമായ 17 കാരിയ്ക്കാണ് മർദ്ദനമേറ്റത്.

തിരക്കുള്ള ബസിൽ വച്ച് കുട്ടിയുടെ സ്കൂൾ ബാഗ് യാത്രക്കാരിയായ വനിതയുടെ ശരീരത്തിൽ തട്ടുകയും, പ്രകോപിതയായ വനിത മുഖത്ത് ആഞ്ഞടിയ്ക്കുകയുമായിരുന്നുവത്രെ. വേദന കൊണ്ട് പുളഞ്ഞ കുട്ടിയ്ക്ക് ചെവിവേദന കലശലായതോടെ പിതാവ് എത്തി തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി.

പിന്നീട് മെഡിക്കൽ കോളേജ് പോലീസിൽ എത്തി പരാതിയും നൽകി. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിദ്യാർഥിനിയെ മർദിച്ച യാത്രക്കാരി പുതിയ മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങി ആശുപത്രി വളപ്പിലേക്ക് ഓടി പോയതായി യാത്രക്കാർ പറഞ്ഞു.

Related posts