മാനസികവിഭ്രാന്തിയിൽ അക്രമാസക്തയായ സ്ത്രീയെ വലയെറിഞ്ഞു കീഴ്പ്പെടുത്തി; ഉദ്യോഗസ്ഥനെ കുത്തിവീഴ്ത്താൻ ശ്രമം; മകളെ സുരക്ഷിതരാക്കി ഫയർഫോഴ്സ്

കാഞ്ഞാണി: മാനസിക വിഭ്രാന്തിയുള്ള സ്ത്രീ അക്രമാസക്തയായതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ചു കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി.

താന്ന്യം കുറുവത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയാണ് 10 വയസുകാരി മകളെ ഒപ്പം നിർത്തി വീടിനകത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സ്വബോധം നഷ്ടപ്പെട്ട ഇവർ വീടിനകത്തെ ജനലിലെയും ഉൗണുമേശയിലെയും ചില്ലുകൾ ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ചു തല്ലിത്തകർത്തു.

അന്തിക്കാട് പോലീസ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്‍റെ നേതൃത്വത്തിൽ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി.

വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ കുട്ടിയുടെ കഴുത്തിൽ കയർ ഇടാനായി ശ്രമിച്ചു. ഇതോടെ ഫയർഫോഴ്സ് അംഗങ്ങൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തി.

ഉദ്യോഗസ്ഥനായ ടി.ആർ. ജയകുമാറിനെ സമനില തെറ്റിയ സ്ത്രീ രണ്ടുതവണ ആഞ്ഞു കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി.

തുടർന്നു സ്ത്രീയെ സേനാംഗങ്ങൾ വലയെറിഞ്ഞു കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ് സഹായത്തോടെ ആശുപത്രിയിലേയ്ക്കു മാറ്റി.

ഫയർഫോഴ്സ് സേനാംഗങ്ങളായ എം.എ. ചന്ദ്രൻ, മനു, വിപിൻദത്ത്, വിഷ്ണു, അനിൽരാജ്, കൃഷ്ണൻ, രാധ ചന്ദ്രൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related posts

Leave a Comment