പീഡനക്കേസിൽ അകത്തായ ഡിംപിളിന് വേണ്ടി ഒരേ സമയം എത്തിയത് രണ്ട് അഭിഭാഷകർ; ആളൂരും അഫ്സലും തമ്മിൽ വാക്കുതർക്കം; ഒടുവിൽ ഡിംപിളന് അങ്ങനെ പറയേണ്ടിവന്നതോടെ ബിഎ പുറത്തേക്ക്…

കൊച്ചി: മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്ക്കുവേണ്ടി വക്കാലത്തില്ലാതെ കോടതിയിൽ ഹാജരാവുകയും കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ അഡ്വ. ബി.എം. ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകർക്ക് കേരള ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.

അഡ്വ. ആളൂരിന് പുറമേ അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്ണേന്ദു സുരേഷ്, അഡ്വ. വിഷ്ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കുമാണ് ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈമാസം 22 നു കോടതി പരിഗണിക്കുന്ന സമയത്ത് ഡിംപിളിനു വേണ്ടി അഡ്വ. അഫ്സലും അഡ്വ. ആളൂരും ഹാജരായി.

ഡിംപിളിന്‍റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്സലിനോടു കോടതി മുറിയിൽ നിന്ന് പുറത്തു പോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി ഇടപെട്ട് താക്കീതു നൽകി.

അഫ്സലിനാണ് വക്കാലത്ത് നൽകിയതെന്ന് ഡിംപിൾ വ്യക്തമാക്കിയതോടെ ആളൂർ പിൻവാങ്ങേണ്ടിയും വന്നു. ഈ സംഭവത്തെത്തുടർന്ന് സ്വമേധയാ പരാതി രജിസ്റ്റർ ചെയ്താണ് ബാർ കൗണ്‍സിൽ അഡ്വ. ആളൂരിനും ഒപ്പമുള്ള അഭിഭാഷകർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

നോട്ടീസ് ലഭിച്ചു രണ്ടാഴ്ചയ്ക്കകം കാരണം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Related posts

Leave a Comment