വീട്ടമ്മ കുളിക്കുന്നത് മൊബൈലിൽ പകർത്തി യുവാവ്; യുവാവിന്‍റെ ഒളിഞ്ഞുനോട്ടവും വീഡിയോ എടുക്കലും മറ്റൊരാളും പകർത്തി; കളമശേരിയിലെ ഇരുപത്തിരണ്ടുകാരന് എട്ടിന്‍റെ പണി…

കളമശേരി: വീട്ടമ്മ കുളിക്കുന്ന രംഗം ബാത്ത്റൂമിന്‍റെ വെന്‍റിലേറ്ററിലൂടെ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. കളമശേരി ഇവിഎം, ബിഎംഡബ്ല്യു ഷോറൂമിൽ ടെക്നീഷനായി ജോലി ചെയ്യുന്ന ഗുരുവായൂർ ഇരിങ്ങാപുരം സ്വദേശി പി. പ്രണവിനെ (22) ആണ് കളമശേരി പോലീസ് അറസ്റ്റുചെയ്തത്. പരാതിക്കാരി താമസിക്കുന്ന അപ്പാർട്ട്മെന്‍റിനു സമീപം ഹോസ്റ്റലിലാണ് പ്രണവ് താമസിക്കുന്നത്. വീഡിയോ പിടിക്കുന്നത് കണ്ട് വീട്ടമ്മ ഒച്ചവച്ചപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളമശേരി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ പി.ആർ. സന്തോഷ്, എസ്ഐ പി.എൽ. വിഷ്ണു, എസ്ഐ ടി.വി. സുധീർ, എഎസ്ഐ വി.എ. ബദർ, സിവിൽ പോലീസ് ഓഫീസർ ഷാബിൻ ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

അതിക്രൂരമായ പീഡനം, പരോൾ പോലും അർഹിക്കുന്നില്ല; മാനസിക വെല്ലുവിളി നേരിടുന്ന  മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുമ്പഴ സ്വദേശിയായ 45 വയസുള്ള പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പിതാവിനോടൊപ്പം സ്വഭവനത്തില്‍ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. ഭാർത്താവിന്‍റെ അക്രമങ്ങളെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ക്രൂരമായ പീഡനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്. സ്‌കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയും പോക്‌സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഡനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാല്‍ പ്രതി പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയില്‍ പറഞ്ഞു.

Read More

പരിചയക്കാരിയായ പതിനഞ്ചുകാരിയെ മദ്യം നൽകി മയക്കി ക്രൂരമായി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തൃപ്പൂണിത്തുറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. ഇടുക്കി കുമളിയിലെ ചക്കുപള്ളം ഐക്കരമതിൽ റോഷിൻ (29)നാണ് റിമാൻഡിലായത്. ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി ഹോസ്റ്റലിൽ താമസിച്ചുവന്ന പെൺകുട്ടിയെ പരിചയത്തിന്‍റെ പുറത്ത് വിളിച്ചിറക്കി വാടകവീട്ടിലെത്തിച്ച ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുട്ടിയെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു.

Read More

പീഡനക്കേസിൽ അകത്തായ ഡിംപിളിന് വേണ്ടി ഒരേ സമയം എത്തിയത് രണ്ട് അഭിഭാഷകർ; ആളൂരും അഫ്സലും തമ്മിൽ വാക്കുതർക്കം; ഒടുവിൽ ഡിംപിളന് അങ്ങനെ പറയേണ്ടിവന്നതോടെ ബിഎ പുറത്തേക്ക്…

കൊച്ചി: മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്ക്കുവേണ്ടി വക്കാലത്തില്ലാതെ കോടതിയിൽ ഹാജരാവുകയും കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ അഡ്വ. ബി.എം. ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകർക്ക് കേരള ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡ്വ. ആളൂരിന് പുറമേ അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്ണേന്ദു സുരേഷ്, അഡ്വ. വിഷ്ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കുമാണ് ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈമാസം 22 നു കോടതി പരിഗണിക്കുന്ന സമയത്ത് ഡിംപിളിനു വേണ്ടി അഡ്വ. അഫ്സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്‍റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്സലിനോടു കോടതി മുറിയിൽ നിന്ന് പുറത്തു പോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി…

Read More

ഒമ്പതുമാസത്തെ പരിചയം പ്രണയത്തിലേക്ക്;  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍

കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനു വിധേയമാക്കിയ കേസില്‍ പതിനെട്ടുകാരന്‍ പിടിയില്‍. പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കിയശേഷം വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴഞ്ചേരി ഈസ്റ്റ് കെഎസ്എച്ച്ബി കോളനിയില്‍ ബിജിത്താണ് (18) അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ ഒമ്പതുമാസമായി പരിചയത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയം നടിച്ചു പലസ്ഥലങ്ങളിലും വാഹനങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്തെന്നു പരാതിയിലുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തിറയുന്നത്. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ബിജിത്തിനെ പിടികൂടുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്‍റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. കെ. മനോജ്, എസ്ഐ അനിരുദ്ധന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.

Read More

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരേ കേസെടുത്തു ! ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങി…

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ എസ്.സുനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്ത് പുറത്താക്കുന്നത് വരെ പഠിപ്പ് മുടക്കുമെന്ന് അവര്‍ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനിയോട് എസ്.ഐ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്. മൂന്ന് മാസം മുമ്പ് വിസിറ്റിങ് ഫാക്കല്‍റ്റിയായി കോളജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി സുനില്‍ കുമാര്‍ എത്തിയിരുന്നു. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു.…

Read More

ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്‍കി യുവതി; മുഖ്യമന്ത്രിയ്‌ക്കെതിരേയും ആരോപണം…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.

Read More

ഇൻസ്റ്റഗ്രാം വഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്

കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതിക്കെതിരേ നിരവധി കേസുകൾ. മുന്പ് കഞ്ചാവ് കടത്തലടക്കം നിരവധി കേസുകളാണ് 21 കാരനായ പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലുള്ളത്. ആലപ്പുഴ പഴവീട് കൂട്ടുങ്കൽ എസ്. അരുണ്‍ (21) ആണ് ഇന്നലെ ഈസ്റ്റ് പോലീസ് പിടികൂടിയത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശത്താക്കിയത്. തുടർന്നു ലൈംഗിക പീഡനം നടത്തുകയും പലപ്പോഴായി എട്ടു പവൻ സ്വർണവും 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കുറച്ചു നാളായി പ്രതിയായ അരുണ്‍ പെണ്‍കുട്ടിയുമായി ബന്ധം പുലർത്തിവരികയായിരുന്നു. സ്വർണവും പണവും നഷ്ടപ്പെടതിൽ സംശയ തോന്നിയ വീട്ടുകാർ അന്വേഷണം നടത്തി. തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ…

Read More

 മൂന്നു വർഷത്തോളം പത്തുവയസുകാരന് പ്രകൃതിവിരുദ്ധ പീഡനം;  ബന്ധുവായ യുവാവ് അറസ്റ്റിൽ

കറുകച്ചാല്‍: പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായത് ബന്ധു. സംഭവവുമായി ബന്ധപ്പെട്ടു കങ്ങഴ കാരമല പാണ്ടിയാംകുളത്ത് താഹ (26) യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാവ് ചെല്‍ഡ്‌ലൈനിലും കറുകച്ചാല്‍ പോലീസിലും പരാതി നല്‍കിയതോടെയാണ് യുവാവ് പോലീസ് പിടിയിലായത്. ബന്ധുവായ കുട്ടിയെ മൂന്നു വര്‍ഷത്തോളമായി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരവധി പ്രാവശ്യം പീഡിപ്പിച്ചതായി കുട്ടിയും മൊഴി നല്‍കി.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം;  പ്രതികളെ ഓരോന്നായി അറസ്റ്റു ചെയ്തുവന്നപ്പോൾ ഒരാളെ കണ്ട് പോലീസ് ഞെട്ടി;  സഹോദരനുൾപ്പടെ പിടിയിലായത് 11 പേർ

  കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹോദരന്‍ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. ജനുവരി 29ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. നല്ലില സ്വദേശി ഹൃദയ്, അഭിജിത്ത്‌, റഫീക്ക്, ജയകൃഷ്ണന്‍ എന്നിവര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍റെ പങ്കും പുറത്തറിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പെണ്‍കുട്ടി പ്രതികളുമായി സൗഹൃദത്തിലായത്. പ്രതികളുമായി പെണ്‍കുട്ടിയുടെ സഹോദരന് പരിചയമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും മുഹമ്മദ് നൗഫല്‍, മുഹമ്മദ് സജാദ്, അഹമ്മദ് ഷാ, വിഷ്ണു, അനന്തപ്രസാദ്, പ്രവീണ്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് സൂചന.

Read More