നിപ്പ: ഉറവിടം കണ്ടെത്താന്‍ കേന്ദ്രത്തിന് വിമുഖത ; ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചു ;എപ്പിഡമയോളജി പഠനം നടന്നില്ല


സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് ഭീതിപടര്‍ത്തിയ നിപ്പാവൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനത്തിന് കേന്ദ്രസര്‍ക്കാറിന് വിമുഖത.

2018 ല്‍ നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ അന്നത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.എം.മോഹന്‍ദാസ് നിപ്പ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ വിഗദ്ധരുടെ സഹായത്തോടെ എപ്പിഡമിയോളജി (സാംക്രമിക രോഗ പഠനം) നടത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിശദമായ പഠനം നടന്നില്ല.

അതിനാല്‍ 2018 ല്‍ സ്ഥിരീകരിച്ച നിപ്പയുടെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനയില്‍ വവ്വാലുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് അന്ന് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ.മോഹന്‍ദാസ് അറിയിച്ചു.

ആദ്യം പിടികൂടിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലിനെയായിരുന്നു. വിസര്‍ജ്യവും മൂന്നു വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളുള്‍പ്പെടെ മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലെക്കും അയച്ചു.

ഈ ഫലം നെഗറ്റീവായിരുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകണക്കിലെടുത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പന്നി , കന്നുകാലികള്‍, ആട്, മുയല്‍, എന്നിങ്ങനെ 21 സാമ്പിളുകളും ശേഖരിച്ച് അയച്ചു. ഇവയിലൊന്നും വൈറസ് കണ്ടെത്താനായിരുന്നില്ല.

പിന്നീട് പഴംതീനി വവ്വാലുകളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. 35 എണ്ണത്തെ പിടികൂടി. ഇതില്‍ 30 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കി. അവശേഷിക്കുന്ന അഞ്ചെണ്ണം മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലേക്കും നല്‍കി. ഈ അഞ്ച് സാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല.

അതേസമയം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചതില്‍ 10 എണ്ണത്തിന് വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്നാണ് പറയുന്നത്.എന്നാല്‍ മൃഗസംരക്ഷണ വകുപ്പിന് അക്കാലത്ത് ഇത് സംബന്ധിച്ചുള്ള യാതൊരു വിവരവും കൈമാറിയിരുന്നില്ലെന്നും അന്നത്തെ മൃഗസംരക്ഷണ വകുപ്പ് മേധാവിമാര്‍ അറിയിച്ചു.

തുടര്‍ന്നായിരുന്നു നിപ്പാവൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പഠന നടത്തണമെന്ന് സംസ്ഥാന മൃഗസംരക്ഷണവകുപ്പ് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് നടന്നിരുന്നില്ല.

Related posts

Leave a Comment