കാണാതായ വളര്‍ത്തുനായയെ തിരയാന്‍ ലണ്ടനില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തി ഉടമ ! ‘ഓഗസ്റ്റിനെ’ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവും…

പലര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. ചിലരാവട്ടെ സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നത്.

ഇത്തരത്തില്‍ സ്‌നേഹിക്കുന്ന വളര്‍ത്തു മൃഗങ്ങളെ നഷ്ടമാവുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. വീട് വിട്ടു പോകുന്നതും ആരെങ്കിലും തട്ടിക്കൊണ്ടു പോകുന്നതുമായ വളര്‍ത്തുമൃഗങ്ങളെ കണ്ടെത്താന്‍ ഉടമകള്‍ പാരിതോഷികം പ്രഖ്യാപിക്കുന്നതും പതിവാണ്.

ഇപ്പോഴിതാ മീററ്റില്‍ തന്റെ വളര്‍ത്തുനായ കാണാതായ വിവരം അറിഞ്ഞ് ലണ്ടനിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയിരിക്കുകയാണ് ഒരു യുവതി.

കുടുംബത്തിനൊപ്പം നായയെ അന്വേഷിക്കാനാണ് യുവതി എത്തിയത്. മീററ്റ് സ്വദേശിയായ ബിസിനസുകാരന്‍ ദിനേശ് മിശ്രയുടെ വളര്‍ത്തുനായ ആയ ‘ഓഗസ്റ്റിനെ’യാണ് സെപ്തംബര്‍ 24 മുതല്‍ കാണാതായിരിക്കുന്നത്.

എട്ടു വയസ്സുള്ള മിക്സ് ബ്രീഡ് ആണ് ഓഗസ്റ്റ്. 24ന് വൈകിട്ട് മീററ്റിലെ ഗ്യാംഖന ഗ്രൗണ്ടില്‍ നിന്നാണ് ഓഗസ്റ്റ് അപ്രത്യക്ഷനായത്.

കാണാതാകുമ്പോള്‍ കഴുത്തില്‍ മഞ്ഞ നിറമുള്ള കോളറും ഉണ്ടായിരുന്നു. ഓഗസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദിനേശ് മിശ്ര നാട്ടിലുടനീളം പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ്.

ഓഗസ്റ്റിന്റെ ചിത്രവും പിതാവിന്റെ മൊബൈല്‍ നമ്പറും വച്ചുള്ള പോസ്റ്റര്‍ തയ്യാറാക്കി വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പക്കുകയാണ് ദിനേശ് മിശ്രയുടെ മകള്‍ മേഘ.

ലണ്ടനില്‍ നിന്നെത്തിയ മേഘ ഓഗസ്റ്റിനെ കണ്ടെത്തിയിട്ടേ തിരിച്ചുപോകൂ എന്നാണ് പറയുന്നത്.

Related posts

Leave a Comment