ഓടിക്കൊണ്ടിരുന്ന ‘അഖിലമോളെ’ തടഞ്ഞ് പരിശോധന ! ഡ്രൈവറുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 13 പൊതി എംഡിഎംഎ

കൊടുങ്ങല്ലൂരില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും എംഡിഎംഎ പിടികൂടി.

മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈന്‍ (24)നെയാണ് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഷൈനിന്റെ പക്കല്‍ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അഖില മോള്‍ എന്ന ബസിലെ ഡ്രൈവറാണ് ഷൈന്‍.

ഇന്ന് ഉച്ചക്ക് പറവൂരിലേക്ക് യാത്രക്കാരുമായി പോകുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കെ നടയില്‍ വെച്ച് പൊലീസ് പരിശോധന നടത്തുകയായിരുന്നു.

ഡ്രൈവറുടെ പക്കല്‍ നിന്നും ഒരു പൊതി എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പന്ത്രണ്ട് പൊതികള്‍ കൂടി കണ്ടെടുത്തത്.

ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത് ഇത് രണ്ടാം തവണയാണ്.

Related posts

Leave a Comment