പ്രാണഭയം മൂലം 47കാരൻ മൂന്നുവർഷം താമസിച്ചത് തെങ്ങിന്‍റെ മുകളിൽ; ഗിൽബെർട്ടിന്‍റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതാണ് നിലത്തിറങ്ങാൻ സാധിച്ചതെന്ന് സഹോദരൻ; ഭീതിയുണ്ടാകാനിടയായ സാഹചര്യം കേട്ടാൽ….

പ്രാണഭയത്താൽ കഴിഞ്ഞ മൂന്നു വർഷവും അറുപത് അടി ഉയരമുള്ള ഒരു തെങ്ങിന്‍റെ മുകളിൽ കഴിച്ചുകൂട്ടി 47കാരൻ. ഫിലിപ്പീൻസിലെ അഗുസാൻ ഡെൽ സർ പ്രവിശ്യയിലെ ലാ പാസ് സ്വദേശിയായ ഗിൽബെർട്ട് സാഞ്ചെസ് ആണ് കഥാനായകൻ.

2004ൽ ഒരു വഴക്കിനിടെ തോക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഇദ്ദേഹം തന്നെ ആരെങ്കിലും കൊലപ്പെടുത്തുമെന്നുള്ള പ്രാണഭയത്താലാണ് വീടിനു സമീപമുള്ള തെങ്ങിൽ അഭയം പ്രാപിച്ചത്. തെങ്ങിൽ നിന്നും താഴെയിറങ്ങിയതാകട്ടെ മൂന്നു വർഷത്തിനു ശേഷവും.
ഭാര്യ മരിച്ച ഇദ്ദേഹത്തിനൊപ്പം താമസിക്കുന്നത് അമ്മയും രണ്ടു കുട്ടികളും സഹോദരനുമാണ്. മകനെ മരത്തിന്‍റെ മുകളിൽ നിന്നും ഇറക്കാൻ അമ്മ വിനിഫ്രെഡ് പഠിച്ചപണി പതിനെട്ടും പരിശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം.

അവസാനം തന്‍റെ ശ്രമം അവസാനിപ്പിച്ച അമ്മ മകന് ആവശ്യമായ ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ മരത്തിനു മുകളിലേക്ക് എത്തിച്ചു നൽകുവാൻ ആരംഭിച്ചു. പ്രായമായ അമ്മയ്ക്ക് ഗിൽബെർട്ടിന്‍റെ കുട്ടികളെ പരിചരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും ഗിൽബെർട്ട് ചെവി കൊണ്ടിരുന്നില്ല. അതു കാരണം കുട്ടികളെ ഇതുവരെ സ്കൂളിൽ അയക്കാനും സാധിച്ചില്ല.

പക്ഷേ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന തന്‍റെ മനസിലെ ഭയവും പേറി വെയിലും മഴയും പ്രാണികളുടെ ഉപദ്രവവുമെല്ലാം സഹിച്ച് തെങ്ങിനു മുകളിൽ നാളുകളെണ്ണിയിരിക്കു കയായിരുന്നു ഗിൽബെർട്ട്.

അദ്ദേഹത്തിന്‍റെ സഹോദരൻ അൽഡ്രിൻ സാഞ്ചെസ് പറയുന്നതിങ്ങനെ: “മരത്തിൽ നിന്നും താഴെയിറങ്ങാൻ ഞാനും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഗിൽബർട്ടിനോട് അപേക്ഷിക്കുമായിരുന്നു. പക്ഷെ അതൊന്നും വിലപ്പോയില്ല. മാത്രമല്ല, താഴെയിറങ്ങിയാൽ അരെങ്കിലും കൊല്ലുമെന്നും അദ്ദേഹം പറയുമായിരുന്നു’.

ലാ പാസിലെ പ്രദേശവാസികൾ ഈ സംഭവത്തെപ്പറ്റി അറിഞ്ഞെങ്കിലും അവർ ഒന്നും ചെയ്തിരുന്നില്ല. അവസാനം ഗിൽബെർട്ടിന്‍റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഫിലിപ്പീൻസിലെ പ്രമുഖ മാധ്യമങ്ങൾ ഈ സംഭവം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അധികൃതർ ഇതേപ്പറ്റി അറിഞ്ഞത്.

അദ്ദേഹത്തെ മരത്തിൽ നിന്നും താഴെയിറക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അധികൃതരും പ്രദേശവാസികളും അവസാന ശ്രമമെന്നോണം അദ്ദേഹത്തോട് ഒരുപ്രാവശ്യം കൂടി സംസാരിച്ചു നോക്കി. ഫലമൊന്നും കാണില്ലെന്നു മനസിലാക്കിയ ഇവർ മരം മുറിക്കുകയായിരുന്നു. എന്നാൽ അൽപം അപകടം പിടിച്ച ശ്രമമായിരുന്നു ഇത്. കാരണം ഒരു ചെറിയ പിഴവ് സംഭവിച്ചാൽ ഗിൽബെർട്ടിന്‍റെ മരണത്തിനു വരെ അത് കാരണമാകും. അവസാനം കൃത്യമായ പരിശ്രമത്താൽ യാതൊരു അപകടവും വരുത്താതെ ഗിൽബെർട്ടിനെ മരത്തിൽ നിന്നും താഴെയിറക്കുകയായിരുന്നു.

അങ്ങനെ മൂന്നു വർഷത്തിനു ശേഷം അദ്ദേഹം മണ്ണിൽ കാലുകുത്തുകയും ചെയ്തു.
പ്രാണികളുടെ കടിയേറ്റും ശരീരത്തിൽ കുമുളകൾ രൂപപ്പെട്ടുമുള്ള ഗിൽബെർട്ടിന്‍റെ ശാരീരികാവസ്ഥ ദൃശ്യങ്ങളിൽ വ്യക്തമാണ്. അദ്ദേഹത്തിന്‍റെ ശരീരം വല്ലാതെ ശോഷിക്കുകയും ചെയ്തു. മൂന്നുവർഷത്തിലെ അധികം സമയവും മരത്തിൽ കുനിഞ്ഞ് ഇരുന്നതിനാൽ അദ്ദേഹത്തിന്‍റെ നട്ടെല്ലിനും പ്രശ്നമുണ്ട്.

ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന അദ്ദേഹത്തിന്‍റെ മനസിലെ ചിന്ത മാറ്റി സാധാരണ ജീവിത നിലയിലേക്ക് മടക്കി കൊണ്ടുവരാൻ മനോരോഗ ചികിത്സാ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഗിൽബെർട്ടന്‍റെ ജീവിതത്തിലുണ്ടായ പ്രശ്നം ഫിലിപ്പീൻസിലെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയ അലയൊലി ചെറുതൊന്നുമായിരുന്നില്ല. അദ്ദേഹത്തെയും കുടുംബത്തെയും സാന്പത്തികമായി സഹായിക്കുന്നതിന് ഗിൽബെർട്ടിന്‍റെ അമ്മ വിനിഫ്രെഡ സാഞ്ചെസിന്‍റെ പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Related posts