ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടി മലയാളിയുടെ അഭിമാനം; സൈബറിടങ്ങളിലെ സംഘപരിപാറിന്‍റെ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സൈബറിടങ്ങളിൽ മമ്മൂട്ടിക്കെതിരായ സംഘപരിവാർ ആക്രമണത്തിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്. “ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്ന കുറിപ്പോടെയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രങ്ങളായ പുഴു, ഉണ്ട എന്നിവയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്ത് നടക്കുന്ന സൈബർ ആക്രമണത്തിനെതിരേ നവമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ടാണ് സൈബറിടങ്ങളിൽ ആക്രമണം. സംഘപരിവാര്‍ പ്രൊഫൈലുകളിലുൾപ്പെടെ മമ്മൂട്ടിക്കെതിരേയുള്ള പോസ്റ്റുകളാണ് പങ്കുവയ്ക്കുന്നത്. അതേസമയം, മമ്മൂട്ടി പുഴു പോലെ ഒരു ചിത്രത്തിൽ അഭിനയിച്ചതിനുള്ള അമർഷമാണ് ആളുകൾ തീർക്കുന്നതെന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Read More

ആസ്ത്മ; രോഗനിർണയവും ചികിത്സയും

രോഗനിര്‍ണയം സ്‌പൈറോമെട്രി അല്ലെങ്കില്‍ ശ്വാസകോശ പ്രവര്‍ത്തന പരിശോധനയ്ക്കൊപ്പം ശ്വാസം മുട്ടലിന്‍റെ സാന്നിധ്യവും പരിഗണിക്കുന്നു. ബ്രോങ്കോഡൈലേറ്റര്‍ മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന ശ്രമങ്ങളെ ആശ്രയിച്ചുള്ള പരിശോധനയാണ് ശ്വാസകോശ പ്രവര്‍ത്തന പരിശോധന (PFT). ബ്രോങ്കോഡൈലേറ്ററുകള്‍ക്ക് ശേഷം നിങ്ങളുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുകയാണെങ്കില്‍, ആ വ്യക്തിക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആസ്ത്മ:മറ്റു പരിശോധനകള്‍1. പീക്ക് ഫ്ലോ മീറ്റര്‍ (Peak flow meter)2. ബ്രോങ്കിയല്‍ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)3. അലര്‍ജി പരിശോധന (Allergy test)4. ബ്രീത്ത് നൈട്രിക് ഓക്‌സൈഡ് ടെസ്റ്റ് (Breath Nitric oxide test)5. കഫത്തിലെ ഇസിനോഫില്‍ അളവ് അളക്കുക (Measuring Sputum eosinophil counts)ചികിത്സശ്വസിക്കുന്ന മരുന്നുകളില്‍ ബ്രോങ്കോഡൈലേറ്ററുകളോ സ്റ്റിറോയിഡുകളോ ആകാം. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു. 1. റെസ്‌ക്യൂ/റിലീവര്‍ മരുന്നുകള്‍ –ബ്രോങ്കോഡൈലേറ്ററുകള്‍/സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ കോമ്പിനേഷന്‍ എന്നിവ അടങ്ങിയിരിക്കുന്നു. 2. കണ്‍ട്രോളര്‍ മരുന്നുകള്‍ –…

Read More

അപകടകരമായ ജോലി, എങ്കിലും വിശ്വാസത്തോടെ ജനം വിളിക്കുമ്പോൾ എങ്ങനെ പോകാതിരിക്കും; ഒന്നര വർഷത്തിനുള്ളിൽ ഫൈസലും സംഘവുംപിടികൂടിയത് 50 രാജവെമ്പാലകളെ…

ഇരിട്ടി: കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഒന്നര വർഷത്തിനുള്ളിൽ വനംവകുപ്പിലെ താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് പിടികൂടിയത് 50 രാജവെമ്പാലകളെ. ചന്ദനക്കാംപാറ സ്വദേശി ബിജോയുടെ പറമ്പിൽ നിന്നുമാണ് അൻപതാമത്തെ രാജവെമ്പാലയെ പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വനംവകുപ്പിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരുന്ന ഫൈസൽ 1800 ഓളം വിഷ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പാന്പ്പിടിക്കൽ രംഗത്ത് സജീവമായ ഫൈസലും സംഘവും മലയോരത്ത് എവിടെ നിന്നും ഏതു സമയത്ത് വിളിച്ചാലും അവിടെ എത്താറുണ്ട് . ഇന്നലെ തന്നെ അഞ്ച് മൂർഖൻ പാമ്പിനെയും ഒരു പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. പലപ്പോഴും വളരെ അപകടകരമായ സാഹചര്യത്തിലാണ് പാമ്പുകളെ പിടികൂടുന്നത്. പാമ്പുകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിടുകയാണ് ചെയ്യാറുള്ളത്. അപകടകരമായ ജോലി ആണെങ്കിലും ജനങ്ങൾ വിശ്വാസത്തോടെ വിളിക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നു എന്നതായാണ് ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമെന്ന് ഫൈസൽ…

Read More

വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം

മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ അധികാരികളുമെല്ലാം. രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് റോഡിൽ പഴ്സ് കിടക്കുന്നത് ആസിഫിന്‍റെ ശ്രദ്ധയിൽപെട്ടത്. തുറന്നു നോക്കിയപ്പോൾ നിറയെ പണവും വിലപ്പെട്ട കുറെ രേഖകളും. പിന്നെ ആസിഫ് മറ്റൊന്നും ചിന്തിച്ചില്ല. ഓടിപ്പോയി അടുത്തു തന്നെയുള്ള പോലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപ്പിച്ചു. വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. പിന്നെ വൈകിയില്ല. പോലീസ് സ്റ്റേഷനിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് ഉടമയെത്തി. ആസിഫിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസുകാരുടെ സാന്നിധ്യത്തിൽ പഴ്‌സ് ആസിഫ് തന്നെ ഉടമക്ക് കൈമാറി. ഉടമയുടെ വക സ്റ്റേഷനിൽ മധുരവിതരണവും നടത്തി. ആസിഫിന്‍റെ സത്യസന്ധത നാട്ടിലും വാർത്തയായി. ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആസിഫ്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോമിന്‍റെ നേതൃത്വത്തിൽ…

Read More

വഴക്കിനിടയിലും ‘വഴക്ക്’ ഫേസ്ബുക്കിൽ പങ്കുവച്ച് ചിത്രത്തിന്‍റെ സംവിധായകൻ സനൽ കുമാർ ശശിധരൻ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തർക്കം നടക്കുന്നതിനിടെ ചിത്രത്തിന്‍റെ മുഴു നീള ലിങ്ക് ഫേസ്ബുക്കിൽ പങ്കുവച്ച് സംവിധായകൻ. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’. എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രത്തിന്‍റെ ലിങ്ക് പങ്കുവച്ചത്. സിനിമ തീയറ്ററിലെത്തിക്കുന്നതിന് ടോവിനോ എതിരാണെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ ഇതിനെതിരേ ടോവിനോ പ്രതികരിച്ചു. വഴക്ക് ഒരു നല്ല സിനിമയാണ്, അഭിനയിച്ചിട്ടുള്ള ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്ന് ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനോട് എനിക്ക് ഇപ്പോഴും സ്നേഹമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് അത്യധികം വേദന ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read More

ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഗാസയിലുണ്ടായ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫ് അംഗമാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനുനേരേ ആക്രമണമുണ്ടാകുകയായിരുന്നു.  കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം ഇന്ത്യൻ ആർമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൂചന. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ സംഭവത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കുമേറ്റു. ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ അംഗം കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു.

Read More

ഇല്ലാത്ത സ്വര്‍ണം പണയം വച്ച്  4.76 കോടി തട്ടി; കാസർഗോട്ട് സിപിഎം നേതാവ് മുങ്ങി

കാസര്‍ഗോഡ്: മെംബര്‍മാരുടെ പേരില്‍ ഇല്ലാത്ത സ്വര്‍ണം പണയം വച്ച് സഹകരണസംഘം സൊസൈറ്റി സെക്രട്ടറിയായ സിപിഎം നേതാവ് തട്ടിയത് 4,75,99,907 കോടി രൂപ. സിപിഎം നിയന്ത്രണത്തില്‍ മുള്ളേരിയയില്‍ സ്ഥിതിചെയ്യുന്ന കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തില്‍ സൊസൈറ്റി സെക്രട്ടറിയം സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റിയംഗവുമായ കാറഡുക്ക കര്‍മംതൊടിയിലെ കെ.രതീശനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി ആദൂര്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.  കേസ് ഉടന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. സൊസൈറ്റി പ്രസിഡന്‍റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഈവര്‍ഷം ജനുവരി മുതല്‍ നാലുമാസം കൊണ്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. സഹകരണവകുപ്പിന്‍റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 10 വര്‍ഷം മുമ്പാണ് ഈ സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. തുക തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ സ്ഥാപനത്തിന്‍റെ നിലനില്‍പുതന്നെ അപകടത്തിലാകുമെന്നതിനാല്‍ ഇടപാടുകാര്‍ ആശങ്കയിലാണ്. 

Read More

പാൻ ഇന്ത്യൻ ചിത്രം ‘ശിവം ഭജേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്കുശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം ശിവം ഭജേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗംഗ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വർ റെഡ്ഢി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് അപ്സർ ആണ്. ഗംഗ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലുള്ള ആദ്യ ചിത്രമാണിത്. ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80 ശതമാനം ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്. ഛായാഗ്രഹണം ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാഹി സുരേഷ് (കാർത്തികേയ…

Read More

വാട്ടർ തീം പാർക്കിൽ യുവതിയെ കയറിപ്പിടിച്ച പ്രഫസർ അറസ്റ്റിൽ

തളിപ്പറമ്പ്: വിസ്മയ വാട്ടർ തീം പാർക്കിൽ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്രസർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരത്തെ ഇഫ്തിക്കർ അഹമ്മദാ (51) ണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. പ്രഫസർ കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്. മലപ്പുറം സ്വദേശിനിയായ യുവതിയും കുടുംബസമേതമാണ് വന്നത്. വേവ് പൂളിൽ വച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Read More

കല്യാണയാത്ര മരണയാത്ര ആയപ്പോൾ… ഉണങ്ങാത്ത മുറിവുമായ് ഏവൂർ; ചേപ്പാട് ട്രെയിൻ ദുരന്തത്തിന് 28 വയസ്

ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തം നടന്നിട്ട് ഇന്ന് 28 വർഷം പിന്നിടുകയാണ്. കാൽനൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസിൽ ഏൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽനിന്നു ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിലായിരുന്നു ചേപ്പാട് ദുരന്തം. വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് ട്രെയിൻ തട്ടിത്തെറിപ്പിച്ചപ്പോൾ ഉറക്കെ കരയാൻ പോലുമുള്ള അവസരം ലഭിക്കാതെ 35 പേർ പിടഞ്ഞുമരിക്കുകയായിരുന്നു. 1996 മേയ് 14ന് ഉച്ചയ്ക്ക് 1.22നായിരുന്നു അപകടം. ചേപ്പാട് ദുരന്തത്തിൽ വേർപിരിഞ്ഞ പലരുടെയും ഉറ്റവർ ഇപ്പോഴും കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. ദുരന്തസ്ഥലത്തുനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന  ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രം. ദുരന്തം മൂലം ചേപ്പാട് മുടേത്തറയിൽ നാരായണൻ നായർക്ക് നഷ്ടമായത് ഭാര്യയും മൂന്ന്…

Read More