500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്‍ക്കാന്‍ കഴിയില്ല; പൈസയില്ല; പി.വി. അന്‍വറിന്‍റെ വിലാപം വീണ്ടും

കോഴിക്കോട്: തന്‍റെ കൈയിൽ‍ പൈസയില്ലെന്ന വിലാപം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായതിനിടെ വീണ്ടും ആ വിഷയത്തില്‍ പ്രതികരിച്ച് നിലപാട് പി.വി. അന്‍വര്‍. തനിക്ക് ഇപ്പോഴും 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്‍ക്കാന്‍ കഴിയില്ല.

എല്ലാം മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി കേസില്‍ പെടുത്തിയിരിക്കുകയാണ്. പൈസ ഇല്ല എന്നത് സത്യമാണ്. കൈയില്‍ ഉണ്ടായിരുന്നത് 25,000 രൂപ മാത്രമാണ്. മത്സരിക്കാന്‍ പണമില്ല എന്നത് വസ്തുതയാണ്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താനൊരു വേദനിക്കുന്ന, നിര്‍ധനനായ കോടീശ്വരനാണെന്ന് പി.വി. അന്‍വര്‍ ആവര്‍ത്തിച്ചത്.

ഷര്‍ട്ട് അലക്കി തേക്കാന്‍പോലും കാശില്ലെന്ന തരത്തില്‍ പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു ശേഷമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാംഗ് മൂലത്തില്‍ തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നു അദേഹം വെളിപ്പെടുത്തിയത്. അന്‍വറിനെ ട്രോളി കൊല്ലാന്‍ ഇതിനേക്കാള്‍ വലിയൊരു വിഷയം കിട്ടാനില്ലെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആഘോഷം.

Related posts

Leave a Comment