ഓൾറൗണ്ട് മികവിൽ ഷദാബ് ഖാൻ; പാക്കിസ്ഥാനു ത്രസിപ്പിക്കുന്ന വിജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനു ത്രസിപ്പിക്കുന്ന വിജയം. ഒരു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ വിജയം. ഷദാബ് ഖാന്‍റെ ഓൾറൗണ്ട് പ്രകടനമാണു പാക്കിസ്ഥാനു വിജയമൊരുക്കിയത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കു നിശ്ചിത ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. മികച്ച തുടക്കം ലഭിച്ചശേഷം ശ്രീലങ്ക തകർന്നടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 106/1 എന്ന നിലയിൽനിന്ന് 124/9 എന്ന നിലയിൽ ലങ്ക തകർന്നു. ഫഹീം അഷ്റഫ് മൂന്നും ഹസൻ അലി രണ്ടും ഷദാബ് ഖാൻ ഒന്നും വിക്കറ്റ് നേടി. ഗുണതിലകെ(51), സമരവിക്രമ(32) എന്നിവർക്കൊഴികെ മറ്റാർക്കും ലങ്കൻ നിലയിൽ തിളങ്ങാൻ കഴിഞ്ഞില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കം മുതൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ സർഫ്രാസ് അഹമ്മദും(28) മുഹമ്മദ് ഹഫീസും(14) ചേർന്നു വിജയത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഇരുവരും പുറത്തായതോടെ പാക്കിസ്ഥാൻ വീണ്ടും തകർന്നു. എന്നാൽ അവസാന ഓവറുകളിൽ ഷദാബ് ഖാൻ നടത്തിയ ബാറ്റിംഗ് പ്രകടനം പാക്കിസ്ഥാനു നേരിയ ജയം സമ്മാനിക്കുകയായിരുന്നു. ഷദാബ് 16 റണ്‍സുമായി പുറത്താകാതെനിന്നു.

 

Related posts