എസ്ടിപിഐയുടെ കൊടിയാണെന്ന് കരുതി ! പോര്‍ച്ചുഗലിന്റെ പതാക നശിപ്പിച്ച യുവാവ് പിടിയിലായപ്പോള്‍ പറഞ്ഞതിങ്ങനെ…

ലോകകപ്പിന്റെ ആവേശം കേരളത്തിലും പ്രകടമാണ്. നാടെങ്ങും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുകയാണ്. കൂടാതെ ഇഷ്ടടീമിന്റെ പതാകകളും പലയിടങ്ങളിലും പാറുന്നുണ്ട്. ഇതിനിടയില്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്ഡിപിഐയുടെ പതാകയാണെന്ന് കരുതിയാണ് പോര്‍ച്ചുഗലിന്റെ പതാക യുവാവ് കീറിയത്. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്. ഇരു കൊടികളും തമ്മില്‍ സാമ്യമുണ്ടെന്നതാണ് യുവാവിനെ ചതിച്ചത്. യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മെസി ഫാന്‍ ആണെന്നും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ള ദേഷ്യത്തിന്റെ പുറത്ത് പോര്‍ച്ചുഗലിന്റെ കൊടി മനപ്പൂര്‍വം കീറിയതാണെന്നും ചില പോര്‍ച്ചുഗല്‍…

Read More

കോൺഗ്രസ് സ്ഥാപക ദിനാഘോഷം ! എഐസിസി ആസ്ഥാനത്ത് ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങിൽ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയർത്തിയത്. എന്നാൽ, ഉയർത്തി അൽപ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി. ശരീരത്തിലേക്കു വീണ പാർട്ടി പതാക സോണിയാ ഗാന്ധി കൈകൾക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.രാഹുൽഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Read More