ഗോഹട്ടി: അസമിൽ നിയമം ലംഘിച്ച് ബീഫ് വിൽപ്പന നടത്തിയതിന് 196പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കശാപ്പുശാലകൾ എന്നിവയുൾപ്പെടെ 178 സ്ഥലങ്ങളിലാണു പരിശോധന നടത്തിയത്.
2021 ലെ കന്നുകാലി നിരോധന നിയമപ്രകാരം അസം പോലീസ് 1,700 കിലോയിലധികം മാംസം പിടിച്ചെടുത്തു. 2021ലെ കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് അസമിൽ പരിശോധന നടന്നത്.
ആദ്യ ദിവസം നടത്തിയ പരിശോധനയിൽ, ഗോഹട്ടി, നാഗോൺ, ചരൈഡിയോ, കൊക്രാർ, സൗത്ത് കാംരൂപ്, ദിബ്രുഗഡ് എന്നിവിടങ്ങളിലായി 112 ഹോട്ടലുകളിൽ റെയ്ഡുകൾ നടത്തി.
വേവിച്ചതും പാകം ചെയ്യാൻ സൂക്ഷിച്ചതുമായ വലിയ അളവിൽ ബീഫ് ഇവിടെനിന്നു കണ്ടെത്തി. കൊക്രജാറിൽ മാത്രം നാല് ഹോട്ടലുകളിൽ പോലീസ് സംഘം പരിശോധന നടത്തി. അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.