ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്. മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും. എന്നാൽ കാസ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല. ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്. ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ…
Read MoreTag: kottayam medical college
ബന്ധുക്കൾ ഒന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ..! ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിൽ വീട്ടുകാർക്ക് ശ്രദ്ധക്കുറവെന്ന് ആശുപത്രി അധികൃതർ; നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ…
ഗാന്ധിനഗര്‍: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക ചികിത്സയില്‍ നഴ്സിന്റെ വീട്ടുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആശുപത്രി അധകൃതർ ആരോപിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കടതോട്ടത്ത് വിളക്കത്ത് വിനോദിന്റെ ഭാര്യയും അസ്ഥിരോഗ വിഭാഗത്തിലെ നഴ്സുമായ രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29ന് വൈകുന്നേരം രശ്മി സംക്രാന്തിയിലുള്ള ഹോട്ടല്‍ പാര്‍ക്കില്‍നിന്ന് അല്‍ഫാം ഓര്‍ഡര്‍ നല്കി വാങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച് രാത്രിയോടെ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രവേശിപ്പിച്ചപ്പോള്‍ എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരോട് പറഞ്ഞില്ലെന്നാണ് അത്യാഹിത വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ആശ്വാസമായതോടെ അത്യാഹിത വിഭാഗത്തില്‍നിന്നു നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ഹോസ്റ്റലിലേയ്ക്ക് മടങ്ങാതെ തിരുവാര്‍പ്പിലുള്ള വീട്ടിലേയ്ക്കു പോയതായും ആശു പത്രി അധികൃതർ ആരോപിച്ചു. വീട്ടില്‍ ചെന്നശേഷം വൈകുന്നേരത്തോടെ വീണ്ടും ഛര്‍ദിയും വയറിളക്കവും നിയന്ത്രണാതീതമായി.…
Read Moreകുട്ടികളുമായി എത്തുന്നവർ സൂക്ഷിക്കുക; കോട്ടയം മെഡിക്കൽ കോളജിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം; ലിഫ്റ്റ് കേടായതുകൊണ്ട് മാത്രം ഒരുകുട്ടി രക്ഷപെട്ടകഥയിങ്ങനെ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെകൂട്ടിരിപ്പുകാർ കൊണ്ടുവരുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന സംഭവങ്ങളാണു പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്കുള്ള പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ഒന്നര വയസുള്ള പേരക്കുട്ടിയെ 50 വയസ് പ്രായം തോന്നിരിക്കുന്ന ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. വാർഡിന്റെ സമീപത്തുള്ള ലിഫ്റ്റിൽ കയറാൻ കുട്ടിയുമായി എത്തിയെങ്കിലും ലിഫ്റ്റ് തകരാർ ആയതിനാൽ പോകാൻ കഴിയാതെവന്നു. ഈ സമയം കുട്ടിയുടെ അമ്മ വരികയും കുട്ടിയെ അയാളിൽനിന്ന് വാങ്ങുകയുമായിരുന്നു. എന്നാൽ, വിവരം ആശുപത്രി അധികൃതരെയോ, പോലീസിനെയോ അറിയിച്ചില്ല. ഒരു വർഷം മുന്‍പ് ഗൈനക്കോളജി വിഭാഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ കഴിഞ്ഞത്. സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മറ്റു ചില വാർഡുകളിലും നടന്നിരുന്നതായി ജീവനക്കാർ പറയുന്നു. കുട്ടികളുമായി ആശുപത്രിയിലെത്തുന്നവർ കൂടുതൽ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവു നിവർത്തി; ചികിത്സാ ചിലവ് ഒരു ലക്ഷത്തിൽ താഴെയെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപൂർവ ശസ്ത്രക്രിയയിലൂടെ പെൺകുട്ടിയുടെ നട്ടെല്ലിന്റെ വളവു നിവർത്തി. 14 വയസുള്ള പെൺകുട്ടിക്കാണ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. ജന്മനാലോ വളർച്ചാ ഘട്ടത്തിലോ നട്ടെല്ലിനു വളവുണ്ടാകുന്ന രോഗംമൂലം രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടക്കുകയും ഇന്നലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ ശരിയായി നടക്കാമെന്നു മാത്രമല്ല വൈകല്യാവസ്ഥ തീർത്തും മാറുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവു വരുമ്പോൾ മെഡിക്കൽ കോളജിൽ ഒരു ലക്ഷത്തിനു താഴെ മാത്രമാണ് ചെലവായത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
Read Moreആശുപത്രി വരാന്തയിൽ അവർ പരസ്പരം കണ്ടുമുട്ടി; മെഡിക്കൽ കോളജിൽ ജീവനക്കാരിയായ കാമുകിയും കാമുകന്റെ ഭാര്യയും തമ്മിൽ കൂട്ടയടി; ഒടുവിൽ സംഭവിച്ചത്…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ കാമുകി, കാമുകന്റെ ഭാര്യയുമായി കൂട്ടയടി. ഞായറാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജ് മൂന്നാം വാർഡിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ അനാഥരോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസനസമിതി നിയമിച്ച താൽകാലിക ജീവനക്കാരിയാണ് കാമുകി. കാമുകനും വികസനസമിതി നിയമിച്ച ജീവനക്കാരനാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഇതുസംബന്ധിച്ച് കാമുകന്റെ വീട്ടിൽ ഭാര്യ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം മുതൽ ഭാര്യയുടെ പിതൃ സഹോദരൻ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച ഇദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഭാര്യ വാർഡിലെത്തിയശേഷം പുറത്തേക്ക് പോകുന്നതിനിടയിൽ കാമുകിയെ കണ്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും പിന്നീട് സംഘർഷവും ഉണ്ടാകുകയായിരുന്നു.ഇവർ തമ്മിലുള്ള അടിപിടി കണ്ട് ഓടിയെത്തിയ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മകൾക്കും കിട്ടി കാമുകിയുടെ വക മർദനം. ഭാര്യയെ ക്രൂരമായി മർദിച്ചശേഷം കാമുകി അത്യാഹിത വിഭാഗത്തിൽ ചികിത്സയും…
Read Moreആത്മസംതൃപ്തിയോടെ..! കോട്ടയം മെഡിക്കൽ കോളജിലെ ഡോ. സജിത്കുമാർ പടിയിറങ്ങുന്നു
ഗാന്ധിനഗർ: ആത്മസംതൃപ്തിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ ഇന്ന് വിരമിക്കുന്നത്. 45 വർഷത്തെ ആത്മബന്ധമാണ് ഇദ്ദേഹത്തിന് കോട്ടയം മെഡിക്കൽ കോളജുമായിട്ടുള്ളത്. 1977 ൽ മെഡിക്കൽ വിദ്യാർഥിയായി എത്തി പഠനത്തിനുശേഷം ഇവിടെ തന്നെ ജോലിയും ആരംഭിച്ചു. ബിരുദാനന്തര ബിരുദത്തിനു പുറമെ എയ്ഡ്സ് രോഗത്തിൽ പിഎച്ച്ഡിയും നേടി. 2002-ൽ പകർച്ചവ്യാധി വിഭാഗം മേധാവിയായി ചുമതലയേറ്റു 2011-ൽ പ്രഫസറായി നിയമിതനായി. നിരവധി പകർച്ച വ്യാധികൾക്കെതിരേയാണ് ഇദ്ദേഹം പടവെട്ടിയത്. 90 കാലഘട്ടങ്ങളിൽ പടർന്നു പിടിച്ച എയ്ഡ്സ് രോഗമായിരുന്നു. 98 വരെ കൃത്യമായ ചികിത്സ ഉണ്ടായിരുന്നില്ല. 90-92 കാലഘട്ടത്തിൽ എയ്ഡ്സ് ട്രെയിനിംഗ് സ്കീം നടപ്പിലാക്കി. 97 മുതൽ ചികിത്സ വ്യാപകമാക്കി രോഗം നിയന്ത്രണ വിധേയമാക്കി. 2002ൽ ചിക്കൻ ഗുനിയ രോഗവും ഏറെ സങ്കീർണമായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ രോഗത്തിനടിമയായി. ഇതെക്കുറിച്ചുള്ള പഠന ഗവേഷണവുമായി…
Read Moreകോട്ടയം മെഡിക്കൽ കോളജ് കള്ളൻമാരുടെ പിടിയിൽ; മകന്റെ ചികിത്സയ്ക്കായി ബാഗിൽസൂക്ഷിച്ച പതിനേഴായിരം രൂപയുമായി കള്ളൻ മുങ്ങി; നിലവിളിച്ച് കരഞ്ഞ് വീട്ടമ്മ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പെരുകുന്നു. പണവും മൊബൈൽ ഫോണുകളുമാണ് കൂടുതലായി നഷ്്ടപ്പെടുന്നത്. ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസവും നിരവധി മൊബൈൽ ഫോണുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പണമടങ്ങിയ പഴ്സ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 11-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടൻമേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് നഷ്്ടപ്പെട്ടത്. 17000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാലിനു പരിക്കേറ്റ് പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്. ഇന്നലെ 11ന് പഴ്സ് രോഗിയുടെ കട്ടിലിനു സമീപത്തെ അലമാരിയിൽ സൂക്ഷിച്ച ശേഷം എൽസി കുളിക്കുന്നതിനായി ശുചിമുറിയിലേക്കുപോയി. ഈ സമയം മോഷ്്ടാവ് പഴ്സ് അപഹരിച്ച് പണമെടുത്ത ശേഷം പഴ്സ് ശുചി മുറിയുടെ സമീപത്ത്…
Read Moreകോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിൻ വിശ്രമിക്കാൻ ഇടമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു; വിശ്രമസ്ഥലം കൈയടക്കി ആക്രിസാധനങ്ങൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിനു മുന്നിലെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നു. തീർത്തും അവശരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയും കീമോ, റേഡിയേഷൻ എന്നിവയ്ക്കായും എത്തുന്നത്. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് വിവിധ വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇത് നീക്കം ചെയ്ത് രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് ഇന്നലെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി തർക്കമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരൻ അനധികൃത മേഖലയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് പറഞ്ഞ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്റെ സമീപത്ത് നിർത്തിയിടാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിംഗ് മൈതാനത്ത് ഇടണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു. രോഗികൾക്ക് ഒപിക്ക് പുറത്ത്…
Read Moreഷെഡ്ഡിൽ പൊടിപിടിച്ചു വെറുതേ കിടന്നിട്ടും! നിർധനർക്ക് കോട്ടയം മെഡിക്കൽ കോളജിന്റെ അംബുലൻസ് സേവനം ലഭിക്കുന്നില്ല; പകരം നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുന്ന നിർധനരായവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുവാനും ഡിസ്ചാചാർജിനു ശേഷം വീട്ടിലെത്തിക്കുവാനും ആശുപത്രി ആവശ്യത്തിനു ആംബുലൻസ് ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം. രണ്ടു മാസം മുന്‍പ് എംപി ഫണ്ടിൽനിന്നുകൂടി ഒരു ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആംബുലൻസ് സൗകര്യം നിർധനരായവർക്ക് പ്രയോജനപ്പെടുത്തില്ലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ ഒരു കുട്ടി അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരിച്ചപ്പോൾ, മൃതദേഹം കൊണ്ടു പോകുന്നതിനു നവജീവന്റെ സഹായം തേടിയിരുന്നു. കോവിഡ് കാലത്ത് ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിനു രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ടിയപ്പോൾ എല്ലാ ദിവസവും നവജീവന്റെ ആംബുലൻസ് വിട്ടുനൽകുമായിരുന്നു. നവജീവന്റെ ആംബുലൻസ് ലഭ്യമല്ലെങ്കിൽ മറ്റു സ്വകാര്യ ആംബുലൻസിൽ രോഗികള വീട്ടിലെത്തിക്കുകയും ആംബുലൻസ്…
Read Moreതെറ്റിന്റെ ‘പൊടിപ്പാറ’ പൂരം..! മെഡിക്കൽകോളജ് ആശുപത്രി ലാബിൽനിന്ന് തെറ്റായ പരിശോധനാഫലം; ഡോക്ടർ എടുത്ത ശരീയായ തീരുമാനം യുവതിക്ക് ജീവൻ തിരിച്ചുകിട്ടി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ നിന്നു തെറ്റായ കരൾവീക്ക പരിശോധന ഫലം നല്കിയ സംഭവത്തിൽ ബന്ധുക്കൾ അധികൃതർക്കു പരാതി നല്‍കും. തലയോലപ്പറന്പ് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണ് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും കരൾവീക്ക പരിശോധനാഫലം തെറ്റായി ലഭിച്ചത്. പരിശോധനാ ഫലം ലഭിച്ച ഡോക്്ടർ മറ്റു രണ്ടു ലാബുകളിൽ പരിശോധന നടത്താൻ നിർദേശിച്ചു. ഇവിടെനിന്നു ലഭിച്ച പരിശോധനാ ഫലവും മെഡിക്കൽകോളജ് ലാബിലെ ഫലവും രണ്ടു തരത്തിലാണ്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് തലയോലപ്പറന്പ് സ്വദേശിനി ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ കരൾവീക്ക പരിശോധനയായ എസ്ജിഒടി നടത്താൻ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ സാന്പിൾ പരിശോധനയ്ക്ക് നൽകി. പിന്നീട് എസ്ജിഒടി പരിശോധനാ ഫലം 2053 എന്ന് ലഭിക്കുകയും ഇതു ഡോക്ടറെ കാണിക്കുകയും ചെയ്തു. ഫലം കണ്ട ഡോക്ടർ ആശയക്കുഴപ്പത്തിലായി.…
Read More