ഡിഎംകെ-അണ്ണാ ഡിഎംകെ ഒന്നിക്കുന്നു: ഇപിഎസിനെ മുഖ്യമന്ത്രിയാക്കാൻ നീക്കം?

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയും അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദേശിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണു നീക്കം.

അതേസമയം, ഇങ്ങനെയൊരു നീക്കമുണ്ടായാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെയാണു തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ.

ടിവികെയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്. രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ് എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.

Related posts

Leave a Comment