ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച.
സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി പാക്കിസ്ഥാനെ നാണംകെടുത്തി. ഇതു വിചിത്രമായ സംഭവമാണെന്നും ഇരുവരുടെയും കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന് വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അസിം മുനീർ അമേരിക്കയിലെത്തിയപ്പോഴാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.