കണ്ണൂർ: കോടികളുടെ വീസ തട്ടിപ്പ് നടത്തിയ ആലക്കോട് സ്വദേശിയെ ഹിമാചൽപ്രദേശിൽ നിന്നും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
യുകെ റീഗൾ എന്ന പേരിൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വീസ നൽകാമെന്ന വാഗ്ദാനം നൽകി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളിൽ നിന്നായി വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അ ന്വേഷണത്തിലൂടെ ഹിമാചൽ പ്രദേശിലെ കുളുവിൽ വച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ബി. അനീഷും സംഘവും സാഹസികമായി പ്രതിയെ പിടികൂടിയത്.
കേരളത്തിൽ വിവിധ ജില്ലകളിലായി 38 ഉം കർണാടകയിൽ രണ്ടും കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഒളിവിൽ ക ഴിഞ്ഞ് വരികയായിരുന്നു. സാമ്പത്തിക-കുറ്റാന്വേഷണവി ഭാഗം തൃശൂർ റേഞ്ച് എസ്പി ജോസി ചെറിയാൻ, കണ്ണൂർ റേഞ്ച് എസ്പി എം.പി. വിനോദ്, ഡിവൈഎസ്പി സി.കെ. സുനിൽകുമാർ എ ന്നിവരാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്.
10 കേസുകളുടെ അ ന്വേഷണം നടത്തുന്ന കണ്ണൂർ സാ മ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷ്, എസ്ഐ റെനി സ്റ്റീഫൻ, സിപിഒ കെ. ശ്രീരാജ് എന്നിവർ ചേ ർന്നാണ് പ്രതിയെ പിടികൂടിയത്.
