ഇവരുടെ ബുരുദ സർട്ടിഫിക്കറ്റുകൾക്ക് പേപ്പർ വിലപോലുമില്ല..! വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി; പത്തനംതിട്ട സെന്‍റ് ജോൺസും വ്യാജ വാഴ്സിറ്റി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ 21 വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തുവിട്ടു. പത്തനംതിട്ടയിലെ സെന്‍റ് ജോണ്‍സ് സർവകലാശാല പട്ടികയിലുണ്ട്.

ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത്. പട്ടികയിൽപെടുന്ന സർവകലാശാലകൾക്ക് യാതൊരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതിയില്ലെന്ന് യുജിസി വ്യക്തമാക്കി.

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദരിയാഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിംഗ്, വിശ്വകർമ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്‍റ്, അധ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന എട്ട് വ്യാജ സർവകലാശാലകൾ.

ഉത്തർപ്രദേശിൽ ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത് എന്നിവയാണ് പട്ടികയിലുള്ളത്.

കർണാടകത്തിലെ ബൽഗാവി സർക്കാർ വേൾഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിലെ രാജാ അറബിക് യൂണിവേഴ്സിറ്റി, ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, ഒഡീഷയിലെ നവഭാരത് ശിക്ഷാ പരിഷത്, നോർത്ത് ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, പുതുച്ചേരിയിലെ ശ്രീ ബോധി അക്കാഡമി ഓഫ് ഹയർ എഡ്യുക്കേഷൻ, ആന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്‍റ് കൽപ്പിത സർവകലാശാല എന്നിവയും പട്ടികയിലുണ്ട്.

Related posts

Leave a Comment