എല്ലാവര്‍ക്കും ശൗചാലയം : ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയാവാന്‍ കരുനാഗപ്പളളി

ktm-toiletകരുനാഗപ്പളളി: മുനിസിപ്പാലിറ്റി പ്രദേശത്തുളള എല്ലാ കുടുംബങ്ങള്‍ക്കും ശുചിമുറി നിര്‍മ്മിച്ചു നല്‍്കി നഗരസഭയെ നവംബറിന് മുമ്പ് വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കി നടത്തുതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഒഡിഎഫ് സംബന്ധിച്ച കൗസിലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

പദ്ധതിയുടെ സര്‍വേയിയില്‍  ശുചിമുറിയില്ലാത്ത 565 കുടുംബങ്ങളാണ്  മുനിസിപ്പാലിറ്റിയിലുളളതായി കണ്ടെത്തിയത്. ഓരോ ശുചിമുറിക്കും 15400 രൂപ വീതം നല്കിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ഇതിന് 10067 രൂപ നഗരസഭയും 5333 രൂപ സ്വച്ഛ് ഭാരത് (അര്‍ബന്‍)  വിഹിതമായും നല്കും. മൂന്ന്് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുക.

ഗ്രാമ പഞ്ചായത്തുകളില്‍ നവംബറിന് മുമ്പും, നഗരസഭകളില്‍ അടുത്ത മാര്‍ച്ചോടെയും  ഒ.ഡി.എഫ് പ്രഖ്യാപിക്കുതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുളളത്. എന്നാല്‍ കരുനാഗപ്പള്ളി നഗരസഭ ഗ്രാമ പ്രദേശങ്ങളോടൊപ്പം നവംബറിന്മുമ്പ് തന്നെ ഒഡിഎഫ് പ്രഖ്യാപനം നടത്തുതിനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍  എം.ശോഭന പറഞ്ഞു.  ശുചിമുറികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുതിന് നഗരസഭാ – വാര്‍ഡ് തലങ്ങളില്‍  ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെയും സദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍  സഹായ സമിതികള്‍ രൂപീകരിച്ച് ശുചിമുറികളുടെ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍  പദ്ധതി വിശദീകരിച്ച ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററായ  അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു

യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല സലാം അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ സുബൈദ കുഞ്ഞുമോന്‍, ജില്ലാ ശുചിത്വ മിഷന്‍  കോ-ഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലിംഷാ, നോഡല്‍ ഓഫീസര്‍  വി.എസ്. വിനോദ് എന്നിവര്‍  പ്രസംഗിച്ചു.

Related posts