എന്തൊരു ക്രൂരത..! മൂന്നര വയസുകാരിക്ക് ശാരീരിക പീഡനം: നാട്ടുകാര്‍ ചേര്‍ന്ന് രണ്ടാനച്ഛനെ പോലീസില്‍ ഏല്‍പ്പിച്ചു

ktm-arrest-lവിഴിഞ്ഞം: മൂന്നര വയസുകാരിക്ക് ശാരീരിക പീഡനം. രണ്ടാനച്ഛന്‍ അറസ്റ്റില്‍. പുതിയതുറയ്ക്കു സമീപം പൊടുവല്‍ കോളനിയില്‍ രാജേഷ് കുമാര്‍ (35) ആണ് കാഞ്ഞിരംകുളം പോലീസിന്റെ പിടിയിലായത്.രാജേഷ് സ്ഥിരമായി കുട്ടിയെയും എട്ട് മാസം ഗര്‍ഭിണിയുമായ ഭാര്യയും മര്‍ദിക്കുമായിരുന്നു.മര്‍ദനം സഹിക്കവയ്യാതെ യുവതി മറ്റൊരിടത്തേക്ക് മാറിയതക്കത്തില്‍ ആണ് മൂന്നര വയസുകാരിക്കെതിരെ ഇയാള്‍ തിരിഞ്ഞത്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ വായില്‍ തീ കൊള്ളികൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുഖത്ത് വരഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കുട്ടി ഈ വിവരം അയല്‍ക്കാരോടു പറഞ്ഞതോടയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പൂവാര്‍ സിഐ എസ്. എം. റിയാസിന്റെ നേതൃത്വത്തിലെത്തിയ പോലിസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട രാജേഷ് കുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പുതിയതുറയില്‍ നിന്ന് പിടികൂടുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേഡ് എസ്‌ഐ പ്രസന്നന്‍, പോലീസുകാരായ ഗിരിഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയേ പിടികൂടിയത് . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ രാജേഷ് കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ കൊണ്ടും മൊഴി രേഖപ്പെടുത്തി കേസ് ഊര്‍ജിതമാക്കുമെന്നും സിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts