ബാഹുബലിയുടെ രണ്ടു ഭാഗത്തിനുമായി മുടക്കിയത് 900 കോടി രൂപ; ആദ്യ ഭാഗം നിര്‍മ്മാതാവിന് സമ്മാനിച്ചത് 100 കോടിയുടെ നഷ്ടം; രണ്ടാം ഭാഗം സമ്മാനിക്കുന്നത് ചെറിയ ലാഭം മാത്രം; കണക്കിലെ യാഥാര്‍ഥ്യം ഇതാണ്…

bahu600കോടികള്‍ കൊയ്ത് ബാഹുബലി-2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അത്ര സന്തോഷമില്ല. കാരണം ചിത്രം വാരുന്ന കോടികളില്‍ അത്ര വലിയ ശതമാനമൊന്നും നിര്‍മാതാവിന് ലഭിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. ബാഹുഹലിയുടെ രണ്ടു ഭാഗങ്ങളുടെ നിര്‍മാണത്തിന് ആകെ ചിലവായത് 900 കോടിയാണ്. അതായത് 450 കോടി രൂപ വീതം. ആദ്യഭാഗത്തില്‍ നിര്‍മാതാവിന് ലഭിച്ചതാവട്ടെ 350 കോടി രൂപ മാത്രം. അതായത് 100 കോടി രൂപയുടെ നഷ്ടമാണ് ബാഹുബലി ആദ്യഭാഗം നിര്‍മാതാവിന് നേടിക്കൊടുത്തത്. രണ്ടാം പതിപ്പില്‍ കിട്ടുക 550 കോടിയും അതായത് തുച്ഛമായ ലാഭം മാത്രം. ട്രേഡ് അനലിസ്റ്റുകള്‍ ഇക്കാര്യത്തിലെ സത്യസ്ഥിതി വെളിപ്പെടുത്തുകയാണ്.

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ നേടിയത് 150 കോടി രൂപയാണ്. ചിത്രത്തിന്റെ നിര്‍മാണത്തിനായി ടോമിച്ചന്‍ മുളകുപാടത്തിന് ചിലവായതാവട്ടെ 30 കോടി രൂപയും. സിനിമ 150 കോടിക്ലബില്‍ കയറിയപ്പോള്‍ തീയറ്ററുകാരുടെ വിഹിതമായി 75 കോടി ആ വഴിയ്ക്കു പോയി. പിന്നെ പ്രമോഷനും മറ്റുമായി ഒരു പത്തു കോടി വേറെയും ഒടുവില്‍ ടോമിച്ചന്റെ കൈയ്യിലെത്തിയത് 65 കോടി രൂപയാണ്. ലാഭം 35 കോടി രൂപ മാത്രം. 10 കോടി മുടക്കിയെടുക്കുന്ന പടം കുറഞ്ഞത് 15കോടിയെങ്കിലും നേടിയാല്‍ മാത്രമേ നിര്‍മാതാവിന് നഷ്ടമൊഴിവാകൂ.

ബാഹുബലിയുടെ ശോഭു യര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി,കോവല്‍മുടി എന്നിവര്‍ ചേര്‍ന്നാണ് ബാഹുബലി നിര്‍മ്മിച്ചത്. ഇവര്‍ രാജമൗലിയുമെത്ത് ബാഹുബലി മൂന്നാം ഭാഗത്തിന്റെ കഥാ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് സിനിമാ വ്യവസായത്തിലെ നിരീക്ഷകര്‍ ബാഹുബലി നിര്‍മ്മാതാവിന് നല്‍കിയ സന്തോഷത്തിന്റെ വിലയിരുത്തലുകള്‍ തുടങ്ങുന്നത്. 1500 കോടി തിയേറ്ററില്‍ നിന്ന് നേടുമ്പോള്‍ തിയേറ്ററുകള്‍ക്ക് 40 ശതമാനത്തില്‍ അധികം നല്‍കണം. പല സംസ്ഥാനത്തും എന്റര്‍ടെയിന്മെന്റ് ടാക്‌സ് പല രൂപത്തിലാണ്. ഇതിനൊപ്പം ബാഹുബലിയുടെ പ്രമോഷന് തന്നെ ഏതാണ് നൂറിനും ഇരുന്നൂറിനും കോടിക്കിടെ ചെലവാക്കിയിട്ടുണ്ട്. അതായത് 1500 കോടിയില്‍ 600 കോടിയോളം തിയേറ്ററിന്. ബാക്കിയില്‍ 200 കോടി പ്രമോഷന്‍. പിന്നെ മിച്ചമുള്ളത് 700 കോടിയും. ഇതില്‍ ടാക്‌സ് കൊടുത്തു കഴിഞ്ഞാല്‍ 500-550 കോടിക്ക് ഇടയില്‍ മാത്രമേ നിര്‍മ്മാതാവിന് കിട്ടൂവെന്നാണ് വിലയിരുത്തല്‍.

നിലവിലെ കണക്കനുസരിച്ച് ബാഹുബലി ഒന്നില്‍ ഉണ്ടായ 100 കോടിയുടെ നഷ്ടം ഇപ്പോള്‍ നികന്നെന്നു മാത്രം. ചിത്രം ഇനിയും കോടികള്‍ കൊയ്യുമെന്ന് ഉറപ്പായതിനാല്‍ ചെറിയ ലാഭമുണ്ടാകുമെന്ന ആശ്വാസം മാത്രമാണ് നിര്‍മാതാവിനുള്ളത്. പക്ഷെ ബാഹുബലി  ശോഭു യര്‍ലഗഡ്ഡയുള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ക്കു നല്‍കുന്ന നല്‍കുന്നത് പേരും പ്രശസ്തിയും ചില്ലറയല്ല. പക്ഷെ പണത്തിനു പകരം പണംതന്നെ വേണമല്ലോ കൈപൊള്ളിയില്ലല്ലോ എന്ന ആശ്വാസമാണ് നിര്‍മാതാക്കള്‍ക്കിപ്പോഴെന്നാണ് വാര്‍ത്ത. അതുകൊണ്ട് തന്നെ വമ്പന്‍ മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ക്ക് ആയിരം കോടി ക്ലബ്ബില്‍ കയറിയാലും നിര്‍മ്മാതാവിന് മുടക്ക് മുതല്‍ തിരിച്ചു കിട്ടുക ഏറെ പ്രയാസകരമാണെന്നും വിലയിരുത്തുന്നു.

വന്‍വിജയമായിരുന്ന ബാഹുബലി ഒന്നിനുശേഷം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലെ 6500 സ്‌ക്രീനുകളിലായാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ നേടിയ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. നിര്‍മ്മാതാവിനേയും സംവിധായകനേയുമൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു പ്രേക്ഷകര്‍ സിനിമയുടെ ആദ്യഭാഗത്തിന് നല്‍കിയത്. എന്നാല്‍ ആദ്യഭാഗത്തിലൂടെ നിര്‍മ്മാതാവിനെക്കാള്‍ ലാഭമുണ്ടായത് വിതരണക്കാര്‍ക്കായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് ഇത്തവണ അവര്‍ ‘അവകാശങ്ങളു’ടെയെല്ലാം വില്‍പ്പന നേരത്തെ തന്നെ നടത്തി. രണ്ടാംഭാഗത്തിന്റെ വിവിധ ‘അവകാശങ്ങള്‍’ വിറ്റ വകയില്‍ത്തന്നെ 400-500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടത്. 50 കോടി നല്‍കി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് ചേര്‍ത്ത് 28 കോടി നല്‍കിയാണ് സ്റ്റാര്‍ നെറ്റ് വര്‍ക്ക് വിതരണാവകാശം സ്വന്തമാക്കിയത്.

Related posts