തൃശൂർ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ വെറും എം പിആയിരിക്കില്ല, കേന്ദ്രമന്ത്രി ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു. തൃശൂരിൽ മുരളീധരൻ വന്നതോടെ താമര വാടി. പ്രചരണരംഗത്ത് പോലും ബിജെപിയെ ഇപ്പോൾ കാണാനില്ല. അവരിപ്പോൾ പത്തി മടക്കിയിരിക്കുകയാണ്. മോദി എത്ര തവണ കേരളത്തിൽ വരുന്നോ അത്രയും വോട്ടുകൾ യുഡിഎഫിന് വർധിക്കും. മോദി കേരളത്തിൽ വരുന്നത് യുഡിഎഫിന് ആണ് ഗുണം ചെയ്യുക.മോദിയും, അമിത്ഷായും കേരളത്തിൽ വരുന്നതിനനുസരിച്ച് യുഡിഎഫിന്റെ വോട്ടുകളും കൂടും – ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളം ഭരിച്ചു മുടിച്ച ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങളൊറ്റക്കെട്ടായി അണിനിരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Thrissur
സുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനെന്ന് ചാണ്ടി ഉമ്മൻ
തൃശൂർ: ഇത്തവണ തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരനാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തൃശൂർ എടുക്കുമെന്ന സുരേഷ്ഗോപിയുടെ പ്രഖ്യാപനം നടക്കാത്ത ആഗ്രഹമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ ആളുകൾക്കും ആഗ്രഹങ്ങൾ കാണും. എന്നാൽ, അതെല്ലാം നടപ്പാകണമെന്നില്ലെന്നു ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ. മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അനിൽ കെ. ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ പോകുമെന്ന പ്രചാരണത്തോടും അദ്ദേ ഹം പ്രതികരിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോണ്‍ഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നുംഅദ്ദേഹം വ്യക്തമാക്കി. വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതയ്ക്കുണ്ടെന്നും ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Read Moreഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം; നിര്‍ണായക തെളിവായി കത്തികള്‍ കണ്ടെടുത്തു
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തികുത്തില്‍ രണ്ടാള് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകളായി കത്തികള്‍ കിട്ടി. രണ്ടു കത്തികള്‍ സംഭവസ്ഥലത്തുനിന്നുമാണ് പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും കണ്ടെടുത്തത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. സംഭവത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. മറ്റു നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും. മുഖ്യ പ്രതികളും സഹോദരങ്ങളുമായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറയുന്നത്. ഇവരോടൊപ്പം മുമ്പ് പലകേസുകളിലും പ്രതികളായിട്ടുള്ളവരും മൂര്‍ക്കനാട് കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നാട്ടില്‍ തന്നെ ഉപേക്ഷിച്ചാണ് ഇരുവരും ഒളിവില്‍ പോയിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ എല്ലാവരെയും പോലീസ് ചോദ്യ ചെയ്യുന്നുണ്ട്. മാത്രവുമല്ല, അറസ്റ്റിലായ പ്രതികളുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വെള്ളാങ്ങല്ലൂര്‍ വടക്കുംകര വില്ലേജ് അമ്മാട്ടുകുളം സ്വദേശി…
Read Moreതൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ സിപിഎം-ബിജെപി ഡീലെന്ന് കെ. മുരളീധരൻ
തൃശൂർ: കരുവന്നൂരിലെ ഇഡി അന്വേഷണത്തിൽ സിപിഎം പുറത്തുകാട്ടുന്ന ഭയം അവർക്ക് ഉള്ളിൽ ഇല്ലെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഇഡി അന്വേഷണത്തിൽ സിപിഎമ്മും ബിജെപിയുമായി ഡീൽ നടന്നു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ സിപിഎമ്മിന് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിൽ പേടിയില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്ന് പിണറായി വിജയൻ തൃശൂർ സിപിഎം ഓഫീസിലെത്തി പറഞ്ഞത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും മുരളി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകും മുന്‍പ് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിപണ്ഡപത്തിൽ പ്രാർത്ഥിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളി. കരുവന്നൂർ കേസിൽ ഇതുവരെയും പ്രധാനപ്പെട്ട നടപടികളിലേക്ക് ഒന്നുംതന്നെ കടക്കാതിരുന്ന ഇഡി ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത് ഡീലിന്റെ ഭാഗമാണെന്ന് മുരളി ആവർത്തിച്ചു. കരുവന്നൂരിൽ ഒരിക്കലും ഇഡി വലിയ നടപടികളിലേക്ക് കടക്കില്ലെന്ന് മുരളി തറപ്പിച്ചു പറഞ്ഞു. കേരളത്തിൽനിന്ന് രണ്ടു സീറ്റ് എന്ന ലക്ഷ്യമിട്ടാണ് ഈ ഡീലെന്നും…
Read Moreഡോ. ആർ. എൽ. വി രാമകൃഷ്ണൻ കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പോലീസിൽ പരാതി നല്കി
ചാലക്കുടി: കലാമണ്ഡലം സത്യഭാമയ്ക്കെതിരേ പ്രശസ്ത നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ പോലീസിൽ പരാതി നല്കി. യു ട്യൂബ് ചാനലിൽ കലാമണ്ഡലം സത്യഭാമ നടത്തിയ അഭിപ്രായപ്രകടനത്തിൽ തന്നെ വംശിയമായും വ്യക്തിപരമായും ആക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സംഭവം നടന്നത് വഞ്ചിയൂർ ആയതിനാൽ പരാതി വഞ്ചിയൂർ പോലീസിന് കൈമാറി. കഴിഞ്ഞ 21 നാണ് കലാമണ്ഡലം സത്യഭാമ പ്രശസ്ത നർത്തകനായ ഡോ. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് യു ട്യൂബ് ചാനലിൽ അധിക്ഷേപകമായ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
Read Moreഇന്നസെന്റിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കല്ലറയിൽ പൂക്കളർപ്പിച്ച് ചാലക്കുടിയിലെ സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട: നടൻ ഇന്നസെൻറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു വലതു പക്ഷ സ്ഥാനാർഥികളായ സി. രവീന്ദ്രനാഥുംബെന്നി ബഹന്നാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്റിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി. ഇന്നുരാവിലെയാണ് ഇരുവരും ഇന്നസെന്റിന്റെ കല്ലറയിൽ സ്മരണാഞ്ജലിയർപിക്കാൻ എത്തിയത്. നിങ്ങള്‍ വല്യ പ്രഫസറല്ലേ…നമുക്ക് വിദ്യാഭ്യാസൊന്നും ഇല്ലല്ലോ… ഇന്നസെന്റിന്റെ ഓർമകളിൽ സി.രവീന്ദ്രനാഥ് പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്റിന്റെ സവിശേഷത. ഇന്നസെന്റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നത് വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു.വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെൻറ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്‍പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഉൗടും പാവും നെയ്ത കലാകാരനായിരുന്നു അദ്ദേഹം.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി…
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടി; അസുഖബാധിരതായ കുട്ടികളുടെ രക്ഷിതാക്കളെ ഒഴിവാക്കാൻ ഓപ്ഷനില്ല
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന സൈറ്റിൽ അസുഖബാധിതരായ കുട്ടികളുടെ കാര്യങ്ങൾ പരാമർശിക്കാൻ ഓപ്ഷനില്ല.കോഴിക്കോട് എൻഐസി ഡിസൈൻ ചെയ്ത ഓർഡർ എന്ന സൈറ്റിലാണ് ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നത്. ഇത്തവണ മുതൽക്കാണ് സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഓണ്‍ലൈൻ വഴി അപ്ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് ജീവനക്കാരുടെ പേരുവിവരങ്ങൾ എഴുതി നൽകുകയാണ് ചെയ്തിരുന്നത്. അന്ന് അസുഖബാധിതരായ കുട്ടികളുടെ പേരും വിശദാംശങ്ങളും ജീവനക്കാർക്ക് എഴുതി നൽകാൻ അവസരമുണ്ടായിരുന്നു. ഇത്തവണ ഓണ്‍ലൈൻ വഴി പേരുവിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ അസുഖവിവരം രേഖപ്പെടുത്താൻ കോളമില്ലാത്ത അവസ്ഥയാണ്. കിടപ്പുരോഗികൾ, ലോംഗ് ലീവ്, ഫീഡിംഗ് മദർ, ഗർഭിണികൾ, ആറുമാസത്തിനുള്ളിൽ റിട്ടയർ ചെയ്യുന്നവർ തുടങ്ങിയ കോളങ്ങൾ സൈറ്റിലുണ്ട്.മാനസിക വെല്ലുവിളികളും ശാരീരിക അസുഖങ്ങളുമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരാണ് തങ്ങളുടെ വീട്ടിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ…
Read Moreഡിവൈഎഫ്ഐ പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്ത്(29) ആണ് മരിച്ചത്. സിപിഎം കേച്ചേരി മേഖല ഓഫീസിലാണ് യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
Read Moreകലാമണ്ഡലം ഗോപിയാശാനെ വണങ്ങാൻ ആഗ്രഹമുണ്ട്; നടന്നില്ലെങ്കിൽ മനസുകൊണ്ട് പൂജ അർപ്പിക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ: കലാമണ്ഡലം ഗോപിയാശാൻ ഗുരുതുല്യനാണെന്നും ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ടെന്നും തൃശൂർ ലോക്സഭ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയുമെന്നും സുരേഷ്ഗോപി പ്രതികരിച്ചു. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമർപ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ കാണാൻ കഴിയാത്തവർക്കായി മനസുകൊണ്ട് പൂജ അർപ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണം നടത്തുകയായിരുന്നു സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ എല്ലാ കാര്യങ്ങളും ഏൽപ്പിക്കുന്നത് ബിജെപി ജില്ലാ…
Read Moreപാലപ്പിള്ളിയില്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ച് 75ഓളം കാട്ടാനകള്‍; ഭയന്ന് വിറച്ച് ജനം
പാലപ്പിള്ളി (തൃശൂർ) : ജനവാസമേഖലയില്‍ ഭീതിപരത്തി കാട്ടാനക്കൂട്ടങ്ങള്‍. മേഖലയില്‍ 75 ഓളം ആനകളാണ് വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുന്നത്. കാരികുളത്തും പത്തുകുളങ്ങരയിലും പിള്ളതോടിന് സമീപവും എലിക്കോടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. കാരികുളത്ത് ഇറങ്ങിയ കാട്ടാനകള്‍ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കാരികുളം ബംഗ്ലാവിന് സമീപം ഇറങ്ങിയ 15ഓളം കാട്ടാനകളില്‍ നാലെണ്ണം വനമേഖലയിലേക്ക് കയറിപ്പോകാതെ ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുട്ടിയടക്കം ഉള്ള കാട്ടാനകള്‍ ആണ് വനത്തിലേക്ക് കയറിപ്പോകാതെ ഭീതിപരത്തി ജനവാസമേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആനകളെ കാടുകയറ്റാന്‍ നാട്ടുകാരും വനപാലകരും ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ജനവാസമേഖലയില്‍ തുടരുകയാണ്. രാവിലെ പിള്ളത്തോട് പാലത്തിന് സമീപവും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ആനക്കൂട്ടം രാവിലെ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് പോയത്. ആനകളെ കണ്ട് വഴിയാത്രക്കാരും വാഹനയാത്രികരും മാറിനില്‍ക്കുകയായിരുന്നു. പത്തുകുളങ്ങരയിലും കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തിയിരുന്നു. രാത്രി ഇറങ്ങുന്ന കാട്ടാനകള്‍ പുലര്‍ച്ചെ വരെ പലയിടങ്ങളിലും നിലയുറപ്പിച്ച് കൃഷിനാശം വരുത്തിയാണ് റബ്ബര്‍ തോട്ടങ്ങളിലും വനമേഖലയിലും…
Read More