ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ആത്മഹത്യക്കു ശ്രമിച്ചു, അമ്മയും കുറ്റക്കാരി

ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ആത്മഹത്യക്കു ശ്രമിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് സംഭവം. തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് ഈ മാസം അഞ്ചിലേക്ക് മാറ്റി.

കേസിലെ ഒന്നാം പ്രതി രഞ്ജിത്താണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചച്ചത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലില്‍ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന.

2013 ഒക്ടോബറിലാണ് കൊലപാതകം നടക്കുന്നത്. എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സയാണ് കൊല്ലപ്പെട്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്‌സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം.

Related posts