ഹന്‍ഷ നാടുവിട്ടത് ജോലിക്കെന്നു പറഞ്ഞ്, ഒപ്പമുണ്ടായിരുന്ന കാമുകന്‍ അഭിരാം ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി, ഹന്‍ഷയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല

shehanകോഴിക്കോട് നിന്നു കാണാതായ പെണ്‍കുട്ടി തിരുപ്പൂരില്‍ ട്രെയിനില്‍നിന്നു വീണു മരിച്ചെന്ന വാര്‍ത്തയെത്തുന്നത് കഴിഞ്ഞദിവസമാണ്. പുതിയറ ജയിലിനു സമീപം പുതുക്കുടികണ്ടി പറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറിനാണ് (18) മരിച്ചത്. കഴിഞ്ഞ ഏഴിന് ഹന്‍ഷ കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിരാമിനൊപ്പം പോകുകയായിരുന്നു. ഇരുവരും ബംഗളൂരുവില്‍ ജോലി തേടിപ്പോകുകയാണെന്നു ചിലരോട് പറഞ്ഞിരുന്നത്രെ. ഇടയ്ക്ക് അഭിരാമിന്റെ ഫോണില്‍ നിന്നു ജോഷിയെ വിളിച്ചിരുന്നതായും പറയുന്നു. ജോഷിയുടെ പരാതി പ്രകാരം ഹന്‍ഷയെ കാണാതായതിനു കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് തിരുപ്പൂരില്‍ മരിച്ചതായി വിവരം ലഭിച്ചത്.

അതേസമയം, മരിച്ച ഹന്‍ഷയുടെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഹന്‍ഷയുടെ മാതാപിതാക്കള്‍ പ്രേമിച്ചു വിവാഹം കഴിച്ചവരായിരുന്നു. എന്നാല്‍ അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയത് പെണ്‍കുട്ടിയുടെ മാനസിക നില തെറ്റിച്ചു. ഇതിനിടെ രണ്ടുവട്ടം പെണ്‍കുട്ടി കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടുകയും ചെയ്തിരുന്നു. പോലീസാണ് രണ്ടു തവണയും പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ ഒരിക്കല്‍പ്പോലും ഹന്‍ഷ പരാതി പറഞ്ഞിരുന്നില്ല.

ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനൊപ്പം ഹന്‍ഷ വീടുവിട്ടിറങ്ങിയത്. ഇതിനിടെ അഛന്‍ പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയെ പല തവണ വിളിച്ചിരുന്നു. അച്ഛന്‍ തിരിച്ചുവരാന്‍ പറഞ്ഞെങ്കിലും മകള്‍ വരാന്‍ തയാറായിരുന്നില്ല. ഇതോടെ പോലീസില്‍ പരാതി നല്കുകയായിരുന്നു. മുമ്പ് കാണാതായിരുന്ന സമയത്ത് ഉത്തരേന്ത്യയിലും മറ്റും ഷെറിന്‍ പോയിരുന്നു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ കൊണ്ടു പോകുന്ന സംഘങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചിരുന്നില്ല. അവസാന യാത്രയില്‍ കുടെയുണ്ടായിരുന്ന അഭിരാം നിരവധി പിടിച്ചുപറി, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.

Related posts