അതു വെറും എ പടമായേനെ, വിദ്യാബാലന്‍ ആയിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതയുണ്ടായിരുന്നു; മഞ്ജു ആമിയായതാണ് ശരിയായ തീരുമാനം, മലക്കം മറിഞ്ഞ് വീണ്ടും കമല്‍

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ആമി. കമലാണ് ചിത്രത്തിന്റെ സംവിധായകന്‍. വിദ ബാലന്‍ അല്ലാതെ വേറൊരാളും ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രാപ്തരല്ലെന്നായിരുന്നു കമല്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിദ്യ മാറുകയും മഞ്ജു വാര്യര്‍ ആമിയാകുകയും ചെയ്തു. ഇപ്പോള്‍ വിദ്യയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍. വിദ്യ അവതരിപ്പിച്ചാല്‍ സിനിമയ്ക്ക് സെക്‌സ് സിനിമയുടെ അവസ്ഥ വന്നേനെയെന്ന് കമല്‍ പറയുന്നു.

ആമി റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു. ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു. വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്.

മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്- ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

Related posts