2018 ല്‍ ഇന്ത്യന്‍ ജനത വിശ്വസിച്ച ഏറ്റവും വലിയ മൂന്ന് വ്യാജ വാര്‍ത്തകളുടെ ലിസ്റ്റ് പുറത്തുവിട്ട് യാഹൂ! മൂന്നില്‍ രണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചുള്ളത്

പോയ വര്‍ഷത്തില്‍, അതായത് 2018 ല്‍ ഇന്ത്യന്‍ ജനത വിശ്വസിച്ച് മൂന്ന് വലിയ വ്യാജ വാര്‍ത്തകള്‍ ഏവയൊക്കെയെന്ന് പുറത്തു വിട്ട് യാഹു. എന്നാല്‍ ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വച്ചാല്‍ അതില്‍ ആദ്യ രണ്ട് വാര്‍ത്തകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്.

മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി ഏറ്റവും കൂടതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്. എന്നാല്‍ അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരുന്നു. പ്രതിമാസം 15 ലക്ഷം രൂപ വേതനം നല്‍കി മോദി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ നിയമിച്ചതാണ് രണ്ടാമത്തെ വാര്‍ത്ത. ഇതിനായി മാഡം തുസ്സാദില്‍ മെഴുകുതിരി മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ വെക്കുന്നതിനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇതിനായി പ്രചരിച്ചത്.

മൂന്നാമത്തെ വാര്‍ത്ത രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ളതാണ്. ഒരു സ്ത്രീയുടെ കൈപിടിച്ച് നില്‍ക്കുന്ന രാഹുല്‍ ചിത്രമായിരുന്നു പ്രചരിച്ചത്. രാഹുല്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ യാഥാര്‍ഥ്യം രാഹുല്‍ നയിച്ച ജന്‍ ആന്ദോളന്‍ റാലിയില്‍ പങ്കെടുത്ത യുവതിയുടെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രാമിയിരുന്നു അത്.

വേദിയില്‍ കൈപിടിച്ച് മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുല്‍ സ്ത്രീയുടെ കൈപിടിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിടിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ഇന്ത്യയിലാണെന്ന് അന്താരാഷ്ട്ര തലത്തില്‍ നടത്തിയ വിവിധ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

ഇതിനിടെയാണ് യാഹു ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷാവസാനത്തില്‍ പ്രചരിക്കപ്പട്ട വ്യാജവാര്‍ത്തകള്‍ മിക്ക സെര്‍ച്ച് എഞ്ചിനുകളും പുറത്തുവിടാറുണ്ട്. അതിന്റെ ഭാഗമായാണിത്.

Related posts