പാമ്പ് കാമുകിയെന്ന് കരുതി, വിവാഹവും ചെയ്തു, ഒടുവില്‍ കാമുകിയുടെ കടിയേറ്റ് മരണവും

പാമ്പായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ചെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ അബു ഹുസീന്റെ ജീവിതം കുറച്ചുനാള്‍ മുമ്പു മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പക്ഷെ വിധി കരുതിവെച്ചിരുന്നത് അതിലും ക്രൂരമായ മരണമായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ ലോകശ്രദ്ധനേടിയ ഹുസിന്‍ മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് മരിച്ചത്. പാമ്പു പിടിത്തത്തിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെ വിധിക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മലേഷ്യയിലുള്ള അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നത് ഹുസിനായിരുന്നു. തിങ്കളാഴ്ചയാണ് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റത്. ഹുസിന്റെ ജീവിതവും സ്വപ്നങ്ങളും എന്നും വിചിത്രമായിരുന്നു. നാല് വിഷപാമ്പുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു വളര്‍ത്തു പാമ്പ് ‘പുനര്‍ജനിച്ച കാമുകി’യാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ആ പാമ്പിനെ വിവാഹം കഴിച്ചെന്ന് 2016ല്‍ ഒരഭിമുഖത്തില്‍ ഹുസിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വെളിപ്പെടുത്തല്‍ വിവാദമായതോടെ ‘ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്ന് മാധ്യമങ്ങള്‍ കഥയിറക്കി’ എന്ന് നിലപാട് മാറ്റി. എന്തായാലും പാമ്പിനെ സ്നേഹിച്ച അദ്ദേഹം പാമ്പിന്റെ കടിയേറ്റ് മരിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് മികവുറ്റ പാമ്പുപിടിത്തക്കാരനെയാണ്.

 

 

Related posts