രക്ഷിക്കണേ…! യുവാവിനെ ചുംബിച്ച ബ്രിട്ടീഷുകാരി സൗദിയില്‍ വീട്ടുതടങ്കലില്‍; നാലു വര്‍ഷമായി പുറംലോകവുമായി ബന്ധമില്ല; രക്ഷപ്പെടുത്തണമെന്ന് ലണ്ടന്‍ കോടതിയില്‍ കേസ്

Amina_jeddaബ്രിട്ടീഷ് പൗരത്വമുള്ള 21കാരി നാലു വര്‍ഷമായി സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ലണ്ടന്‍ ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ബ്രിട്ടീഷ്, സൗദി അറേബ്യന്‍ ഇരട്ടപൗരത്വമുള്ള അമിന അല്‍-ജെഫ്രിയെ പിതാവ് മുഹമ്മദ് അല്‍ ജെഫ്രിയാണ് ജിദ്ദയില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഒരു യുവാവിനെ ചുംബിച്ചതിനാണ് യുവതിക്ക് ഈ ശിക്ഷ ലഭിച്ചതെന്ന് അമിനയ്ക്കു വേണ്ടി ഹാജരായ ബാരിസ്റ്റര്‍ കോടതിയില്‍ അറിയിച്ചു.

നാലു വര്‍ഷം മുമ്പാണ് അമിനയും പിതാവും ജിദ്ദയിലെത്തുന്നത്. അമിനയുടെ അമ്മയും സഹോദരങ്ങളും തിരികെ സൗത്ത് വെയ്ല്‍സിലേക്കു പോയിട്ടും അമിനയെ മാത്രം തിരികെപ്പോകാന്‍ പിതാവ് അനുവദിച്ചില്ല. കിടപ്പുമുറിയില്‍ സ്ഥാപിച്ച ഇരുമ്പഴികളിക്കുള്ളില്‍ തല മുണ്ഡനം ചെയ്ത നിലയിലാണ് യുവതി കഴിയുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. അമിനയെ സഹായിക്കാന്‍ ലണ്ടനിലെ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിനയില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ ഒരു സ്റ്റാഫ് അംഗത്തോടാണ് അമിന ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്നും അമിനയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അവളെ അനുവദിച്ചിരുന്നില്ല. ബാത്‌റൂമില്‍ പോലും പോകാന്‍ അനുവദിച്ചിരുന്നില്ല, പകരം, മുറിയില്‍ വച്ച കപ്പില്‍ മൂത്രമൊഴിക്കാന്‍ അവള്‍ നിര്‍ബന്ധിതയായിരുന്നു. അമിനയെ രക്ഷിക്കാന്‍ ലണ്ടനിലെ കോടതി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു.

Related posts