ഇന്ത്യന്‍ റെയില്‍വേയുമായി യൂബര്‍ ടാക്‌സി കൈകോര്‍ക്കുന്നു

bis-userന്യൂഡല്‍ഹി: ദര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ യാത്രക്കാരെ ഏറ്റവും വലയ്ക്കുന്നത് തുടര്‍ യാത്രാ സൗകര്യങ്ങളാണ്. ഇതിനു ശാശ്വതമായ പരിഹാരം കാണുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും യൂബര്‍ ടാക്‌സിയും കൈകോര്‍ക്കുന്നു. മിതമായ നിരക്കില്‍ മികച്ച യാത്രാ സൗകര്യം പ്രധാനം ചെയ്യുന്നതിലൂടെ പ്രധാന നഗരങ്ങളില്‍ ആപ്പ് ബന്ധി ത ടാക്‌സി സര്‍വീസുകള്‍ വന്‍ പ്രചാരം നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്രയ്ക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന റെയില്‍വേയുമായി അമേരിക്കന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ യൂബര്‍ ഒരുമിക്കുന്നത്.

ഈ പദ്ധതി നടപ്പാക്കുന്നതു വഴി കമ്മീഷന്‍ ഇനത്തില്‍ റെയില്‍വേക്ക് പ്രതിവര്‍ഷം 150 കോടി രൂപ ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്(ഐആര്‍സിടിസി) മുഖേനയാണ് ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 200 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഐആര്‍സിടിസി രാജ്യത്തെ പ്രധാന ഇ–കൊമേഴ്‌സ് സൈറ്റാണ്. പ്രതിദിനം 12000 ട്രെയിനുകളാ ണ് 2.3 കോടി യാത്രക്കാരുമായി രാജ്യത്തെ 8000 സ്‌റ്റേഷനുകളിലൂടെ കടന്നുപോകുന്നത്.

റെയില്‍വേയുടെ വെബ്‌സൈറ്റില്‍ യൂബര്‍ ആപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കുന്നതിനായി യൂബര്‍ എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കുമെന്നു യൂബറിന്റെ വക്താവ് അറിയിച്ചു.ആദ്യഘട്ടമായി പ്രധാനനഗര ങ്ങളിലെ സ്‌റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ ധാരണയായിട്ടില്ല. അമേരിക്കയിലെ 11 നഗരങ്ങളിലേക്കു യാത്രക്കാരെ എത്തിക്കുന്നതിനായി അമേരിക്കന്‍ എയര്‍ലൈന്‍സും യൂബറും തമ്മില്‍ കരാറുണ്ട്. റെയില്‍വേയുടെ ഈ നടപടി ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

Related posts