ഗള്‍ഫില്‍നിന്നു പ്രവാസി പണവരവ് കുറയുന്നു

rupeesമുംബൈ: ഗള്‍ഫ് മേഖലയില്‍നിന്ന് ഇന്ത്യയിലേക്കു പ്രവാസികള്‍ അയയ്ക്കുന്ന പണം കുറയുന്നു. 2015-16 ല്‍ ഗള്‍ഫില്‍നിന്നു വന്ന തുക തലേവര്‍ഷത്തേക്കാള്‍ 2.2 ശതമാനം കുറവായിരുന്നു. 3590 കോടി ഡോളറാണ് അക്കൊല്ലം ഗള്‍ഫ് മേഖലയില്‍നിന്നു വന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ പലര്‍ക്കും ശമ്പളം കുറഞ്ഞതാണ് ഇതിനു കാരണം.

2015-ല്‍ ഇന്ത്യയിലേക്കു മൊത്തം വന്ന പ്രവാസി പണം 6900 കോടി ഡോളറാണ്. തലേവര്‍ഷത്തെ 7000 കോടി ഡോളറില്‍നിന്ന് 2.1 ശതമാനം കുറവ്. ഈ കുറവ് മുഴുവനായും ഗള്‍ഫ് മേഖലയില്‍നിന്നാണ്.ഗള്‍ഫില്‍ യുഎഇയാണു പ്രവാസി പണത്തില്‍ മുന്നില്‍ നില്‍ ക്കുന്നത്. ഈ മേഖലയില്‍നിന്ന് അയയ്ക്കുന്ന തുകയില്‍ 38.7 ശത മാനം യുഎഇയില്‍നിന്നാണ്. സൗദിയുടെ പങ്ക് 28.7 ശതമാനം വരും.

എണ്ണ വരുമാനം കുറഞ്ഞതു സൗദിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണവും കുറച്ചിട്ടുണ്ട്. 2015 ജനുവരി-മാര്‍ച്ചില്‍ 4.34 ലക്ഷം പേര്‍ പോയ സ്ഥാനത്ത് ഏപ്രില്‍-ജൂണില്‍ 3.71 ലക്ഷവും ജൂലൈ-സെപ്റ്റംബറില്‍ 3.79 ലക്ഷവുമേ പോയുള്ളു.ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി 2015-16 ല്‍ 18.7 ശതമാനം കുറഞ്ഞു.

Related posts