ജീവന്‍രക്ഷാമരുന്നുകള്‍ വന്‍തോതില്‍ ലഹരിക്കായി ഉപയോഗിക്കുന്നു; മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചില മെഡിക്കല്‍ സ്റ്റോറുകള്‍

EKM-CYRUPപാരിപ്പളളി: ജീവന്‍ രക്ഷാമരുന്നുകള്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നതായി സൂചന. ഇത്തരത്തില്‍ ലഹരിക്കായി മരുന്ന് നല്‍കുന്നത് അമിതലാഭം ലക്ഷ്യമിട്ട ചിലമെഡിക്കല്‍ സ്റ്റോറുകളാണ്. അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് മരുന്ന് വാങ്ങുന്നത്.  കാന്‍സര്‍ രോഗത്തിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന മരുന്നുകളാണ് ലഹരിക്കായി വില്‍ക്കുന്നത്. ചുമയ്ക്ക് ഉപയോഗിക്കുന്ന സിറപ്പുകളും വ്യാപകമായി ലഹരിക്കുവേണ്ടി ഉപയോഗിക്കുന്നതായാണ് വിവരം.

ഇത്തരത്തില്‍ ലഹരിക്കായി മരുന്നു വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടിയില്ല. ഡോക്ടറുടെ കുറിപ്പിലാതെ വില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുളള മരുന്നുകളാണ് അല്‍പലാഭത്തിനുവേണ്ടി മെഡിക്കല്‍സ്റ്റോര്‍ നടത്തിപ്പുകാര്‍ നല്‍കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ കുടുതലുളള പാരിപ്പളളിയിലാണ്‌വന്‍തോതില്‍ലഹരി മരുന്ന് ഉപയോഗിക്കുന്നവരുള്ളത്.  ബാറുകള്‍ പൂട്ടിയതോടെയാണ് ലഹരിക്ക് വേണ്ടി ജീവന്‍ രക്ഷാമരുന്നുകളുടെ ഉപയോഗം തുടങ്ങിയത്.

ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ രീതി തുടങ്ങിയത്. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും ലഹരിക്കായി ജീവന്‍ രക്ഷാമരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രൂഫിനോര്‍ഫിന്‍, ഫിനാര്‍ഗന്‍, പെത്തഡിന്‍, മോര്‍ഫിന്‍, നൈട്രോസെസാം, ലോറസെഹാം, ഡൈക്ലോഫിനാക്, ഫെനാമിന്‍, പ്രോമിത്തേസിന്‍, പെന്റാസോസിന്‍ മോര്‍ഫെറിഡില്‍, ഡൈസഫോം എന്നീമരുന്നുകളാണ് ലഹരിക്കായി നിയമവരുദ്ധമായി ഈ മരുന്നുകള്‍ വില്ക്കുന്നത്.

കുറുപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശം പല മെഡിക്കല്‍ സ്റ്റോറുകളും പാലിക്കാറില്ല. ആരോഗ്യവകുപ്പും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം എന്നിവയുടെ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കാറില്ല. മുന്‍പ് ആയൂര്‍വേദ മരുന്നുകള്‍ ചേരുവ വ്യത്യാസപ്പെടുത്തിയും അളവില്‍ മാറ്റം വരുത്തിയും ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ അന്വേഷണം നടന്നപ്പോഴാണ് മറ്റ് മരുന്നുകളും ലഹരിഉപയോഗം കണ്ടെത്തി തുടങ്ങിയത്.

ഇതരസംസ്ഥാന തൊഴിലാളികളും ഒപ്പം വിദ്യാര്‍ത്ഥികളുമാണ് ലഹരിക്കായി ഇപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകളിലെ ജീവന്‍ രക്ഷാമരുന്നുകളെ തേടിയെത്തുന്നത്. ഇതിന്റെ ലാഭം കണ്ടെത്തുകയാണ് മെഡിക്കല്‍ സ്റ്റോറുകളും. ലഹരിക്കായി മാത്രം തയാറാകുന്ന ഗുളികളും ഇപ്പോള്‍ ലഭ്യമാകുന്നതായി സൂചന.ഇത്തരം ഗുളികകള്‍ വരുന്നതും ഇത്തരസംസ്ഥാനങ്ങളില്‍

നിന്നുമാണ്. കര്‍ണാടകയില്‍ നിന്ന് വന്‍ തോതില്‍ ലഹരിഗുളികള്‍ കേരളത്തില്‍ എത്തുന്നുണ്ടെന്ന് ലഹരി വിരുദ്ധസ്ക്വാഡും എക്‌സൈസും സമ്മതിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്നുകള്‍ ലഹരിക്കുവേണ്ടി പോകുമ്പോള്‍ യഥാര്‍ഥ രോഗികള്‍ മരുന്നുകിട്ടാതെ വലയുകയാണ് ചെയ്യുന്നത്.

Related posts