ഇല്ലാത്ത കമ്പനിയുടെ പേരില്‍ തട്ടിയെടുത്തത് 100 കോടിയോളം രൂപ ! മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പു നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍…

മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പിലൂടെ 100 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍.

മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്.

ഇല്ലാത്ത കമ്പനിയുടെ പേരില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.

ഇയാളുടെ വാക്കു വിശ്വസിച്ച് നിരവധി ആളുകളാണ് പണം നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. നാണക്കേട് മൂലം പലരും ഇനിയും പരാതിയുമായി രംഗത്ത് വന്നിട്ടില്ല.

സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താണ് ഇയാള്‍ കോടികള്‍ അടിച്ചുമാറ്റിയത്.

പിടിയിലാകുമെന്ന് മനസ്സിലായതോടെ തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിപ്പ്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അങ്ങനെ ഒരു കമ്പനിയില്ലെന്ന് വ്യക്തമായി. പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരില്‍ ബാങ്കോക്കിലും തായ്‌ലന്‍ഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണ് ഈ തട്ടിപ്പുകാരുടെ വലയില്‍ വീണ് പണം നഷ്ടമായത്.

ഒരുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഓരോവര്‍ഷവും വലിയ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്.

ഇതിനായി വിവിധ ജില്ലകളില്‍ ഏജന്റുമാരും ഉണ്ടായിരുന്നു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനും യൂസര്‍ ഐ.ഡി.യും പാസ്‌വേഡും നല്‍കും.

ആദ്യം ചെറിയ തുക ലാഭവിഹിതമായി നല്‍കി വിശ്വാസ്യത പിടിച്ചുപറ്റുകയായിരുന്നു യാളുടെ രീതി. ഇതോടെ അറിഞ്ഞും കേട്ടും നിരവധി ആളുകള്‍ പണം നിക്ഷേപിച്ചു.

എന്നാല്‍ നിക്ഷേപകരെ വിശ്വസിക്കാന്‍ ആദ്യകാലത്ത് കുറച്ച് പണം നല്‍കിയെങ്കിലും പിന്നീട് ആര്‍ക്കും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്.

കൂത്തുപറമ്പ് മേഖലയിലും ഒട്ടേറെപ്പേരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ഇവര്‍ കൂത്തുപറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസി. പോലീസ് കമ്മിഷണര്‍ പ്രദീപന്‍ കണ്ണിപ്പൊയില്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു.

ഇതോടെ പലരും തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സിഇഒ.യുമായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുണ്ട്.

മട്ടന്നൂര്‍ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി. കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടര്‍മാരും പ്രതികളാണ്.

ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുഹമ്മദ് ഫൈസലിനെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment