സൂര്യനാൽ പൊള്ളിപ്പൊളിഞ്ഞ് കേരളം; സർക്കാർ അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കും. സൂര്യാതപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.

Read More

പൊരി വെയിലാണ്…കൂടെ നടക്കാന്‍ ആളെ കിട്ടാനില്ല; പ്രചാരണത്തിന് ഗ്രൂപ്പോട് ഗ്രൂപ്പ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: പൊരിവെയിലാണ്…പഴയതുപോലെ കൂടെ നടക്കാന്‍ ആളെകിട്ടില്ല. കൂടെവരുന്നവര്‍ക്ക് തന്നെ വെയിലേല്‍ക്കുമ്പോള്‍ മുഖം ‘കറുക്കും’. ചൂടില്‍ വെന്തുരുകുമെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സ്ഥാനാര്‍ഥികളേക്കാള്‍ അവര്‍ക്കൊപ്പം നടക്കുന്നവർക്കാണ്. എന്നാൽ സ്ഥാനാർഥിയുടെ ഗുണകണങ്ങൾ ജനങ്ങളിലെത്തിക്കാൻ ‘പിആര്‍ വര്‍ക്ക്’ കൂടിയേ തീരൂ. അതിനായി ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍.രാഷ്ട്രീയ നേതാക്കൻമാരുടെ ഗ്രൂപ്പല്ല തെരഞ്ഞെടുപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പര്യടനങ്ങളും ആളുകളെ കാണുന്നതും തുടങ്ങി ദൈനംദിന തെരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം തത്സമയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ പ്രധാന മാധ്യമപ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അതിലേക്ക് തത്സമയം വാര്‍ത്തകളും ചിത്രങ്ങളും ഇടുകയാണ്. ഇതിനായി പ്രത്യേകസംഘം തന്നെ ‘ക്ലാരിറ്റി’യുള്ള മൊബൈല്‍ കാമറയുമായി സദാ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും. മുന്‍ കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പ് പര്യടനം എവിടെ എന്നതുമാത്രമായിരുന്നു അറിയിപ്പായി നല്‍കിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളുടെയും അവര്‍ സമീപിക്കുന്നവരുടെയും സ്പന്ദനം…

Read More

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ജാതീയമായ പ്രചരണങ്ങളുമായി ഒരുകൂട്ടര്‍, ദീപനിശാന്ത് തുറന്നുവിട്ട ജാതീയ അധിക്ഷേപം ഏറ്റുപിടിച്ച് സൈബര്‍ സംഘങ്ങള്‍, ദീപയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ദളിത് കുട്ടായ്മകള്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെ ജാതീയമായി അപമാനിച്ച ദീപനിശാന്തിനെതിരേ പ്രതിഷേധം അണപൊട്ടുന്നു. രമ്യയ്‌ക്കെതിരായ ജാതീയമായ ആക്ഷേപങ്ങള്‍ ദീപയുടെ സോഷ്യല്‍മീഡിയയിലെ അനുയായികള്‍ കൂടി ഏറ്റെടുത്ത് സൈബര്‍ ലോകത്ത് വലിയ പ്രചാരണമാണ് നടത്തുന്നത്. ദീപയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കിയിരുന്നു. ഇതിനുപിന്നാലെ ദീപയ്‌ക്കെതിരേ ദളിത് സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. ദളിതരെ അപമാനിച്ച ദീപ മാപ്പുപറയണമെന്നാണ് സംഘടനകളുടെ ആവശ്യം. ദീപ മാപ്പുപറഞ്ഞില്ലെങ്കില്‍ വീട്ടിലേക്ക് മാര്‍ച്ചു ചെയ്യുമെന്നുമെന്നും ഭാരവാഹികള്‍ പറയുന്നു. രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി…

Read More

ചുവരെഴുത്തിലെ പെൺമുഖം;  രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ  ഉഷാകുമാരി ചുവർ എഴുതാൻ തുടങ്ങിയിട്ട് 25 വർഷം

പൊൻകുന്നം: ചുവരെഴുത്തിൽ ഇതാ ഒരു പെണ്‍മുഖം. ആണുങ്ങളുടെ കുത്തകയല്ല ചുവരെഴുത്തെന്നു തെളിയിക്കുകയാണ് ഇളങ്ങുളം തേക്കനാൽ ടി.പി. ഉഷാകുമാരി എന്ന കലാകാരി. കഴിഞ്ഞ 25 വർഷമായി ചുവരെഴുത്തുകൾ നടത്തുന്ന ഉഷാകുമാരി രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഈ പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ ഇളങ്ങുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചുവരെഴുതുന്ന കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഉഷ. ഇരുപത്തഞ്ചുവർഷം മുന്പാണ് ഉഷാകുമാരി തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബാനറെഴുത്ത് തുടങ്ങിയ ജോലികൾ വരുമാനത്തിനായി തെരഞ്ഞെടുത്തത്. പഠനകാലത്തുതന്നെ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്ന ഉഷാകുമാരി പാലാ കൈരളി ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചിത്രകലയിൽ രണ്ടുവർഷത്തെ ഡിപ്ലോമ വിജയിച്ചിട്ടുണ്ട്. ബാനർ, ബോർഡുകൾ, ചുവരെഴുത്ത് എന്നിവയിൽ സജീവമായിരുന്ന ഇവർ ഫ്ളക്സുകളുടെ പ്രചാരത്തോടെ രംഗം മാറി. ഈരാറ്റുപേട്ടയിൽ വാഹനങ്ങളുടെ നന്പർ പ്ലേറ്റ്, വാഹനങ്ങളിലെ മറ്റ് ഡിസൈൻ എഴുത്തുകൾ എന്നീ ജോലികൾ ചെയ്തുവരികയാണിപ്പോൾ. ഈരാറ്റുപേട്ടയിലാണിപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പി.ആർ.ഹരിദാസ് ഈരാറ്റുപേട്ടയിൽ തന്നെ വർക് ഷോപ്പ്…

Read More

അയാള്‍ എന്റെ കൂര്‍ത്ത വലിച്ചുകീറി, അതുകണ്ട് നിന്ന 70 പേരും ഒന്നും മിണ്ടിയില്ല, ഞാന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുന്നു

സിനിമ ഒരു മായികലോകമാണ്. സത്യസന്ധമായി പെരുമാറുന്നവരുടെ എണ്ണം കുറവുള്ള ലോകം. അടുത്തകാലത്തായി സിനിമയില്‍ നിന്ന് വളരെയധികം മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു നടിക്കുനേരെ അതിക്രമം നടത്തിയതിന് പ്രമുഖ നടന്‍ തന്നെ അറസ്റ്റിലായത് അടുത്തിടെയാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഒരു നടി തനിക്കു പീഡനരംഗത്തില്‍ നേരിടേണ്ടിവന്ന അതിക്രമത്തെപ്പറ്റി മനസുതുറക്കുന്നു. ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. ‘നാളെ ഒരു പ്രധാനരംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനില്‍ നിന്ന് നിങ്ങളുടെ പെണ്‍കുട്ടിയെ രക്ഷിക്കണം. അവള്‍ രക്ഷപെടും. പക്ഷേ നിങ്ങള്‍ പിടിക്കപ്പെടും. വില്ലന്മാര്‍ നിങ്ങളോട് മോശമായ ചിലത് ചെയ്യും’അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാന്‍ ചോദിച്ചു. ‘അവര്‍ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്. രംഗം…

Read More

ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലാതെ എല്ലാ പാർട്ടിക്കാരും ഒരുപോലെ പറയും ‘റെജിയുടെ അനൗൺസ്മെന്‍റ് സൂപ്പറാ’…

തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ തന്‍റേതായ ശൈലികൊണ്ട് ശ്രദ്ധനേടുകയാണ് റെജി എന്ന കലാകാരൻ. എല്ലാ മുന്നണികൾക്കും വേണ്ടി അനൗൺസ്മെന്‍റ്സ് നടത്തുന്ന ഇദ്ദേഹം വിവിധ നേതാക്കൻമാരുടെ ശബ്ദം അനുകരിച്ചാണ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കുന്നത്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ പ്രപ്പോസ് സ്വദേശിയാണ് ചോറ്റി റെജി എന്നറിയപ്പെടുന്ന വാഴേപ്പറന്പിൽ റെജി. പന്ത്രണ്ടിൽപരം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് റെജി. നാടകങ്ങളിലും പ്രഫഷണൽ ഗാനമേളകളിലും മിമിക്സ് പരേഡ് ട്രൂപ്പുകളിലും ഒക്കെയായി തിളങ്ങിയ റെജി തെരഞ്ഞെടുപ്പ് ആകുന്പോൾ നാട്ടിലെ പ്രധാന അനൗണ്‍സറാണ്. 36 വർഷത്തെ അനുഭവ സന്പത്ത് ബന്ധുവും അയൽവാസിയുമായ സിപിഎം നേതാവ് വി.പി. ബോസിനു വേണ്ടി 16-ാം വയസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈക്ക് അനൗണ്‍സർ ആയതാണ് ചോറ്റി റെജി. പിന്നെ തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം സ്ഥിരം സാനിധ്യമായി. വ്യത്യസ്തനാമൊരു അനൗൺസർ റെജി മൈക്ക് കൈയിലെടുത്താൽ കാഥികരായ സാംബശിവനും കെടാമംഗലം സദാനന്ദനും രാഷ്ട്രീയ നേതാക്കളായ കെ.ആർ. ഗൗരിയമ്മയും ഇ.കെ. നയനാരും…

Read More

തണ്ണിമത്തനില്‍ കുത്തിവയ്ക്കുന്നത് ഉഗ്രന്‍ വിഷം, ഉപയോഗിച്ചാല്‍ തടികേടാകും!! ഇങ്ങനെയൊരു വാട്‌സാപ്പ് സന്ദേശം കിട്ടിയോ എങ്കില്‍ പേടിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയും അറിയണം, തണ്ണിമത്തനെക്കുറിച്ച് അപവാദം പറയുന്നവര്‍ വായിച്ചറിയാന്‍

തണ്ണിമത്തനില്‍ രാസവസ്തുക്കള്‍ കുത്തിവയ്ക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇതിനെക്കുറിച്ച് സുരേഷ് സി പിള്ള എഴുതിയ കുറിപ്പ് വായിക്കാം- ഇന്ന് ഒരു സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തിയ മെസ്സേജ് ആണ് ഇത്; റോഡരുകിലെ കടകളില്‍ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തന്‍ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്. ഇങ്ങനെ, തണ്ണിമത്തന്‍ കഴിച്ചാല്‍ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയില്‍ മെസ്സേജുകള്‍ നിങ്ങളും വാട്ട്‌സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ എന്നു പറഞ്ഞാണ് സുരേഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തണ്ണിമത്തന്‍ അഥവാ വാട്ടര്‍ മെലണ്‍ Cucurbitaceae എന്ന ഫാമിലിയില്‍ പെട്ട ഇതിന്റെ ശാസ്ത്രീയ നാമം Citrullus lanatus എന്നാണ്. പള്‍പ്പില്‍ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവില്‍ വൈറ്റമിന്‍ എ, ബി6, സി, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.…

Read More

പാക്കിസ്ഥാന്‍ 67 ാം സ്ഥാനത്തും ഇന്ത്യ 140 ാം സ്ഥാനത്തും! സന്തോഷത്തിന്റെ റാങ്കില്‍ പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലായതെങ്ങനെയെന്ന ചോദ്യത്തിന് വിദഗ്ധര്‍ നല്‍കുന്ന ഉത്തരമിങ്ങനെ

ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സന്തോഷത്തിന്റെ അളവും അതുമായി ബന്ധപ്പെട്ട പട്ടികയും കഴിഞ്ഞ ദിവസം യുഎന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്ത്യയുടെ സന്തോഷത്തിന്റെ അളവ് വളരെ താഴേയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. അതില്‍ തന്നെ ഇന്ത്യയുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ പോലും ഇന്ത്യയേക്കാള്‍ വളരെ മുന്നിലാണ്. പാക്കിസ്ഥാന്‍ 67 ാം സ്ഥാനത്തും ഇന്ത്യ 140 ാം സ്ഥാനത്തുമാണുള്ളത്. ആകെ 156 രാജ്യങ്ങളുടെ കാര്യമാണ് റാങ്കിങ്ങില്‍ പരിശോധിച്ചത്. 16 രാജ്യങ്ങള്‍ മാത്രമേ ഇന്ത്യയ്ക്ക് പുറകിലുള്ളൂ എന്നത് ഭയാനകമായ കാര്യമാണ്. എന്തുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ ഇന്ത്യയെ അപേക്ഷിച്ച് ഇത്രമേല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ 80ാം സ്ഥാനത്തും ഇന്ത്യ 122ാം സ്ഥാനത്തുമായിരുന്നുയ. പെര്‍ കാപ്പിറ്റ ജി.ഡി.പി വളര്‍ച്ച പോലുള്ള ക്വാണ്ടിറ്റേറ്റീവ് ഡാറ്റയും സാമൂഹ്യ പിന്തുണ, ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണ തുടങ്ങിയ ഗുണപരമായ…

Read More

അച്ഛന്റെ പേരിന് പകരം ഭാര്യയായ എന്റെ പേര് ഐഡിയില്‍ ചേര്‍ക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്! നടി പത്മപ്രിയയുടെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെയും പിന്നീട് പലപ്പോഴും സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടുകളിലൂടെയും മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരിയും ശ്രദ്ധാകേന്ദ്രവുമായി മാറിയ താരമാണ് പത്മപ്രിയ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ സജീവപ്രവര്‍ത്തക കൂടിയാണ് താരം. പത്മപ്രിയ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെയും ഭര്‍ത്താവിന്റെയും ഇലക്ഷന്‍ ഐഡി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. പത്മപ്രിയയുടെ ഇലക്ഷന്‍ ഐഡിയില്‍ ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെ പേരാണ് ചേര്‍ത്തിരിക്കുന്നത് എന്നാല്‍ ജാസ്മിന്റെ കാര്‍ഡില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരും. ഇതിനു പകരം, ഐഡിയില്‍ ഭാര്യയുടെ പേര് ചേര്‍ക്കാനാണ് ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് കുറയ്ക്കണമെന്നും അങ്ങനെയെങ്കില്‍ തന്റെ ഭര്‍ത്താവും തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നും പത്മപ്രിയയുടെ ട്വീറ്റില്‍ പറയുന്നു.

Read More

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബീഫ് കയറ്റുമതിയില്‍ ഉണ്ടായത് റെക്കോര്‍ഡ് വര്‍ധനവ്! ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്നതില്‍ മുമ്പില്‍ ഇന്ത്യ

ബീഫിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറിയ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്കാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ തന്നെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചതെന്ന് റിപ്പോര്‍ട്ട്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ തന്നെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തതാക്കുന്നു. 2014ല്‍ മാത്രം 14,75,540 മെട്രിക് ടണ്‍ ബീഫാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 2013-14 വര്‍ഷത്തില്‍ ഇത് 13,65,643 മെട്രിക് ടണ്‍ മാത്രമായിരുന്നു. 2016-17 വര്‍ഷത്തില്‍ 13,30,013 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2017-18ല്‍ 13,48,225 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഹ്യുമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 4 ബില്യണ്‍ ഡോളറിന്റെ പശു മാംസമാണ് ഇന്ത്യ ഒരു…

Read More