ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലാതെ എല്ലാ പാർട്ടിക്കാരും ഒരുപോലെ പറയും ‘റെജിയുടെ അനൗൺസ്മെന്‍റ് സൂപ്പറാ’…

തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ തന്‍റേതായ ശൈലികൊണ്ട് ശ്രദ്ധനേടുകയാണ് റെജി എന്ന കലാകാരൻ. എല്ലാ മുന്നണികൾക്കും വേണ്ടി അനൗൺസ്മെന്‍റ്സ് നടത്തുന്ന ഇദ്ദേഹം വിവിധ നേതാക്കൻമാരുടെ ശബ്ദം അനുകരിച്ചാണ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കുന്നത്.

കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ പ്രപ്പോസ് സ്വദേശിയാണ് ചോറ്റി റെജി എന്നറിയപ്പെടുന്ന വാഴേപ്പറന്പിൽ റെജി. പന്ത്രണ്ടിൽപരം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് റെജി. നാടകങ്ങളിലും പ്രഫഷണൽ ഗാനമേളകളിലും മിമിക്സ് പരേഡ് ട്രൂപ്പുകളിലും ഒക്കെയായി തിളങ്ങിയ റെജി തെരഞ്ഞെടുപ്പ് ആകുന്പോൾ നാട്ടിലെ പ്രധാന അനൗണ്‍സറാണ്.

36 വർഷത്തെ അനുഭവ സന്പത്ത്
ബന്ധുവും അയൽവാസിയുമായ സിപിഎം നേതാവ് വി.പി. ബോസിനു വേണ്ടി 16-ാം വയസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈക്ക് അനൗണ്‍സർ ആയതാണ് ചോറ്റി റെജി. പിന്നെ തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം സ്ഥിരം സാനിധ്യമായി.

വ്യത്യസ്തനാമൊരു അനൗൺസർ
റെജി മൈക്ക് കൈയിലെടുത്താൽ കാഥികരായ സാംബശിവനും കെടാമംഗലം സദാനന്ദനും രാഷ്ട്രീയ നേതാക്കളായ കെ.ആർ. ഗൗരിയമ്മയും ഇ.കെ. നയനാരും വി.എസ്. അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും എ.കെ. ആന്‍റണിയും പിണറായി വിജയനും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമൊക്കെ അനൗൺസ്മെന്‍റ് നടത്താനെത്തിയതുപോലെ കേൾക്കുന്നവർക്ക് തോന്നും.

എല്ലാ പാർട്ടികൾക്കും പ്രിയം
ഓരോ മുന്നണികൾക്കും അവരുടെ പ്രമുഖ നേതാക്കളുടെ ശബ്ദം പകർന്നാണ് റെജിയുടെ അനൗണ്‍സ്മെന്‍റ്. ഒരു ദിവസം യുഡിഎഫിനും തൊട്ടടുത്ത ദിവസം എൽഡിഎഫിനും അടുത്ത ദിവസം ബിജെപിക്കും അതിനടുത്ത ദിവസം യുഡിഎഫ് വിമതനും റെജി അനൗണ്‍സ്മെന്‍റ് ചെയ്ത ചരിത്രങ്ങളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലുള്ളത്.

ചില അബദ്ധങ്ങളും…
ഒട്ടേറെ അബദ്ധങ്ങളുമുണ്ടായിട്ടുണ്ട്. യുഡിഎഫിന് വേണ്ടി അനൗണ്‍സ്മെന്‍റ് നടത്തിയതിന്‍റെ പിറ്റേന്ന് എൽഡിഎഫിന് വേണ്ടി മൈക്കെടുത്തപ്പോൾ മുന്നണിയുടെ പേര് മാറിപ്പോയതും പ്രവർത്തകർ വണ്ടി തടഞ്ഞതുമൊക്കെ റെജിക്ക് മറക്കാനാവുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിൽ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ അനുഭവമുണ്ട്. അതു വരെ സിപിഎമ്മിന് വേണ്ടി അനൗണ്‍സ്മെന്‍റ് നടത്തിയിട്ട് കലാശക്കൊട്ട് ദിവസം കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങിയതാണ് അന്ന് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

റെജി തിരക്കിലാണ്
ഇത്തവണയും സ്ഥാനാർഥികൾക്കു വേണ്ടി റോഡ് ഷോകളിൽ പാരഡി ഗാനങ്ങൾ ആലപിക്കുന്നതിന് കരാർ ലഭിച്ചിട്ടുണ്ടെന്ന് റെജി പറഞ്ഞു. ഇതിനു പുറമെ എരുമേലി ഗ്രാമപഞ്ചായത്തിന് വേണ്ടി പൊതു അറിയിപ്പുകൾക്കും നികുതി പിരിവിനും അനൗണ്‍സർ ആയി കരാർ ലഭിച്ചിട്ടുണ്ട് . പേവിഷ പ്രതിരോധ കുത്തിവെയ്പ് ഉൾപ്പടെ നാട്ടിലെ പൊതു അനൗണ്‍സ്മെന്‍റുകൾക്കും റെജിയുടെ ശബ്ദമാണ് സ്ഥിരമായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്. കോട്ടയത്ത് യാക്കോബായ സഭയുടെ സമ്മേളനത്തിലും മുഴുനീള അനൗണ്‍സർ ആയിരുന്നു റെജി.

Related posts