സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്. ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്കിയ സമയത്തു തന്നെയാണ്…
Read MoreDay: January 25, 2021
പരാതി പരിശോധിച്ചുവരികയായിരുന്നു..! വയോധികയ്ക്കെതിരേയുള്ള പരാമര്‍ശം വിവാദമായപ്പോൾ വിശദീകരണവുമായി വനിതാ കമ്മീഷൻ രംഗത്ത്; വിശദീകരണം ഇങ്ങനെ…
പത്തനംതിട്ട: വനിതാ കമ്മീഷനില്‍ പരാതി നല്കിയ എണ്‍പത്തൊമ്പതുകാരിയായ വീട്ടമ്മയെ സംബന്ധിച്ച് മോശം പരാമര്‍ശം നടത്തുകയും ബന്ധുവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന തരത്തിലുണ്ടായ പ്രചാരണങ്ങളില്‍ വിശദീകരണവുമായി ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്. വിഷയത്തില്‍ സാഹിത്യകാരന് ടി.പത്മനാഭന് അടക്കമുള്ളവര്‍ നിശിത വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ജോസഫൈന്റെ വിശദീകരണം വന്നത്. മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത നല്‍കിയെന്നാണ് വിശദീകരണം. ലക്ഷ്മിക്കുട്ടിയമ്മയും ബന്ധുവും പറയുന്നത്…. കോട്ടാങ്ങല്‍ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മ (89)യുടെ പരാതിയിലാണ് വനിതാ കമ്മീഷന് അധ്യക്ഷ മോശമായി പെരുമാറിയെന്ന ആക്ഷേപം ഉണ്ടായത്. പരാതിക്കാരിയുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വനിതാ കമ്മീഷന് സിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു കോട്ടയം നെടുങ്കുന്നം സ്വദേശി ഉല്ലാസ് കുമാര്‍ വനിതാ കമ്മീഷന് അധ്യക്ഷയെ ഫോണില്‍ വിളിച്ച അവസരത്തിലാണ് മോശം പരാമര്‍ശമുണ്ടായതായി ആക്ഷേപം ഉയര്‍ന്നത്. ഒരുവര്‍ഷം മുമ്പ് വീട്ടില്‍ അതിക്രമിച്ചു കയറിയ ആള് ലക്ഷ്മിക്കുട്ടിയമ്മയെ ആക്രമിച്ചതായും ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് കിടപ്പിലായതായുമാണ്…
Read Moreഹലോ.. ഞാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാ..! കണ്ണൂരിലെ അധ്യാപികയുടെ 9 ലക്ഷം കവർന്ന യുപി സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ബാങ്ക് മാനേജർ ചമഞ്ഞ് കണ്ണൂരിലെ കോളജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒന്‍പതുലക്ഷം രൂപ കവർച്ച നടത്തിയ മുഖ്യപ്രതിയായ ഉത്തർ പ്രദേശുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീൺകുമാർ സിംഗി (30) നെയാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ സജീവൻ, സിപിഒ സന്തോഷ് ചേലേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ നാല് പേരുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരും യുപി സ്വദേശികളായ രണ്ടുപേരുമാണ് സംഘത്തിലുള്ളത്. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ജില്ലയിലെ ഒരു കോളജ് ആധ്യാപികയെ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു ഇതര സംസ്ഥാനക്കാരൻ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാണെന്നു പറഞ്ഞാണ് ഉത്തർപ്രദേശ് സ്വദേശി പ്രവീൺകുമാർ സിംഗ് അധ്യാപികയെ ഫോൺ വിളിച്ചത്. എടിഎം കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അത്…
Read Moreസ്ക്വാഡ് ഇറങ്ങി, അനർഹ കാർഡ് ഉടമകൾ ജാഗ്രതൈ…! കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും; പൊതുജനങ്ങൾക്ക് വിവരം നൽകാം
എം.വി. അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: വ്യാജ സത്യവാങ് നൽകി മുൻഗണാ വിഭാഗത്തിൽപ്പെട്ട കാർഡുകൾ കൈവശം വച്ചവർ ജാഗ്രതൈ! നിങ്ങളുടെ പിന്നാലെ സപ്ലൈ ഓഫീസ് സ്ക്വാഡുണ്ട്. അനധികൃത കാർഡ് ഉടമകളെ കണ്ടെത്താൻ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു. താലൂക്ക് പരിധിയിൽ ഇതുവരെ നടന്ന പരിശോധനയിൽ 500 ഓളം എഎവൈ, മുൻഗണണ, പൊതുവിഭാഗം (സബ്സിഡി) റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴയിനത്തിൽ 5,55000 രൂപ ഈടാക്കി. പിടിക്കപ്പെട്ടാൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. സ്ക്വാഡുകൾ വീട്ടുകൾ കയറിയാണ് പരിശോധന നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാൽ കാർഡുടമകൾ വാങ്ങിയ ഭക്ഷ്യധാന്യങ്ങൾക്ക് വിലയീടാക്കും. ഒരു കിലോ അരിക്ക് 40.20 രൂപയും ഗോതമ്പിന് 29.20 രൂപയുമാണ് ഈടാക്കുന്നത്. കൂട്ടത്തിൽ ആഡംബര നികുതി അടക്കുന്നവരും തളിപ്പറമ്പ്…
Read Moreധനസഹായം അക്കൗണ്ട് നമ്പര്‍ മാറി നൽകി! പ്രളയ ദുരിതത്തിൽനിന്ന് കരകയറാതെ ഒരു കുടുംബം
പറവൂർ: പ്രളയത്തിൽ വീട് നഷ്ടമായവർക്കു ലഭിക്കേണ്ട സഹായധനം അക്കൗണ്ട് നന്പർ മാറി മറ്റൊരാൾക്ക് നൽകിയതിനെ തുടർന്നു ഇപ്പോഴും ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ തെറിയ്ക്കവില്ലയിൽ സ്വപ്നയും കുടുബവുമാണ് പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഇപ്പോഴും കരകയറാനാകാത്ത അവസ്ഥയിലുള്ളത്. സ്വപ്നയും മൂന്ന് പെൺകുഞ്ഞുങ്ങളും ഭർത്താവും വൃദ്ധയും രോഗിയുമായ ഭതൃമാതാവും അടങ്ങുന്ന ആറ് അംഗ കുടുംബം അന്തിയുറങ്ങുന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടിലിലാണ്. താമസിച്ചിരുന്ന ജീർണാവസ്ഥയിലായിരുന്ന ഓടിട്ടവീട് പ്രളയജലത്തിന്റെ കുത്തെഴുക്കിൽ തീർത്തും അപകടസ്ഥിതിയിലായതോടെ ജീവഭയത്താലാണ് ഷെഡിലേക്ക് താമസം മാറ്റിയത്. വീട് പൂർണമായി വാസയോഗ്യമല്ലാതായെങ്കിലും പ്രളയ നാശനഷ്ടം കണക്കാക്കിയപ്പോൾ അനുവദിച്ചത് ഒന്നര ലക്ഷം രൂപ മാത്രം. അനുവദിച്ച ഈ തുകയെങ്കിലും ലഭിക്കാൻ സ്വപ്നയും, ഭർത്താവ് ആന്റണിയും കളക്ടറേറ്റിൽ കയറി ഇറങ്ങിയതിന് കണക്കില്ല. അക്കൗണ്ട് നമ്പർ മാറി അനർഹരായ ആർക്കോ തുക കൈമാറിയതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച കൈ പിഴവായിട്ടു…
Read Moreഅപകടത്തിലേക്കാണ് ഈ യു ടേൺ! കോതകുളങ്ങരയിലെ അശാസ്ത്രീയ യുടേൺ അപകടങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി
അങ്കമാലി: ദേശീയപാത തൃശൂർ റോഡിൽ കോതകുളങ്ങരയിലെ അശാസ്ത്രീയ യു ടേൺ വൻ അപകട സാധ്യത സൃഷ്ടിക്കുന്നതായി നാട്ടുകാരുടെ പരാതി. യാതൊരുവിധ മുന്നറിയിപ്പോ സൂചന ബോർഡോ ഇല്ലാതെയാണ് ഇവിടെ യു ടേൺ സ്ഥാപിച്ചിരിക്കുന്നത്. കുറച്ചു നാൾ മുൻപ് ഇവിടെ യു ടേൺ സൂചനയായി ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തന രഹിതമാണ്. ഇവിടുത്തെ മീഡിയന് മൂന്ന് അടിയോളം മാത്രം വീതിയുള്ളതിനാൽ യു ടേൺ തിരിയേണ്ട വാഹനങ്ങൾ ഒതുക്കി നിർത്തുന്നതിനായി സ്ഥലം നിർമിക്കാനും സാധ്യമല്ല. ഇരുവശത്തുംനിന്നു വരുന്ന വാഹനങ്ങൾ സിഗ്നൽ കഴിഞ്ഞു വരുന്നതിനാൽ സാമാന്യം വേഗതയിലാണ് ഈ ഭാഗത്ത് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ യു ടേൺ തിരിയേണ്ട വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഈ ഭാഗത്ത് നിത്യ സംഭവമാണ്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതിലൂടെ യു ടേൺ തിരിയുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്. ഇവിടുത്തെ യു ടേൺ ഒഴിവാക്കി ഗതാഗതം…
Read Moreവീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍! ആന്ധ്രയിൽ ആഭിചാരക്കൊല; രണ്ട് പെണ്മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ചിറ്റൂര്‍: ആന്ധ്രാപ്രദേശിൽ ആഭിചാരത്തിന്റെ ഭാഗമായി രണ്ട് പെണ്മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിൽ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമനും ചേർന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും അവിടുത്തെ ടീച്ചറുമാണ് പുരുഷോത്തമനും പദ്മയും. ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പോലീസിൽ വിവരം അറിയിച്ചു. ബലം പ്രയോഗിച്ച് പോലീസ് വീടിനുള്ളിൽ കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികൾ പറയുന്നത്. ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ്…
Read Moreമേക്കപ്പ് ഇട്ടാലും മേക്കപ്പ് ഉള്ളതായി തോന്നരുത് ! എലീനയുടെ ആവശ്യം കേട്ട് ഞെട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ഒടുവില്‍ സംഭവിച്ചതോ…
അവതാരക,നടി,ബിഗ്ബോസ് മത്സരാര്‍ഥി തുടങ്ങിയ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായര്‍ ആണ് വരന്. ദീര്‍ഘ കാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണ്. രോഹിത് എഞ്ചിനീയറിംഗ് കഴിഞ്ഞു സ്വന്തമായി ബിസിനെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഗ്ബോസിലൂടെയാണ് എലീന കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നത്. ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ഡ്രസില്‍ ആണ് എലീന ചടങ്ങിന് എത്തിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂറില്‍ തുന്നിയെടുത്തതാണ് ആ വസ്ത്രം. ഇപ്പോഴിതാ എലീനയ്ക്ക് മേക്കപ്പിട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അലീന ജോസഫ് മനസ്സ് തുറക്കുകയാണ്. എലീന എന്നെ എന്‍ഗേജ്മെന്റിന് ക്ഷണിച്ചിരുന്നു. അപ്പോള്‍ ഞാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് അവളെ അറിയിച്ചു. എന്നോട് ഒരു കാര്യമേ എലീന ആവശ്യപ്പെട്ടുള്ളൂ. സിംപിളും എലഗന്റും ആയിരിക്കണം മേക്കപ്പ്. മേക്കപ്പ് ഇട്ടാലും…
Read Moreപിൻഹോൾ സർജറിയിലൂടെ സുൾഫത്തിന് പുനർജന്മം! നിറകണ്ണുകളോടെ നന്ദി പറഞ്ഞ് സുള്‍ഫത്ത്; ഒപ്പം എല്ലാവരേയും ക്ഷണിച്ച് മാര്‍ച്ചിലെ തന്റെ നിക്കാഹിന്
സ്വന്തം ലേഖകൻ തൃശൂർ: ഒരു ഭാഗം തളർന്ന് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന സുൾഫത്ത് ജീവിതത്തിലേക്കു മടങ്ങുന്നു. ന്യൂമോണിയ ബാധിച്ച് അപസ്മാരത്തോടുകൂടിയാണ് യുവതിയെ അശ്വനി ആശുപത്രിയിലെത്തിക്കുന്നത്. തലച്ചോറിൽ അശുദ്ധരക്തം രണ്ടു ഭാഗത്തേക്കും പ്രവഹിക്കുന്ന ഏറ്റവും പ്രധാന രക്തധമനിയിലെ ബ്ലോക്ക് അശ്വിനിയിൽ നൂതന ചികിത്സാ മാർഗമായ പിൻഹോൾ സർജറിയിലൂടെ നീക്കം ചെയ്തതോടെ യാണു പാലക്കാട് ചിറ്റൂർ സ്വദേശിനിക്ക് പുതു ജീവിതത്തിലേക്കു മടങ്ങിവരാനായത്. ആർത്തവ സംബന്ധമായി ഗുളിക കഴിച്ചതിനെ തുടർന്നാണ് സുൾഫിത്തിന്റെ തലച്ചോറിലെ ഏറ്റവും പ്രധാന രക്തധമനിയിൽ 25 സെന്റിമീറ്ററോളം രക്തം കട്ടപിടിച്ച് അടഞ്ഞുപോയത്. രക്തധമനിയിലെ രക്തക്കട്ട അലിയിച്ചു കളയാൻ നിർവാഹമില്ലാത്തതിനാൽ കീഹോൾ ശസ്ത്രക്രിയയേക്കാൾ ചെറിയ മാർഗമായ പിൻഹോൾ സർജറി എന്ന എൻഡോ വാസ്കുലർ മെക്കാനിക്കൽ ത്രോന്പറ്റമി തെരഞ്ഞെടുക്കുകയാ യിരുന്നു. ന്യുറോ സർജൻ ഡോ. ആൽഫ്രഡ് മൈക്കിൾ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. ഇന്ദു ജേക്കബ്, അനസ്തേഷ്യ വിഭാഗം ഡോ. ഫാബിയൻ ആന്റണി എന്നിവരാണ്…
Read Moreബിഗ്ബോസിലേക്ക് വിളിച്ചാല്‍ ആ സെക്കന്‍ഡില്‍ പോകും ! ബിഗ് ബോസിലെ വീടിനുള്ളില്‍ നടക്കുന്ന ബഹളവും മറ്റും ആസ്വദിക്കുന്നവളാണ് ഞാന്‍; മനസ്സു തുറന്ന് അനുക്കുട്ടി…
മലയാളികളുടെ ഇഷ്ടതാരമാണ് അനുക്കുട്ടി എന്ന അനുമോള്‍. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് അനുക്കുട്ടി മലയാളി യുവാക്കളുടെ പ്രേമഭാജനമായത്. മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം ബിഗ്ബോസില്‍ അനുമോള്‍ മത്സരാര്ഥിയായെത്തുമെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിലായിരിക്കും അനുമോള്‍ എത്തുകയെന്നായിരുന്നു വാര്‍ത്ത. കൊറോണ കാരണം ബിഗ്ബോസ് സീസണ് 2 പാതിവഴിയില്‍ മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ സീസണ് ത്രീ വീണ്ടും ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍. ഒരു വീട്ടിനകത്ത് നൂറുദിവസം സെലിബ്രിറ്റികള്‍ വ്യത്യസ്തമായ മത്സരങ്ങളോടുകൂടി ഒരുമിച്ചുകൂടുന്ന റിയാലിറ്റി ഷോലേക്ക് ,സിനിമ-സീരിയല്‍ രംഗത്ത് നിന്നും മറ്റും കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റികള്‍ ആണ് സാധാരണയായി മത്സരാര്‍ത്ഥികള്‍ ആയി എത്താറുള്ളത്. ഈയടുത്ത് ബിഗ് ബോസ് മലയാളം സീസണ് ത്രീ യില്‍ മത്സരിക്കാന്‍ പോകുന്ന മത്സരാര്‍ഥികളുടെ വ്യാജ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അന്ന് പുറത്തുവന്ന ലിസ്റ്റിലുള്ള പലരും അത്…
Read More