നെടുമ്പാശേരി: ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മഹീന്ദ്ര ജീപ്പ് സര്‍വീസ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആള് ‘പുലി’യാണ്. മഹാപ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് മുന്നേറുകയാണ് ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിന് 1995ലാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അന്നത്തെ പ്രധാന ആശുപത്രിയായിരുന്ന ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ജീപ്പ് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ഇന്നും ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പാണ് ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്രമമില്ലാതെയാണ് അന്നും ഇന്നും ജീപ്പ് സര്‍വീസ് നടത്തുന്നത്. ചെങ്ങമനാട് ആശുപത്രിയില്‍ വാഹനം എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് മറ്റ് പല ആശുപത്രികള്‍ക്കും വാഹനം അനുവദിച്ചത്. വളരെ അപൂര്‍വമായി മാത്രമേ ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ് പണിമുടക്കുകയോ റോഡില്‍ കിടക്കുകയോ ചെയ്തിട്ടുള്ളൂവെന്നാണ് ഡ്രൈവര്‍ പി.എ. നസീര്‍ പറയുന്നത്. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്ജിന് റീകണ്ടീഷന്‍…
Read MoreDay: January 25, 2021
വണ്ടർ വുമൺ ശ്രീവിദ്യ..! മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം. ശ്രീവിദ്യ എന്ന പോരാളിയുടെ കഥ
ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിന് സമീപം ബറോട്ടി എന്ന ചെറിയ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് ഒരു ഊടുവഴിയിലൂടെ സഞ്ചരിച്ചാൽ ചുറ്റും കാണാനുളളത് കാക്കകാൽ തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ചെങ്കൽപ്പാറ. എന്നാൽ അരകിലോമീറ്റർ മുന്നോട്ടുപോകുന്പോൾ വലതുഭാഗത്തായി കാണുന്ന പച്ചത്തുരുത്ത് ആരുടെയും മനസ് കുളിർപ്പിക്കും. അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്ളക്സ് ബാനർ “ചെടികളെ നോക്കി പുഞ്ചിക്കൂ, അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും’ റോഡിൽ നിന്നd വീടു വരെ നൂറു മീറ്റോളം ദൂരം തണൽ വിരിക്കുന്ന പാഷൻ ഫ്രൂട്ട് പന്തൽ. ഇവിടെയാണ് എം. ശ്രീവിദ്യ എന്ന 35കാരി ഒരുക്കിയ ഹരിതസ്വർഗം. നാൽപതിനം പഴവർഗങ്ങളും പച്ചക്കറികളും, 1700 ഓളം മീനുകൾ, 70 മുട്ടക്കോഴികൾ, ഒരും പശുവും കിടാവും ഇതൊക്കെയാണ് കരിന്പാറക്കെട്ടിലെ ഒരേക്കർ പുരയിടത്തിൽ ഇതൊക്കെ നമുക്ക് വിസ്മയത്തോടെ…
Read Moreആഡംബര വാഹനങ്ങള്‍ താല്‍ക്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ചു വില്പന; കബളിപ്പിച്ചത് നാല്പതിലധികം വാഹന ഉടമകളെ
താമരശേരി: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി നിരവധി ആഡംബര വാഹനങ്ങള്‍ താല്‍ക്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ചു വിറ്റു ലക്ഷങ്ങള്‍ തട്ടിയെടുത്ത ആളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലി എന്ന വണ്ടി ചോര്‍ അലി(48)യാണ് താമരശേരി പോലീസിന്റെ പിടിയിലായത്. പൂനൂരില്‍ നിന്ന് വിവാഹ ആവശ്യത്തിന് രണ്ടു ദിവസത്തേക്കെന്നുപറഞ്ഞ് കൈക്കലാക്കിയ കാര്‍ മറിച്ചു വില്‍പ്പന നടത്തിയ കേസിലാണ് ഇയാളെ കാര്‍ സഹിതം പിടികൂടിയത്. ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ നാല്പതിലധികം വാഹന ഉടമകളെ കബളിപ്പിച്ച് തട്ടിപ്പു നടത്തിയതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതറിഞ്ഞു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതിക്കാര്‍ താമരശേരി പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. തൊട്ടില്‍പാലത്ത് സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ പ്രതി മാസങ്ങളായി തൊട്ടില്‍പാലത്തും പരിസര പ്രദേശങ്ങളിലും കര്‍ണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിക്കു ഒളിച്ച് താമസിക്കാന്‍ സൗകര്യം…
Read Moreആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി റിമാന്‍ഡില്‍; സംഭവശേഷം മുങ്ങിയ പ്രതി പാലക്കാടുള്ള യുവതിയെ വിവാഹം ചെയ്തു; പിടിയിലായത് ആറ് വർഷത്തിന് ശേഷം
മുക്കം: ആറ് വർഷം മുൻപ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് കരിമ്പിൽ കോളനിയിലെ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി റിമാന്‍ഡില്‍. മുക്കം പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം പാലക്കാട് ചാലിശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കൻ എന്നറിയപ്പെടുന്ന ശിവനെ (51) യാ ണ് കോടതി റിമാന്‍ഡ് ചെയ്തത് . റൂറൽ ജില്ലാ പോലിസ് മേധാവി ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശേരി ഡിവൈഎസ്പി ഇ.പി പൃഥ്വിരാജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശിവനെ പിടികൂടിയത്. 2015 ഫെബ്രുവരി 20ന് വൈകുന്നേരം ഏഴു മണിയോടെ മുക്കത്തേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന തോട്ടക്കാട് കരിമ്പിൽ കോളനിയിലെ യുവതിയെ തോട്ടക്കാട് അങ്ങാടിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ…
Read Moreഅര്‍ധരാത്രി വാഹനത്തില്‍ കല്ലുമായെത്തി വീട് എറിഞ്ഞു തകര്‍ത്തു; വീട്ടുകാര്‍ ഓടി രക്ഷപെട്ടു; പിന്നില്‍ പാറമട ലോബികളാണെന്ന് ഏപ്പച്ചന്‍; കാരണം…
തൊടുപുഴ: അര്‍ധരാത്രി വാഹനത്തില്‍ കല്ലുമായെത്തിയ സംഘം വീട് എറിഞ്ഞു തകര്‍ത്തു. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങള്‍ പ്രാണ രക്ഷാര്ഥം ഓടി രക്ഷപെട്ടു. കല്ലേറില്‍ വീട് തകര്‍ന്നു. മുട്ടം തുടങ്ങനാട് ഇല്ലിചാരി പള്ളിക്ക് സമീപം പുത്തന്‍പുരയില്‍ ഏപ്പച്ചന്റെ വീടാണ് അക്രമി സംഘം കല്ലെറിഞ്ഞ് തകര്‍ത്തത്. പാറമട ലോബികളാണ് അക്രമത്തിനു പിന്നിലെന്ന് ഏപ്പച്ചന്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഏപ്പച്ചനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിനിടയില്‍ വീട്ടില്‍ കല്ലുകള്‍ പതിക്കുന്ന ശബ്ദം കേട്ട് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇതിനിടെ അക്രമി സംഘം വീടിനു നേരെ കല്ലെറിഞ്ഞ് വാതിലുകളും ജനലുകളും തകര്‍ത്തു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പേഴേക്കും അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപെട്ടു. ആക്രമണത്തില്‍ വീട് നിശേഷം തകര്‍ന്നു. ഏപ്പച്ചന്റെ വീടിനു സമീപം അനധികൃതമായി പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. പാറമടക്കെതിരെ പരാതി നല്‍കിയെന്ന് ആരോപിച്ച് ഒരു സംഘം…
Read Moreആശുപത്രിയിൽ എത്തിച്ചുവെങ്കിലും..! വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ എട്ടുവയസുകാരി പാമ്പു കടിയേറ്റു മരിച്ചു
മട്ടന്നൂർ: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു സ്കൂൾ വിദ്യാർഥിനി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.
Read Moreനികുതി അടയ്ക്കാന്‍ പണമില്ല! സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ഓട്ടം നിര്‍ത്തുമെന്ന് ബസുടമകള്‍; അതിനിടയില്‍ ഇന്ധനവിലയും കുത്തനെ ഉയര്‍ന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ കടുത്ത പ്രതിസന്ധിയില്‍ 30നു ശേഷം ബസ് സര്‍വീസുകള്‍ ഭൂരിപക്ഷവും നിലയ്ക്കുന്ന അവസ്ഥയില്‍. നിലവില്‍ നികുതി അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍. 30നു നികുതി അടച്ചില്ലെങ്കില്‍ ബസുകള്‍ക്കു സര്‍വീസ് നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ ബസ് സര്‍വീസ് നിലയ്ക്കുമെന്നും ബസുടമകള്‍ പറയുന്നു. ഇതു സംബന്ധിച്ചു ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഗോപിനാഥ് മന്ത്രിയെ നേരില്‍ കണ്ടു വ്യക്തമാക്കി കഴിഞ്ഞു. 30നുള്ളില്‍ ഏകദേശം 30,000 രൂപ അടച്ചാല്‍ മാത്രമേ ബസ് സര്‍വീസ്നടത്താന്‍ സാധിക്കൂ. എന്നാല്‍ ഇതു ബസുകളെ സംബന്ധിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഗതാഗതമന്ത്രി ശശീന്ദ്രനെ സന്ദര്‍ശിച്ചു സംസാരിച്ചുവെന്നും അദേഹം ഇടപെടമെന്ന്…
Read Moreവേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം അജ്ഞാത മൃതദേഹം; രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ്
വൈക്കം: വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിലെ അംബികാ മാർക്കറ്റ് ഭാഗത്ത് കണ്ടെത്തിയത്. ചുവപ്പ്, വെള്ള, ബ്രൗണ്‍ കളറോടുകൂടിയ ചെക്കിന്റെ ഷർട്ടും കറുപ്പ് നിറമുള്ള ജീൻസുമാണ് വേഷം. ഇന്നലെ വൈകുന്നേരം 3.30ന് ബണ്ടിനു സമീപത്ത് ചൂണ്ട ഇടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ആലപ്പുഴ മുഹമ്മയിൽനിന്ന് ഏതാനും പേർ എത്തിയെങ്കിലും അവരുമായി ബന്ധപ്പെട്ടയാളുടെ മൃതദേഹമല്ലെന്ന് തിരിച്ചറിഞ്ഞ് മടങ്ങി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. തണ്ണിർമുക്കം ബണ്ടിന്റെ പരിസരത്ത് ദൂരസ്ഥലങ്ങളിൽ നിന്നെത്തി ചൂണ്ടയിടുന്നത് നിരവധി പേരാണ്. ചൂണ്ടയിടാൻ എത്തിയവരാരെങ്കിലും അപകടപ്പെട്ടതാണോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്. മൂന്നു ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു ബന്ധപ്പെട്ടവരാരും എത്തിയില്ലെങ്കിൽ കോവിഡ് ടെസ്റ്റു നടത്തിയ ശേഷം…
Read Moreഅലന്‍സിയറെ ഉമ്മ വയക്കുന്ന രംഗം എന്റെ ആവശ്യപ്രകാരം ! നീനക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍…
മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നീനക്കുറുപ്പ്. 1987 മുതല്‍ സിനിമാ ലോകത്ത് സജീവമാണ് താരം. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലെ അശ്വതി എന്ന കഥാപാത്രവും, സൂപ്പര്‍ ഹിറ്റ് മലയാള സിനിമയായ പഞ്ചാബി ഹൗസില്‍ കരീഷ്മ എന്ന കഥാപാത്രവും മലയാളികളുടെ മനസ്സില്‍ ഇടംനേടിയവയാണ്. എന്നാല്‍ ഇടയ്ക്ക് താരം സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നീന സീരിയലുകളില്‍ സജീവമാവുകയായിരുന്നു. താരം ഈയടുത്ത് അഭിനയിച്ച പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ നടന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് പറഞ്ഞിരിക്കുന്നത്. ആ സിനിമയില്‍ നടന് അലന്സിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ടിനി ടോം, സൃന്ദ, അനുമോള്‍ അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതില്‍ അലന്സിയര്നെ നീന കുറുപ്പ് ചുംബിക്കുന്ന ഒരു രംഗം…
Read Moreപതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്! നിയമക്കുരുക്കില്‍ പാലം പണി കുരുങ്ങി; പാലം വരുന്നതും കാത്ത് മുണ്ടാറിൽ 300 കുടുംബങ്ങൾ
കടുത്തുരുത്തി: നിയമക്കുരുക്കില്‍ പാലം പണി കുരുങ്ങിയതോടെ മുണ്ടാറിലേക്ക് ഇനിയൊരു പാലമെന്നത്് യാഥാര്‍ഥ്യമാവുമോ. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപെട്ട്്് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ്്് മെമ്മോ ലഭിക്കുന്നത്. ഇതോടെയാണ് മുണ്ടാറിലേക്കു ഒരു പാലമെന്നത്് സ്വപ്നമാകുമോയെന്ന്്് നാട്ടുകാര്‍ക്ക് തന്നെ സംശയമുണ്ടാക്കുന്നത്്. കഴിഞ്ഞ പ്രളയത്തിനുശേഷം പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ അനുമതി കൂടി വേണമെന്ന നിബന്ധനയാണ് മുണ്ടാറിലെ പാലം പണി തടസപ്പെടാന്‍ ഇടയാക്കിയത്. പാലത്തിന്റെ നടുക്കുള്ള രണ്ടു പില്ലറുകള്‍ തമ്മില്‍ 14 മീറ്റര്‍ അകലം ഉണ്ടാവണമെന്നാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ നിബന്ധന. വലിയ തടികള്‍ പ്രളയത്തില്‍ ഒഴുകിവന്നാല്‍ പാലത്തിന്റെ തൂണുകളില്‍ തട്ടി അവയുടെ സഞ്ചാരം തടസപ്പെടുന്നത് ഒഴിവാക്കാനാണ് അത്തരം വ്യവസ്ഥ കൊണ്ടുവന്നത്. പാലത്തിന്റെ നടുവിലെ തൂണുകളില്‍ ഒന്നു നീക്കി അകലം പാലിക്കാനായുള്ള നടപടികള്‍ക്കായി പാലത്തിന്റെ നിര്‍മാണം…
Read More