മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…
Read MoreDay: January 25, 2021
കോവിഡ് ബാധയും കടുത്ത ന്യുമോണിയയും പ്രമേഹവും! എം.വി.ജയരാജന്റെ നില ഗുരുതരം
കണ്ണൂർ: മുതിർന്ന നേതാവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹത്തെ കടുത്ത ന്യുമോണിയയും പ്രമേഹവും അലട്ടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ജനുവരി 18-നാണ് ജയരാജൻ കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ദിവസത്തിന് ശേഷം സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ കല്യാശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ട് ടേം പൂർത്തിയായ ടി.വി.രാജേഷിനെ മാറ്റി ജയരാജനെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
Read More17കാരന്റെ ആത്മഹത്യ പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് നാട്ടുകാര്‍ ! ജീവിതം തകര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി…
കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.
Read Moreഅമ്മയുടെ ക്രൂരത! അഞ്ചു കുട്ടികളെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടു അമ്മ ജീവനൊടുക്കി; കാരണം…
വെസ്റ്റ് വെർജിനിയ: അഞ്ചു പിഞ്ചുകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടശേഷം അമ്മ ജീവനൊടുക്കി. ഒരു വയസ് മുതൽ ഏഴു വയസുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയശേഷം വീടിനു തീയിട്ടാണ് അമ്മ ജീവനൊടുക്കിയത്. വെസ്റ്റ് വെർജിനിയായിലെ വില്യംസ് ബർഗിൽ ഡിസംബർ എട്ടിനായിരുന്നു സംഭവം. ഭർത്താവിന്റെ മുൻ വിവാഹത്തിൽ ജനിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് 25 വയസുള്ള മാതാവ് ഒറിയാൻ മെയേഴ്സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്ന് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി. സ്വന്തം വീട്ടിൽ താമസിക്കാതെ ഭർത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊപ്പം ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീൻ ബ്രിയർ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോൻ പറഞ്ഞു. ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. സംഭവ ദിവസം സ്കൂളിൽ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടിലെത്തി…
Read Moreജഗതിയോട് ചോദിച്ചു: നിനക്ക് കോമഡി അഭിനയിച്ചൂടെ? താരം പറഞ്ഞ മറുപടി…
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഹാസ്യതാരമായ കഥ പറഞ്ഞ് ശ്രീകുമാരൻ തമ്പി. ഹാസ്യനടനാകാൻ ജഗതി ശ്രീകുമാർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും നായകനും സ്വഭാവനടനുമൊക്കെ ആകാനാണ് അന്ന് എത്തിയതെന്നും അദ്ദേഹം പറയുന്നു. നിനക്ക് കോമഡി അഭിനയിച്ചൂടെ എന്ന് ചോദിച്ചപ്പോൾ സർ… അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, പട്ടം സദൻ… ഇവരോടൊക്കെ മത്സരിച്ച് ഞാൻ എന്താകാനാ… എന്നാണ് ശ്രീകുമാർ തിരിച്ചു ചോദിച്ചതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. ഇന്നത്തെ സാഹചര്യമായിരുന്നില്ല അന്ന്. നായകനാകണമെങ്കിൽ പ്രേംനസീറിനോടും മധുവിനോടും മത്സരിക്കണം. അങ്ങനെ അന്പിളിയോട് കോമഡി ട്രൈ ചെയ്യാൻ പറഞ്ഞു. സാന്പത്തികമായി ബുദ്ധിമുട്ടിലായപ്പോൾ ചെറിയൊരു കന്പനിയിലെ മെഡിക്കൽ റെപ്രസെന്റേറ്റീവായും അന്പിളിക്ക് ജോലി നോക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreപാസഞ്ചർ ഒന്നോടിക്ക്വോ…? കേന്ദ്ര മന്ത്രിക്ക് നിവേദനം; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല
തൃശൂർ: ആയിരക്കണക്കിന് ജോലിക്കാരും സാധാരണക്കാരുമൊക്കെ കാത്തിരിക്കുകയാണ് പാസഞ്ചർ ട്രെയിൻ സർവീസ് എന്നു തുടങ്ങുമെന്നറിയാൻ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ തൃശൂരിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കണ്ടു. സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിനകത്ത് സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ആരംഭിയ്ക്കുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി റെയിൽവേയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ സെക്രട്ടറി പി. കൃഷ്ണകുമാർ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. ദൈനംദിന യാത്രയ്ക്ക് പാസഞ്ചർ ട്രെയിനുകളെ ആശ്രയിയ്ക്കുന്ന സാധാരണക്കാരുടെ ക്ലേശങ്ങൾ പരിഹരിയ്ക്കുന്നതിന് റെയിൽവേ മന്ത്രിയുമായി സംസാരിയ്ക്കുമെന്ന് കേന്ദ്ര മന്ത്രി അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.
Read Moreകോവിഡിനേക്കാൾ ഭീകരം ഡീസൽ വില വർധന! ബസുടമകളും ലോറിയുടമകളും ചോദിക്കുന്നു… എങ്ങനെ ജീവിക്കും?
തൃശൂർ: കോവിഡിന്റെ കാലത്തു പോലും എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം സാധാരണ രീതിയിലേക്കെത്തുന്പോൾ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ബസുടമകളും ലോറിയുടമകളും ഒരു പോലെ പറയുന്നത്. സാധാരണ ദിവസവും ആശങ്കയോടെയാണ് കോവിഡിന്റെ കണക്ക് കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതിലും പേടിയോടെയാണ് ദിവസവും ഡീസലിന്റെ വില വർധന കേൾക്കുന്നത്. ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഡീസൽ വില വർധന പിടിച്ചു നിർത്താൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ബസ് സർവീസ് മാത്രമല്ല, ലോറി സർവീസും തനിയെ നിർത്തേണ്ടി വരുന്ന സാഹചര്യമാണെന്ന് ഉടമകൾ പറയുന്നു. ഡീസൽ വില വർധിപ്പിക്കുന്നതിനാൽ സാധാരണ ലോറി വാടകയിൽ സാധനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരാൻ സാധിക്കില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ കുതിച്ചുകയറ്റം ഉണ്ടാകുമെന്നുറപ്പ്. എന്നാൽ നിസാര വാടക വർധനവുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. കാരണം ദിനംപ്രതിയാണ് ഡീസലിന്റെ വില വർധനയുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വില…
Read Moreചുണ്ടിലൂറും ചിരിയല്ല, വട്ടപ്പാത്രം! ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനുള്ള ഇവരുടെ തന്ത്രങ്ങൾ കണ്ടാൽ നമ്മൾ അന്തംവിട്ടുനിൽക്കും
സൗന്ദര്യത്തിന്റെ വലിയ പ്രതീകമായിട്ടാണ് മനുഷ്യന്റെ ചുണ്ടുകളെ എന്നും ലോകം കാണുന്നത്. അതുകൊണ്ടു തന്നെ ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ പലർക്കും മടിയില്ല. ചുണ്ടുകളുടെ ആകർഷകത്വംകൊണ്ടു തന്നെ മോഡലിംഗ് രംഗത്തും സിനിമകളിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരങ്ങളും നിരവധി. ലിപ് സ്റ്റിക് അണിയിച്ചും ചുവപ്പിച്ചുമൊക്കെ ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാൻ ആധുനിക ലോകം ശ്രമിക്കുന്പോൾ ഇവിടെയൊരു കൂട്ടർ നടപ്പാക്കുന്ന ആചാരം കണ്ടാൽ ആരും ഞെട്ടും. ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനുള്ള ഇവരുടെ തന്ത്രങ്ങൾ കണ്ടാൽ ഇതെന്തു സൗന്ദര്യമെന്നു പറഞ്ഞു നമ്മൾ അന്തംവിട്ടുനിൽക്കും. ഈ പ്രാകൃത ആചാരത്തിന്റെയും പ്രധാന ഇരകൾ പെൺകുട്ടികൾ തന്നെ. പല്ലു കളയും! ചില ആദിവാസി ഗോത്രങ്ങളിലെ പെൺകുട്ടികൾക്കു 12 വയസ് എത്തുന്പോൾ അവരുടെ താഴത്തെ നിരയിലുള്ള രണ്ടു പല്ലുകൾ എടുത്തു കളയുന്നതാണ് പ്രാഥമിക പരിപാടി. തുടർന്നു കീഴ്ചുണ്ടിന്റെ മധ്യഭാഗം വട്ടത്തിൽ മുറിച്ചു കളയും. ഇങ്ങനെ മുറിച്ച ചുണ്ടുകൾക്കിടയിൽ…
Read Moreപൂസായ കാഴ്ചകൾക്കു സമ്മാനം! അയക്കേണ്ടത് മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങള്‍; അതിൽ ‘ഏറ്റവും മോശം’ ചിത്രത്തിന് സമ്മാനം
കുടിച്ചു പൂസായാൽ പിന്നെ ചെയ്യുന്നതൊക്കെ ബോധം തിരിച്ചു കിട്ടിയാലും പലർക്കും ഒാർമ കാണില്ല. വലിയ മാന്യന്മാരായി പെരുമാറുന്ന പലരും മദ്യപിച്ച ലക്കുകെട്ട ശേഷം കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ അവർക്കുതന്നെ കാണിച്ചു കൊടുത്താലോ അവർ പോലും വിശ്വസിക്കില്ലയെന്നതാണ് സത്യം. പക്ഷേ, മദ്യപിക്കാത്തവർക്കു പലപ്പോഴും ഇതു ചിരിക്കാനുള്ള വകയാണ്. ഈ കോലം കെട്ടലുകൾ ഫോട്ടോയെടുത്തു പ്രദർശിപ്പിക്കുകകൂടി ചെയ്താലോ നാണക്കേട് പറയാനുണ്ടോ? അത്തരത്തിലൊരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുകയും അതിന്റെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ബ്രിട്ടനിൽ. ഇങ്ങനെ മോശമായി പെരുമാറുന്നർക്കു വേണ്ടി നടത്തുന്ന മത്സരങ്ങളുണ്ടന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി കഴിയുന്നില്ലേ. മദ്യപാനത്തിനെതിരേയുള്ള സന്ദേശമായിട്ടാണ് ഈ മത്സരം. മദ്യപാനം മൂലം ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനുള്ള സപ്ലിമെന്റ് ഫുഡിനു രൂപം കൊടുത്തിരിക്കുന്ന ബ്രിട്ടനിലെ സർവൈവർ ലൈഫ് എന്ന കന്പനി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. ഹാംഗോവർ ഗെയിമുകൾ എന്നറിയപ്പെടുന്ന മത്സരത്തിലേക്കു മദ്യപാനികളുടെ ഏറ്റവും മോശം നിമിഷങ്ങളാണ് ചിത്രങ്ങളായി അയച്ചുകൊടുക്കേണ്ടത്.…
Read Moreജോലി തട്ടിപ്പ് കേസ്! മുന്‍കൂര്‍ ജാമ്യം തേടി സരിത കോടതിയില്‍; തട്ടിപ്പിന് ഇരയായത് ഇരുപതോളം പേര്
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സരിത എസ്. നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്കി. സരിത നായർ മറ്റു പ്രതികളായ രതീഷ്, സാജു എന്നിവരുമാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇവർക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
Read More