മൈക്ക്1. പൊതുയോഗങ്ങളിൽ മൈക്ക് കൈകാര്യം ചെയ്തശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. 2. മൈക്ക് ടെസ്റ്റിംഗിന്റെ ഭാഗമായി മൈക്കിന്റെ മുഖഭാഗം യാതൊരു കാരണവശാലും തട്ടിനോക്കരുത്. 3. മൈക്കുപയോഗിച്ചു സംസാരിക്കുന്പൊഴും മാസ്ക് ശരിയായി ധരിക്കുക കൈപ്പിടികൾ,ക്രോസ്ബാറുകൾ1. പൊതുവാഹനങ്ങളിലെ കൈപ്പിടികൾ, ക്രോസ്ബാറുകൾ തുടങ്ങിയവ എല്ലാ ട്രിപ്പിനുശേഷവും അണുനാശിനി ഉപയോഗിച്ചു തുടയ്ക്കുക.2. ഇവയിൽ സ്പർശിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക. കീബോർഡ്, മൗസ്1. കംപ്യൂട്ടർ കീബോർഡ്, മൗസ്, സംഗീത ഉപകരണങ്ങൾ തുടങ്ങിയവ പുതിയൊരാൾ ഉപയോഗിക്കുന്നതിനു മുൻപ് അണുനാശിനി ഉപയോഗിച്ചു തുടയ്ക്കണം. ഭക്ഷണംവിളന്പുന്പോൾ1. വിളന്പുന്നവർ ഫേസ് ഷീൽഡ്, മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.2.പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സോപ്പുപയോഗിച്ചു കഴുകണം.3. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ4. ഭക്ഷണം കഴിക്കുന്പോൾ മറ്റുള്ളവരിൽ നിന്നു രണ്ടു മീറ്റർ അകലം പാലിക്കണം. ഫയൽ, ഹാജർ പുസ്തകം1. ഓഫീസിൽ ഫയൽ, ഹാജർ പുസ്തകം എന്നിവ കൈകാര്യം ചെയ്യുന്നതിനു…
Read MoreDay: March 3, 2021
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം;കർണാടകയിൽ ബിജെപി മന്ത്രി ജർക്കിഹോളി രാജിവച്ചു
ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബിജെപി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവച്ചു. കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. എന്നാൽ വീഡിയോ വ്യാജമാണെന്നും താൻ തെറ്റുകാരനല്ലെന്നും ജർക്കിഹോളി പറഞ്ഞു. ജര്‍ക്കിഹോളി ഇന്ന് രാജിക്കത്ത് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് കൈമാറി. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദിയൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദീയൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Read Moreജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന്…തലശേരിയിൽ മത്സരിക്കാൻ മുൻ സിപിഎം നേതാവും; സി.ഒ.ടി നസീർ പ്രചാരണം തുടങ്ങി
തലശേരി: തലശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.ഒ.ടി നസീർ രംഗത്ത്. സിപിഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായ സി.ഒ.ടി. നസീറിന്റെ പ്രചാരണ ബോർഡുകൾ മണ്ഡലത്തിലുടെനീളം സ്ഥാപിച്ചു കഴിഞ്ഞു കഴിഞ്ഞു. ദില്ലിയിൽ കർഷക സമരത്തിൽ പങ്കെടുത്ത ജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണ ബോർഡുകളാണ് ആദ്യം മണ്ഡലത്തിൽ ഉയർന്നത്. പിന്നീട് കളർഫുൾ തലശേരി ……ഹാപ്പി തലശേരി …. എന്ന മുദ്രാവക്യം ഉയർത്തി കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥന അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ പതിച്ചിട്ടുള്ളത്. അംഗത്വം പുതുക്കുന്നതിന് മതം ചോദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട നസീറിനു നേരെ നഗര മധ്യത്തിൽ വെച്ച് വധശ്രമം നടന്നിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ എ.എൻ ഷംസീർ എം എൽ എ യാണെന്ന് നസീർ ആരോപിക്കുകയും അന്വേഷണ സംഘത്തിന് മൊഴി…
Read Moreമികച്ച പ്രവര്‍ത്തനം! തൊഴിലുറപ്പു തൊഴിലാളി മഹിളാ കോണ്‍ഗ്രസിന്റെ അമരത്ത്
അങ്ങാടിപ്പുറം: തൊഴിലുറപ്പ് തൊഴിലാളിയായി അങ്ങാടിപ്പുറം പഞ്ചായത്തിൽ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്ത് നിറഞ്ഞു നിന്ന വനിത കോണ്‍ഗ്രസിന്റ പോഷക സംഘടനയായ മഹിളാ കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങാടിപ്പുറം ചെരക്കാപറന്പിലെ പള്ളിപ്പുറത്ത് പി. ഷഹർബാനാണ് ksu വിലൂടെ കടന്നു വന്ന് പ്രവർത്തന മികവിൽ മഹിളാ കോണ്‍ഗ്രസിന്റെ സാരഥിയായി അംഗികാരം ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങാടിപ്പുറം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലെന്ന് മത്സരിച്ചതോടെയാണ് ഷഹർബാൻ ശ്രദ്ധേയയായത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തതോടെ ഷഹർബാൻ നേതൃത്വത്തിന് സുസമ്മതയായി മാറുകയായിരുന്നു.പ്രി -ഡിഗ്രി പഠന കാലത്ത്കെഎസ്യു വിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെ മണ്ഡലം-നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചതിനു ശേഷമാണ് ഇപ്പോൾ ജില്ലാ പ്രസിഡന്റ്് പദവിയിലെത്തുന്നത്. സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്്,ജവഹർ ബാൽ മഞ്ച് ജില്ലാ വൈസ്…
Read Moreഅപകടങ്ങളും മോഷണങ്ങളും തടയുന്നതിനായി മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയാകുന്നു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ നോക്കുകുത്തിയായി. അപകടങ്ങളും മോഷണങ്ങളും തടയുന്നതിന്റെ ഭാഗമായി മൂന്നു വർഷം മുമ്പ് നഗരസഭയും പോലീസും മുൻകൈയെടുത്ത് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മുഴുവൻ കാമറകളുമാണ് പ്രവർത്തനരഹിതമായത്. മട്ടന്നൂർ നഗരത്തിലും വിമാനത്താവള റോഡിലുമായി 38 കാമറകളുമാണ് സ്ഥാപിച്ചിരുന്നത്. കളറോഡ് മുതൽ തലശേരി റോഡിലെ കനാൽ വരെയും വായാന്തോട് മുതൽ വിമാനത്താവളത്തിലേക്കുള്ള റോഡിലെ കാര-പേരാവൂർ വരെയുമാണ് കാമറകൾ സ്ഥാപിച്ചിരുന്നത്. പോലീസ് സ്റ്റേഷനിൽ സജ്ജമാക്കുന്ന കൺട്രോൾ റൂമിലാണ് കാമറകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിരുന്നത്.മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കാൽനട യാത്രക്കാരെ വാഹനമിടിച്ചു വീഴ്ത്തി നിർത്താതെ പോകുന്നത് പതിവായിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും കാമറകളെയാണ് പോലീസ് ആശ്രയിച്ചിരുന്നത്. വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഉൾപ്പടെ വ്യക്തമാകുന്ന വിധമുള്ള ആധുനിക കാമറകളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ മോഷണക്കേസുകളിലും മറ്റും പോലീസിന്റെ അന്വേഷണത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ…
Read Moreഇത് പാത്തിക്കലപ്പനോ? ക്ഷേത്രക്കുളത്തിൽനിന്ന് വിഗ്രഹം കണ്ടെടുത്തു; ഇതിന്റെ പിറകിൽ വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കഥകളും…
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ മഹാ ശിവക്ഷേത്രത്തിനു മുൻവശത്തെ വിഗ്രഹം പുറത്തെടുത്തു. ക്ഷേത്രക്കുളത്തിൽ നിന്നാണ് നാല് അടിയോളം ഉയരമുള്ള വിഗ്രഹം പുറത്തെടുത്തത്. ഇന്നലെ പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്. വിഗ്രഹം തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണ്. ഇത്തരത്തിലൊരു വിഗ്രഹം കുളത്തിൽ ഉണ്ട് എന്നത് കാലങ്ങളായി ഈ പ്രദേശത്തുകാർ പറഞ്ഞു വരുന്നതാണ്. വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി കഥകളും ഇതിന്റെ പിറകിൽ പറയുന്നവരുമുണ്ട്. മേലൂർ ക്ഷേത്രത്തിന് സമീപം പൊളിഞ്ഞു വീഴാറായ മറ്റൊരു ക്ഷേത്രമുണ്ട്. അവിടുത്തെ പാത്തിക്കലപ്പന്റെ വിഗ്രഹമാണ് ഇതെന്നാണ് ചിലർ പറയുന്നത്. ഇത് ബുദ്ധന്റെയോ, ജൈനന്റെയോ ക്ഷേത്രമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. ചരിത്ര പണ്ഡിതൻ എം.ആർ.രാഘവ വാര്യർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ആരുടെ വിഗ്രഹമാണ് ഇതെന്നെ കൂടുതൽ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. നന്തി ചെങ്ങോട്ട്കാവ് ബൈപാസ് റോഡ് നിർമാണത്തിനായി…
Read Moreകണ്ണൂരിൽ ബിജെപി സ്ഥാനാർഥി പട്ടികയായി; കെ.രഞ്ജിത്തും ജില്ലാ പ്രസിഡന്റും മത്സര രംഗത്ത് ;പേരാവൂരിൽ ബിഡിജെഎസ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബിജെപി കണ്ണർ ജില്ലയിൽ മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പട്ടികയ്ക്ക് രൂപം നൽകി. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കണ്ണൂരിലെത്തി. പട്ടികയനുസരിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് കൂത്തുപറന്പിൽ നിന്നും ജനവിധി തേടും. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് തലശേരിയിലും മുൻ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് മട്ടന്നൂർ നിയോജക മണ്ഡലത്തിലും മത്സരിക്കും. സുപ്രിം കോടതി അഭിഭാഷകനും ബിജെപി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ നേതാവുമായ ജോജോ ജോസഫ് ഇരിക്കൂറിൽ സ്ഥാനാർഥിയാകും. ബിജെപി മേഖലാ സെക്രട്ടറിയും അധ്യാപകനുമായ കെ.പി. അരുൺ അഴീക്കോടും മത്സരിക്കും. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് പേരാവൂർ സീറ്റ് തന്നെയാണ് ഇക്കുറിയും നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുള്ള മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭൻ ഇക്കുറി മത്സര രംഗത്തില്ലെന്ന് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജില്ലക്കാരനായ…
Read Moreഅവര്‍ വിളിച്ചു, നേതാക്കൾ ഇടപെട്ടു, വിശ്വനാഥൻ തണുത്തു, കോണ്‍ഗ്രസിൽ തുടരും…
കൽപ്പറ്റ: കോണ്‍ഗ്രസിൽനിന്നു രാജിവച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഡിസിസി മുൻ വൈസ് പ്രസിഡന്റും കെപിസിസി മെംബറുമായ കെ.കെ. വിശ്വനാഥനു മനംമാറ്റം. പാർട്ടി ഭാരവാഹിത്വം മാത്രമാണ് രാജിവച്ചതെന്നും കോണ്‍ഗ്രസിൽ തുടരുമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി. രാജിക്കാര്യം അറിഞ്ഞു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വയനാടിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി എന്നിവർ വിശ്വനാഥനുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്്ണൻ ഇന്നലെ രാവിലെ കേണിച്ചിറ അരിമുളയിലെ വീട്ടിലെത്തി വിശ്വനാഥനെ കണ്ടു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നിർദേശാനുസരണം കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി. ചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ ആർ.പി. ശിവദാസ്, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ എന്നിവരും വിശ്വനാഥന്റെ വീട്ടിലെത്തി. രാജി പിൻവലിക്കണമെന്നും പാർട്ടിയിൽ തുടരണമെന്നുമാണ് ഇവർ വിശ്വനാഥനെ ഉപദേശിച്ചത്. ഇതിനുപിന്നാലെ മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് കെപിസിസി മെംബർ സ്ഥാനം…
Read Moreപൂരം പ്രദർശനത്തിന് അനുമതി നൽകാൻ തയ്യാറാകാതെ അധികൃതർ; പ്രദർശനമില്ലാതെ പറ്റില്ലെന്ന് ദേവസ്വങ്ങൾ
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ പൂരം പ്രദർശനത്തിന് അനുമതി നൽകാൻ തയ്യാറാകാതെ അധികൃതരും പൂരത്തിന് എക്സിബിഷനില്ലാതെ പറ്റില്ലെന്ന് ദേവസ്വങ്ങളും.പൂരം പ്രദർശനത്തിന് അനുമതി നൽകിയാൽ അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ജില്ല ഭരണകൂടവും ഇതേ കാരണത്താലാണ് പൂരം എക്സിബിഷന് അനുമതി നൽകാൻ മടിക്കുന്നത്.നിയന്ത്രണങ്ങളോടെ പൂരം എക്സിബിഷൻ നടത്താമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അതിന് ദേവസ്വങ്ങളും പൂരം പ്രദർശന സമിതിയും സമ്മതം മൂളിയിട്ടില്ല. പാർട്ടി സമ്മേളനം നടത്തുന്ന പോലെയല്ല എക്സിബിഷൻ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മണിക്കൂറുകൾ തുറന്ന സ്ഥലത്ത് സമ്മേളനം നടത്തുന്നതും പൂരം പ്രദർശനം നടത്തുന്നതും വ്യത്യസ്തമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കലക്ടർ വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങൾ തങ്ങൾ വ്യക്തമാക്കിയതാണെന്നും അധികൃതർ പറഞ്ഞു. ജില്ല ഭരണകൂടവും പോലീസുമെല്ലാം ആരോഗ്യവകുപ്പ് ഉന്നയിച്ച കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. പൂരത്തിന് മുൻപ് എക്സിബിഷൻ ആരംഭിക്കുന്പോൾ ഏതെങ്കിലും കാരണത്താൽ കോവിഡ് വ്യാപനമുണ്ടാവുകയും കണ്ടെയ്ൻമെന്റ്…
Read Moreകടൽത്തിളയ്ക്കുന്നു, തീരമേഖല “ഉഷ്ണിക്കും’; വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ
ഷാജി പൊന്നന്പുള്ളിതൃശൂർ: ഹൊ, എന്തൊരു ഉഷ്ണം, ജില്ലയിലെ തീരമേഖല വേനലിൽ ചുട്ടുപൊള്ളിത്തുടങ്ങി. ആഗോളതാപനത്തെത്തുടർന്നാണു കേരളത്തിലെ തീരപ്രദേശങ്ങളിൽ ചൂടുകൂടുന്നതെന്നു കാലാവസ്ഥ നിരീക്ഷകർ. സമുദ്രങ്ങൾ ചൂടുപിടിക്കുന്നതോടെയാണു തീരമേഖലകളിൽ ഉഷ്ണം വർധിക്കുന്നത്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായാണ് ഈർപ്പവും ചൂടും കൂടുന്നത്. ലാ നിന പ്രതിഭാസം നിലനിൽക്കുന്നതിനാൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഏപ്രിൽ വരെ വേനൽമഴയുണ്ടാകാമെന്നു കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇടമഴ കിട്ടിയില്ലെങ്കിൽ സൂര്യാതപം, ഉഷ്ണതരംഗം എന്നിവയുണ്ടാകുന്നതിനും ഇടയുണ്ട്. സാധാരണഗതിയിൽ ഫെബ്രുവരി ആദ്യം മുതൽ ചൂടു കൂടാറുണ്ടെങ്കിലും ജനുവരിയിൽ മഴ ലഭിച്ചതിനാൽ ഇതു നീണ്ടുപോയി. ജില്ലയിലെ തീരപ്രദേശങ്ങളായ കൊടുങ്ങല്ലൂർ താലൂക്ക്, ചാവക്കാട് താലൂക്ക് എന്നിവടങ്ങളിൽ മാർച്ച് മാസം ആരംഭം തന്നെ ഉഷ്ണം കൂടുതലാണ്.ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം നന്നായി ചൂടുപിടിക്കും. ഇതിന്റെ സിംഹഭാഗങ്ങളും ആഗിരണം ചെയ്തിരുന്നതു സമുദ്രങ്ങളായിരുന്നു. സമുദ്രതാപനില അസാധാരണമാം വിധം ഉയരുന്നതും വേനൽമഴയില്ലാത്തതും ഉഷ്ണം വർധിക്കുന്നതിനിടയാക്കുന്നു. ഈർപ്പവും ചൂടും കൂടുന്പോഴാണ് ഉഷ്ണം വർധിക്കുന്നത്. വേനൽക്കാലം…
Read More