മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവച്ചു. തിയറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് ഉള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യേണ്ടന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മാര്‍ച്ച് നാലിനായിരുന്നു ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില , ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. .
Read MoreDay: March 3, 2021
1860 കോടി രൂപയുടെ ലോട്ടറി അടിച്ചു; പക്ഷെ ദമ്പതികളെ ഭാഗ്യം കടാക്ഷിച്ചില്ല!
ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട് സമ്മാനങ്ങൾ സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി അടിച്ചാൽ വാങ്ങാൻ ഉദേശിക്കുന്ന വീടും കാറുമെല്ലാം പലപ്പോഴും ഇവർ സ്വപ്നം കാണാറുമുണ്ട്. എന്നാൽ ജാക്ക്പോട്ടിന്റെ ഭാഗ്യനന്പറുകൾ ഒത്തുവന്നിട്ടും പണംകിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ? ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊന്‍പതുകാരിയായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാരനായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദന്പതികൾ. ജാക്ക്പോട്ടിന്റെ നന്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്. ജാക്ക്പോട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെല്ലാം സ്വപ്നം കണ്ടു. ഭർത്താവ് ലിയാമിനെയും അമ്മയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പക്ഷെ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ജാക്ക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററിലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന…
Read Moreഅങ്ങനെ ഞാറക്കല്‍ നിയോജകമണ്ഡലം വൈപ്പിനായി; പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം
ഹരുണി സുരേഷ് വൈപ്പിന്‍: ജില്ലയുടെ തീരദേശ മണ്ഡലങ്ങളില്‍ ഒന്നായ ഇപ്പോഴത്തെ വൈപ്പിന്‍ മണ്ഡലത്തിന്റെ ആദ്യകാലത്തെ പേര് ഞാറക്കല്‍ നിയോജകമണ്ഡലമെന്നായിരുന്നു. 2011-ല്‍ മണ്ഡലങ്ങള്‍ പുനംസംഘടിപ്പിച്ച് പുനര്‍നാമകരണം നടത്തിയപ്പോഴാണ് പേര് വൈപ്പിന്‍ എന്നായത്. മാത്രമല്ല പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, കടമക്കുടി പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഞാറക്കലില്‍ ഉള്‍പ്പെട്ടിരുന്നത്. വൈപ്പിന്‍ ആയപ്പോള്‍ മുളവുകാട് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി. ഇതില്‍ കടമക്കുടി, ഞാറക്കല്‍, കുഴുപ്പിള്ളി, പളളിപ്പുറം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ബാക്കി യുഡിഎഫുമാണ് ഭരിക്കുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കുഴുപ്പിള്ളിയിലും, ഞാറക്കലും എല്‍ഡിഎഫ് ചില നീക്ക് പോക്കുകളിലൂടെ ഭരണം പിടിച്ചെടുത്തതാണ്. പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പംമത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ആളുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. സാമുദായികമായി നോക്കിയാല്‍ വോട്ടര്‍മാരില്‍ കൂടുതലും ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. മത്സ്യവ്യവസായമാണ് പ്രധാന വ്യവസായം. ബീച്ച് ടൂറിസവും മണ്ഡലത്തിലെ പ്രധാന ശ്രോതസാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം തുളുമ്പുന്ന മണ്ഡലം ഇടതു വലതു മുന്നണികളെ മാറി…
Read Moreകോവിഡിനെ പേടിച്ച് ഓടുന്ന അച്ഛൻ..! അറിയാം വീഡിയോയ്ക്കു പിന്നിലെ സത്യം
ക്വാറന്റൈൻ സമയം വളരെ ദുർഘടമാണ്. ആരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്ക് ദിവസങ്ങളോളം കഴിയുക എന്നത് വിഷമമാണ്. സിനിമ കണ്ടും പാട്ടുകേട്ടും സോഷ്യൽ മീഡിയ ഉപയോഗിച്ചും കുറച്ചു സമയം ചെലവഴിക്കാമെന്ന് കരുതിയാലും പിന്നെയും സമയം ബാക്കിയാണ്. ക്വാറന്റൈൻ സമയം പല രസകരമായ സംഭവങ്ങൾക്കും സാക്ഷിയാവേണ്ടി വന്നവരും ഉണ്ടാവും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്ന മകളെ കാണാനെത്തുന്ന അച്ഛനാണ് വീഡിയോയിലെ താരം. മകൾക്ക് കുടിക്കാനുള്ള പാനിയങ്ങളുമായാണ് അച്ഛൻ എത്തുന്നത്. എന്നാൽ പേടി കാരണം പാനിയങ്ങൾ നൽകിയ ശേഷം അച്ഛൻ ഓടുന്നതാണ് വീഡിയോയിലുള്ളത്. കോളയും പലതരം ജ്യൂസുകളുമായി പല ദിവസത്തെ സംഭമാണ് വീഡിയോയിലുള്ളത്. ടിക്ക് ടോക്ക് ഉപയോക്തവായ എമ്മ ഹസ്ലർ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. എമ്മയുടെ അച്ഛനാണ് വീഡിയോയിലെ താരം. 14 ദിവസത്തെ ക്വാറന്റൈൻ സമയം പകർത്തിയ വീഡിയോയാണിത്. ഇതുവരെ നാലു ലക്ഷത്തോളം ആളുകളാണ് വീഡിയോ…
Read Moreഞങ്ങളുടെ രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ ഒന്നായിരുന്നു ! പഴയ പ്രണയം തുറന്നു പറഞ്ഞ് റിമി ടോമി; അന്തം വിട്ട് ആരാധകര്‍…
ഗായിക റിമി ടോമി ഇപ്പോള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4ന്റെ വേദിയില്‍ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഒരു പാലാക്കാരന് അച്ചായന് പയ്യനായിരുന്നു പ്രണയകഥയിലെ നായകനെന്നും അയാളെ താന്‍ പ്രേമിക്കുകയല്ല മറിച്ച് അയാള്‍ തന്നെ പ്രേമിക്കുകയായിരുന്നുവെന്നാണ് റിമി പറഞ്ഞത്. പ്രണയത്തെക്കുറിച്ച് റിമി പറഞ്ഞതിങ്ങനെ…’ഹൈസ്കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു. അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു.…
Read Moreമരണത്തിന്റെ കൈയിൽ നിന്നു കുഞ്ഞിനെ രക്ഷിച്ച് ഡെലിവറി ബോയ്; വീഡിയോ സൂപ്പർ ഹീറോയെന്ന് സോഷ്യൽ മീഡിയ; സംഭവം ഇങ്ങനെ…
രണ്ടുവയസുകാരിയെ മരണത്തിന്റെ കൈയിൽ നിന്നു രക്ഷിച്ച ഡെലിവറി ബോയ് ആണ് ഇപ്പോൾ വിയറ്റ്നാമിലെ ഹീറോ. ഒരു പാക്കേജ് എത്തിക്കാനെത്തിയതായിരുന്നു മുപ്പത്തിയൊന്നുകാരനായ എൻഗോക് മാൻ. കാറിലിരുന്നപ്പോഴാണ് അടുത്തുളള കെട്ടിടത്തിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അമ്മ വഴക്കു പറഞ്ഞിട്ട് ഏതോ കുഞ്ഞുകരയുകയാണെന്നാണ് മാൻ ആദ്യം കരുതിയത്. പെട്ടെന്നാണ് മുതിർന്ന ഒരാളുടെ നിലവിളി കൂടി യാൻ കേട്ടത്. കാറിൽനിന്നു ചാടിയിറങ്ങിയ മാൻ കണ്ടത് അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാംനിലയുടെ ബാൽക്കണിയിൽനിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നതാണ്. അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്. മാൻ പെട്ടെന്നു കാറിന്റെ മുകളിൽക്കയറി സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു പിടിച്ചുകയറി. പക്ഷേ മേൽക്കൂര വളഞ്ഞതായതിനാൽ അയാളുടെ കാലിടറി ഇരുന്നുപോയി. പെട്ടെന്ന് കുഞ്ഞ് താഴേക്കുവീണു. മാൻ കുട്ടിയെ പിടിക്കാൻ കൈനീട്ടിയെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്. വീഴ്ചയിൽ കുഞ്ഞിന്റെ ഡിസ്ക് തെറ്റിയിരുന്നു. ജീവന്…
Read Moreആസിഫിനും മൈഥിലിക്കും എന്ത് സംഭവിച്ചു? പക്ഷേ, മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍…
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന് ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ബ്ലാക്ക് കോഫി പ്രദര്‍ശനത്തിനെത്തി. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും, മായയും, മൂപ്പനുമെല്ലാം ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിരശീലയിലേക്ക് എത്തിയപ്പോള്‍ ആസിഫിന്റെ മനു രാഘവും മൈഥിലിയുടെ മീനാക്ഷിയും എവിടെ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ചിത്രത്തില്‍ അവര്‍ക്ക് എന്തുപറ്റി എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന് ബാബുരാജ്.ഞാന്‍ ഇതിനുമുമ്പ് സംവിധാനംചെയ്ത രണ്ടുചിത്രങ്ങളും ത്രില്ലര്‍, ക്രൈം വിഭാഗത്തില്‍പ്പെട്ടതാണ്. എന്തുകൊണ്ടൊരു കോമഡിചിത്രം ചെയ്യുന്നില്ല എന്നചോദ്യം, കുറെക്കാലമായി പലരും ചോദിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിറ്റായി മാറിയ ഉടനെ തന്നെ ചിത്രത്തിനൊരു രണ്ടാം ഭാഗം എന്ന ചിന്ത ഉയര്‍ന്നിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നൊരു തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കുപറ്റിയൊരു കഥ കിട്ടിയപ്പോള്‍ ആഷിക്ക് അബുവിനോട് കാര്യം പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പറിനൊരു തുടര്ച്ചയെന്നു കേട്ടപ്പോള്‍ ആഷിക്കിനും സന്തോഷം. ഞാന്‍ സംവിധാനംചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.…
Read Moreധര്മജന് പണ്ട് മുതലേ കോണ്‍ഗ്രസാണ്, പിഷാരടിയ്ക്ക് പ്രത്യേകിച്ച് രാഷ്ട്രീയ പാര്ട്ടിയിലൊന്നുമില്ല..!
പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്. പാര്‍ട്ടിയുടെ അച്ചടക്കമുള്ളതിനാല്‍ പ്രഖ്യാപിച്ചതിന് ശേഷമേ പറയാന്‍ പാടുള്ളൂ. ഇപ്പോള്‍ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍, അപ്പോ ആലോചിക്കാം. അത്രേയുള്ളൂ. ധര്മജന് പണ്ട് മുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്ട്ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ആര്‍ക്കും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാം, പ്രവര്‍ത്തിക്കാം. -മുകേഷ്
Read Moreപക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്…! സലിംകുമാര്‍ പറയുന്നു…
പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി അപകടം വരുത്തിവയ്ക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മകന് അതിനുവേണ്ടി നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. എന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെക്കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.
Read Moreഓരോ നിമിഷവും ആസ്വദിക്കുക, ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്..! നടി മന്യ പറയുന്നു…
മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്ക്കിന് പ്രശ്നമുണ്ടെന്ന് സ്കാനിംഗില്‍ മനസിലായി. അതെനന്റെ ഇടതു കാലിനെ എതാണ്ട് പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല് അനക്കാന്‍ പറ്റാത്ത അവസ്ഥ.ഇന്ന് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്ജക്ഷനെടുത്തു. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. -മന്യ
Read More