കോട്ടയം: ജില്ലയിൽ പകൽച്ചൂട് അതിതീവ്രനിലയിലേക്ക് 38 ഡിഗ്രിവരെയെത്തി താപനില. വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് രാഷ്ട്രീയരംഗവും. കനത്ത ചൂടിനെ വകവയ്ക്കാതെ സ്ഥാനാർഥി ചർച്ചയും തെരഞ്ഞെടുപ്പ് യോഗങ്ങളും തകൃതിയായി നടത്തുകയാണ് മുന്നണികളും പാർട്ടികളും. പ്രഖ്യാപനം വന്നാൽ പൊള്ളുന്ന ചൂടിലേക്ക് ഇറങ്ങണമല്ലോ എന്ന ആശങ്കയുണ്ട് സ്ഥാനാർഥികൾക്ക്. കോവിഡ് പ്രോട്ടോക്കോളിനൊപ്പം ഇത്തവണ ചൂടിനെയും അതിജീവിക്കാനുള്ള തയാറെടുപ്പിലാണ് നേതാക്കൾ. കനത്ത ചൂടിന് ഒരാശ്വസവും ഇല്ലാതായതോടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമയവും നേതാക്കൾ മാറ്റി. രാവിലെ നേരത്തെ ഇറങ്ങുന്ന നേതാക്കൾ 11നു വീടുകളിലോ ഓഫീസിലോ അഭയം പ്രാപിക്കും. പിന്നെ വെയിൽ ഒന്നു മാറി കഴിഞ്ഞേ ഇറങ്ങൂ. കുടുംബസദസുകളും പാർട്ടി യോഗങ്ങളും വൈകുന്നേരങ്ങളിലാണ്. ചിലതാകട്ടെ രാത്രി വൈകിവരെ നീട്ടും. രാത്രിയിലെ ഉഷ്ണവും വല്ലാതെ അലട്ടുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനായും നേതാക്കൾ മുൻകരുതലുകൾ എടുക്കുന്നുണ്ട്. കുപ്പിവെള്ളം മിക്കവരുടെയും കൈയിലുണ്ട്. കടുംചായയും ഇളനീരും നാരങ്ങാവെള്ളവും കുടിച്ചാണ് ആശ്വാസം നേടുന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ്…
Read MoreDay: March 6, 2021
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വാഹനങ്ങൾ കാത്തുനിൽക്കുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥ! മദ്യപാനികളായ ഇതര സംസ്ഥാന തൊഴിലാളികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആക്ഷേപം
രാജകുമാരി: ഇതര സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. ശനി, ഞായർ ദിവസങ്ങളിലാണ് തൊഴിലാളികൾ റോഡിലിറങ്ങി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകുന്ന വഴിയരികിലാണ് സർക്കാർ മദ്യഷാപ്പുള്ളത്. ഇവിടെയെത്തി മദ്യം വാങ്ങി ഉപയോഗിച്ചശേഷം തമ്മിൽ സംഘട്ടനവും കലഹങ്ങളും സൃഷ്ടിക്കുകയാണ്. അവധി ദിവസങ്ങൾ ഈ വഴിയും ടൗണും ഇവരെക്കൊണ്ട് നിറയുകയാണ് . കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും തടസം സൃഷ്ടിച്ചുള്ള ഇവരുടെ പോരാട്ടങ്ങൾമൂലം പ്രദേശവാസികൾക്ക് വെളിയിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും പറയുന്നു. സൗത്ത് ടൗണിൽനിന്ന് നോർത്തിലേക്ക് പോകേണ്ട വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് വാഹനങ്ങൾ കാത്തുനിൽക്കുന്നത് സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ടൗണിലും വഴിയോരങ്ങളിലുമെല്ലാം ഇരുന്ന് മദ്യപിച്ച് കുപ്പികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്നത് മറ്റപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ടൗണിൽ പാർക്കുചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിലേക്കും മറ്റും ഉന്തും തള്ളുമുണ്ടാക്കി വീണ് വാഹനങ്ങൾ മറിച്ചിട്ട് നാശനഷ്ടങ്ങൾ വരുത്തുന്നതും സ്ഥിരമായിരിക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി…
Read Moreമനം മടുത്തു! ജംഷീർ നടക്കുകയാണ്, കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരേ; കാസർകോടു മുതൽ തിരുവനന്തപുരം വരെ; യാത്രയിലെ അനുഭവം ഇങ്ങനെ…
തൊടുപുഴ: കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശവുമായി യുവാവിന്റെ ഒറ്റയാൾ നടത്തം. ഓരോ ദിവസവും കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് മലപ്പുറം ചാലിശേരി സ്വദേശിയായ മുഹമ്മദ് ജംഷീർ (23) കാസർകോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടക്കുന്നത്. കഴിഞ്ഞ മാസം 13ന് കാസർകോട് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര ഇന്നലെ തൊടുപുഴയിലെത്തി. ഇന്നലെ രാത്രി ഇടുക്കി പിന്നിട്ട് അടുത്ത ജില്ലയായ കോട്ടയത്തേക്ക് കടന്നു. കുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ നടപടികളുണ്ടാകുന്നുണ്ടെങ്കിലും ഓരോ ദിവസവും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ മനം മടുത്താണ് ജംഷീർ ഇത്തരമൊരു യാത്രയ്ക്ക് തയാറെടുത്തത്. ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുകയായിരുന്ന ജംഷീറിന് കോവിഡ് കാലത്ത് ജോലി നഷ്ടമായി. പിന്നീടാണ് മാതാപിതാക്കളോടും സഹോദരങ്ങളോടും അനുവാദം വാങ്ങി ഒരു ബാഗിൽ അത്യാവശ്യ സാധനങ്ങൾ മാത്രം കരുതി കുട്ടികൾക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക…
Read Moreഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിൽ പോയി ഇരിക്കടാ..! ബസിനുള്ളിൽ ബഹളം വച്ചും ബെല്ലടിച്ചും വിദ്യാർഥികൾ; ചോദ്യം ചെയ്തപ്പോള്‍ നടന്നത് പൊടിപൂരം…
വിഴിഞ്ഞം: ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്ക് നേരെ സ്കൂൾ വിദ്യാർഥികളുടെ ആക്രമണം.തടയാൻ ശ്രമിച്ച കണ്ടക്ടർക്ക് മർദനമേറ്റു. നിയന്ത്രണം വിട്ട് ബസ് അൻപത് മീറ്ററോളം പിന്നിലേക്ക് ഉരുണ്ട് മതിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം . മർദനത്തിൽ കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ ഡ്രൈവർ രാജദാസിന്റെ വലുത് കൈയ്ക്ക് പൊട്ടലേറ്റു. കണ്ടക്ടർ മധു സുദനൻനായരുടെ തോളെല്ലിന് പരിക്കേറ്റു. പരിക്കേറ്റ ഇരുവരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമൂട്ടിലെ സ്കൂളിലെ പത്താംക്ലാസിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് ബസിലെ ജീവനക്കാർ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് കാഞ്ഞിരംകുളം വഴി പൂവാറിലേക്ക് വരികയായിരുന്നു ബസിനുനേരെയാണ് ആക്രമണമുണ്ടായത്. ബാലരാമപുരം ജംഗ്ഷനിൽ നിന്ന് കയറിയ വിദ്യാർഥികൾ ബസിനുള്ളിൽ ബഹളം വച്ചും ബെല്ലടിച്ചും ശല്ല്യം ചെയ്തതായും അവണാകുഴിയിൽ ബസ് നിറുത്തിയ ശേഷം വിദ്യാർഥികളോട് ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടതാണ് സംഘത്തെ…
Read Moreമണിനാദം നിലയ്ക്കുന്നില്ല, നാടിനു മറക്കാനാകുന്നില്ല! കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുമ്പോള്‍…
ചാലക്കുടി: ചാലക്കുടിയിൽ മണിനാദം നിലയ്ക്കുന്നില്ല. ചാലക്കുടി എന്ന നാമം ലോകം മുഴുവൻ എത്തിച്ച കലാകാരനെ നാടിനു മറക്കാനാകുന്നില്ല. കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുന്പോൾ മഹാനായ കലാകാരനെ നാട് നെഞ്ചോടു ചേർത്ത് സ്മരിക്കുകയാണ്. ഈ ദിനങ്ങളിൽ ചാലക്കുടിയിലെങ്ങും കലാകാര·ാരുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി സ്മരണകൾ ഉണർത്തി. മണി ജീവിച്ചിരുന്നപ്പോൾ ചാലക്കുടിയിൽ മണി സംഘടിപ്പിച്ച പരിപാടികൾ ജനങ്ങളുടെ ഓർമകളിൽ ഇന്നും മായാതെ നില്‍പ്പുണ്ട്. മണിയുടെ തട്ടകമായ ചേനത്തുനാട് ക്രിസ്മസ് നാളുകളിൽ നടത്തുന്ന മെഗാ പുൽക്കൂട്, ചാലക്കുടി പുഴയിൽ 1000 നക്ഷത്രങ്ങൾ, ചാലക്കുടി പുഴയിൽ ഓണനാളുകളിൽ നടത്തിയ വള്ളംകളി മത്സരം, ചേനത്തുനാട് പള്ളിയിലെ തിരുനാളും കണ്ണന്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലെ എഴുന്നള്ളിപ്പും, ഓണക്കളി മത്സരം, ഫുട്ബോൾ മേള തുടങ്ങിയ നിലയ്ക്കാത്ത ഓർമകളാണ് നാട്ടുകാർക്കുള്ളത്. മണിയുടെ സഹായങ്ങൾ തേടി എത്തുന്നവർ നിരവധിയായിരുന്നു. രോഗികളും നിരാലംബരും തുടങ്ങി…
Read Moreമലയാളം വേണ്ട..! പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഫയലുകള്‍ മുഴുവനും ഇംഗ്ലീഷിലേക്ക് തര്ജമചെയ്യുന്ന തിരക്കിലാണ് അന്വേഷണസംഘാംഗങ്ങള്‍; കാരണം…
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് കേസ് ഫയലുകള്‍ മലയാളത്തില്‍ വേണ്ടെന്ന് സിബിഐ. സംസ്ഥാന പോലീസ് അന്വേഷിച്ച കേസിന്റെ മുഴുവന്‍ രേഖകളും ഇംഗ്ലീഷില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ മലയാളത്തില്‍ തയാറാക്കിയ രേഖകള്‍ മുഴുവനും ഇംഗ്ലീഷിലേക്ക് തര്ജമചെയ്യുന്ന തിരക്കിലാണ് അന്വേഷണസംഘാംഗങ്ങള്‍. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 1368 കേസുകളാണ് സിബിഐയ്ക്ക് കൈമാറിയത്. കേസുകളില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതും മലയാളത്തിലാണ്. എന്നാല്‍ കേസ് വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുമെല്ലാം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് മൊഴി മലയാളത്തില്‍ തന്നെ അയച്ചു കൊടുക്കാനുള്ള നടപടികളിലാണ് പോലീസ്. നേരത്തെ പോപ്പുലര്‍ ഫിനാന്‍സ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയിട്ടും ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതി കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. 2000…
Read Moreസംശയം തോന്നിയെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? സ്വർണം ഒളിപ്പിച്ചെന്ന സംശയം; യാത്രക്കാരന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ചിന്റെ കഥ കഴിഞ്ഞു
കൊണ്ടോട്ടി: സ്വർണം ഒളിപ്പിച്ചെന്ന സംശയത്തിൽ കരിപ്പൂരിലെത്തിയ കർണാടക സ്വദേശിയായ യാത്രക്കാരന്റെ വില കൂടിയ വാച്ച് കസ്റ്റംസ് അടിച്ചു തകർത്തതായി പരാതി. ഇതേക്കുറിച്ചു കരിപ്പൂർ പോലീസ് കേസെടുത്തു. വിഷയത്തിൽ മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും സംഭവം വിശദമായി പോലീസ് പരിശോധിക്കുക. കഴിഞ്ഞ ദിവസം രാത്രി കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ദുബായിൽ നിന്നെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ 45 ലക്ഷത്തിലേറെ വിലയുളള വാച്ച് അടിച്ചുതകർത്തത്. സ്വർണമുണ്ടെന്നു സംശയം പ്രകടിപ്പിച്ചാണ് വാച്ച് പരിശോധിക്കാനായി കസ്റ്റംസ് വാങ്ങിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. പിന്നീട് വാച്ച് തിരികെ നൽകുന്പോൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ തകർന്നിരുന്നു. ദുബായിലുളള സഹോദരനാണ് വാച്ച് ഇസ്മായിലിനു നൽകിയത്. പരിശോധന വേളയിൽ തന്നെ വില കൂടിയ വാച്ചാണെന്നു യാത്രക്കാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു…
Read Moreപെരിയാറിൽ മലമ്പാമ്പുകള്‍ പെരുകുന്നു; പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ; നാട്ടുകാർ പറയുന്നത് ഇങ്ങനെ…
ആലുവ: പെരിയാറിലെ കടവുകൾക്ക് സമീപം മലമ്പാമ്പുകളെ കാണുന്നതിൽ സമീപവാസികളിൽ ആശങ്ക. യുസി കോളജിനു താഴെ കടുപ്പാടത്ത് ഇറിഗേഷൻ പബിങ്ങ് സ്റ്റേഷനിലെ വലിയ കുഴലുകൾക്കു സമീപമാണ് പ്രധാനമായും മലമ്പാമ്പുകളെ കാണുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സമീപവാസി മലമ്പമ്പിനെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ടതോടെ പാമ്പ് പുഴയുടെ ആഴങ്ങളിലേക്ക് കടന്നുകളഞ്ഞു. പാന്പിന് ഏകദേശം എട്ടടിയോളം നീളം കാണുമെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ഈ ഭാഗത്ത് അറവുമാലിന്യങ്ങൾ വന്ന് അടിഞ്ഞു കൂടുന്നതാണ് കടവുകളിലേക്ക് പാമ്പുകളെ ആകർഷിക്കുന്നത്. പ്രളയങ്ങൾക്ക് ശേഷം പെരിയാറിൽ മലന്പാമ്പുകൾ വർധിച്ചിരിക്കുകയാണ്. മംഗലപ്പുഴ പാലത്തിൽ നിന്നും രാത്രിയുടെ മറവിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത് മൂലം പെരിയാറിന്റെ തീരങ്ങളിൽ മാലിന്യങ്ങൾ വന്ന് അടിയുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങൾ വന്ന് അടിഞ്ഞുകൂടുന്നതിനാൽ സമീപത്തെ പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലമ്പാമ്പിനെ കൂടി കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
Read Moreസ്ഥാനാര്‍ഥികളാകും മുമ്പേ കളം ചൂടായി! സ്ക്വാഡുകൾ പണി തുടങ്ങി
കൊച്ചി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നണികള്‍ കളത്തിലിറങ്ങി. മുന്നണികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഇതിനോടകം നിരത്തുകളിലെ ചുവരുകളിലും വാഹനങ്ങളിലും പതിഞ്ഞു കഴിഞ്ഞു. വിവിധ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും കോവിഡ് സാഹചര്യം മുന്‍നിറുത്തി തയാറാക്കിയ മാസ്കുകളും വിപണിയിലിറങ്ങി. നേതാക്കളുടെ ചിത്രം പതിച്ചതും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്തതുമായ ടീ ഷര്‍ട്ടുകളും ഒരുങ്ങുന്നുണ്ട്. നവമാധ്യമങ്ങളിലും പ്രചാരണം ചൂടുപിടിച്ചു. സര്‍ക്കാരിനെതിരായി ഉയരുന്ന ആരോപണങ്ങളും കേസുകളും പ്രതിപക്ഷം പ്രചാരണായുധമാക്കുന്പോൾ ഭരണപക്ഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തി ഇതിനെ നേരിടുന്നു. ഇടതുമുന്നണിയുടെ “ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളോടെ സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തി നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ സ്ഥാപിച്ചു. മുദ്രാവാക്യങ്ങള്‍ പതിച്ച ഓട്ടോറിക്ഷകളും നിരത്തിൽ സജീവം. “നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യവും കൈപ്പത്തി ചിഹ്നവും…
Read Moreഇങ്ങനെയും ഒരു സ്ത്രീ! ശരിക്കും കൂടത്തായിക്കു സമാനമായ ഒരു സംഭവം; തെരഞ്ഞെടുത്ത വഴികളും വിചിത്രം
കേരളത്തിലെ കൂടത്തായിയിൽ പുറത്തുവന്ന കൂട്ടക്കൊല രാജ്യമെന്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന്റെ ആറു പേർ വിവിധ കാലഘട്ടങ്ങളിൽ കൊല്ലപ്പെട്ടു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചു. സയനൈഡ് നൽകിയായിരുന്നു കൊലപാതകം എന്നതും സമൂഹത്തെ അന്പരപ്പിച്ചു. കാരണം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള കൂട്ടക്കൊലപാതകമായിരുന്നു ഇത്. എന്നാൽ, ഇതിനേക്കാൾ ഏറെ സമൂഹത്തെ ഞെട്ടിച്ചത് ഈ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്തു വന്നത് ഒരു സ്ത്രീ ആയിരുന്നു എന്നതായിരുന്നു. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയും മറ്റ് ഗൂഢലക്ഷ്യങ്ങളോടെയുമായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്. ഭക്ഷണത്തിലും മരുന്നിലുമൊക്ക സയനൈഡ് ചേർത്തു നൽകിയാണ് പ്രതി തന്റെ ഇരകളെ കൊലപ്പെടുത്തിയത്. അവിശ്വസനീയം അവിശ്വസനീയതോടെയാണ് ഈ സംഭവങ്ങളെ സമൂഹം കേട്ടതും വായിച്ചതും. ആറു പേരുടെ മരണമാണ് കൂടത്തായി സംഭവത്തിൽ സ്ഥീരികരിച്ചത്. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. എന്നാൽ, ഇതിനേക്കാൾ ഭീകരമായ കൂട്ടക്കൊലപാതകങ്ങൾക്കു ലോകം ഇതിനു മുന്‍പും സാക്ഷിയായിട്ടുണ്ട് എന്നതാണ് സത്യം. അങ്ങനെ ലോകത്തെ…
Read More