ദ പ്രീസ്റ്റില്‍ മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായി ഉണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ ആ ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചു. ഷൂട്ടിംഗിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസരേയില്‍ നിന്ന് എഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്നിക്ക് ഞാന്‍ അവിടെ കണ്ടു. -നിഖില വിമല്‍
Read MoreDay: March 6, 2021
ഒരു രാത്രി മുഴുവന്‍ കരഞ്ഞ വിജയ്! വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍…
നായകനാകാനുള്ള കഴിവോ, ഭംഗിയോ ഇല്ലെന്ന് പരിഹസിച്ചു… ആ രാത്രി വിജയ് ഒരുപാട് കരഞ്ഞു… വിജയുടെ സുഹൃത്ത് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രശസ്ത ടെലിവിഷന്‍ താരവും സുഹൃത്തുമായ സഞ്ജീവാണ് ഇളയ ദളപതി വിജയിയെ കുറിച്ച് അന്നുവരെ ആര്‍ക്കുമറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്. കൂട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നാളൈ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി ബിഗ്സ്ക്രീന്‍ അരങ്ങേറ്റം നടത്തുന്നത്. 1992-ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയ്ക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ ആ സിനിമയിലെ വിജയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. രൂപമായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് കേട്ട വിജയ് അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അന്ന് ക്രിസ്മസ് രാത്രിയോ മറ്റോ ആണെന്ന്…
Read Moreഗോര വരുന്നു..! കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു…
കണ്ണൂർ: കോവിഡ് കാലം പതുക്കെ മാറുന്പോൾ നിശ്ചലമായ അരങ്ങിന് വീണ്ടും തീപിടിച്ച് തുടങ്ങിയിരിക്കുന്നു. ഒരു വർഷക്കാലമായി തിരശീലയ്ക്ക് പിറകിൽ മാത്രമായിരുന്ന നാടകങ്ങൾ ഇന്ന് കാണികൾക്കൊപ്പമെത്തി. നാട്ടിൻപുറങ്ങളിലെ അമേച്വർ നാടകസമിതികൾ പലതും പ്രതാപകാലത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അരങ്ങിനൊപ്പം നിന്നവർ സർഗാത്മക സൃഷ്ടികളുമായി മുന്നിൽ നടന്നുതുടങ്ങിയിരിക്കുന്നു. അത്തരം ചുവടുവയ്പ്പുകളിൽ ഏറെ പുതുമയാർന്നതും ഇതിനകം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതുമായ നാടകമാണ് “ഗോര’. ചൂട്ട് തീയറ്റർ കല്യാശേരിയാണ് “ഗോര’ അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഉമേഷ് കല്യാശേരിയാണ്. സുനിൽ പാപ്പിനിശേരി എന്ന ഏക നടനിലൂടെയാണ് “ഗോര’ പറയുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവലിന്റെ നാടകാവിഷ്ക്കരണമാണ് ഈ നാടകം. വലുപ്പം കൂടിയ ഒരു ചെരിപ്പിനെ അരങ്ങിൽ നിർത്തിയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഏകപാത്ര നാടകം പ്രേക്ഷകർക്ക് വിസ്മയം സൃഷ്ടിക്കുന്നത്. ചരിത്രത്തിനൊപ്പം നടന്ന് തേഞ്ഞ ചെരുപ്പിലൂടെയാണ് നാടകം കഥ പറയുന്നത്. എല്ലാറ്റിനും…
Read Moreജയരാജൻമാർക്ക് വിശ്രമം ? അതും മറ്റൊരു ചരിത്രം ! 30 വർഷം കണ്ണൂരിലെ ജയരാജത്രയങ്ങളിൽ ഒരാൾപോലുമില്ലാത്ത നിയമസഭ ഉണ്ടായിട്ടില്ല
സ്വന്തം ലേഖകൻ കണ്ണൂര്‍: 1991 മുതൽ 2021 വരെ 30 വർഷം കണ്ണൂരിലെ ജയരാജത്രയങ്ങളിൽ ഒരാൾപോലുമില്ലാത്ത നിയമസഭ ഉണ്ടായിട്ടില്ല. ഇ.പി. ജയരാജൻ, പി.ജയരാജൻ എന്നിവർ മൂന്നു തവണയും എം.വി.ജയരാജൻ രണ്ടു തവണയും നിയമസഭയിൽ എത്തിട്ടുണ്ട്. ജയരാജൻമാരിൽ മുതിർന്ന ഇ.പി. ജയരാജൻ കേന്ദ്രകമ്മിറ്റിയംഗവും പിണറായി മന്ത്രിസഭയിൽ രണ്ടാമനുമാണ്. പി.ജയരാജനാണെങ്കിൽ സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. എം.വി. ജയരാജൻ നിലവിൽ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. 1991 ലെ തെരഞ്ഞെടുപ്പിൽ അഴീക്കോടുനിന്ന് വിജയിച്ച് ഇ.പി. ജയരാജനാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 1996ൽ എം.വി. ജയരാജൻ എടക്കാടുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2001 ൽ പി.ജയരാജനും എം.വി.ജയരാജനും ഒന്നിച്ച് നിയമസഭയിലെത്തി. പി.ജയരാജൻ കുത്തുപറന്പിൽനിന്നും എം.വി.ജയരാജൻ എടക്കാട് നിന്നുമാണ് മത്സരിച്ചത്. എന്നാൽ കോടതി വിധിയെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ പി.ജയരാജൻ 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂത്തുപറമ്പിൽനിന്ന് വിജയിച്ചു. 2011ലും…
Read Moreഇത് വിചിത്രമാണ്! സ്വപ്നയുടെ മൊഴി കസ്റ്റംസിന്റെ ഭീഷണിയുടെ ഭാഗമായി പുറത്തു വന്നത്; എം.എ. ബേബി പറയുന്നു…
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭീഷണപ്പെടുത്തി പറയിച്ചതാണെന്ന് വ്യക്തമാണ്. 32 ദിവസം എൻഫോഴ്സ്മെന്റും കസ്റ്റംസും എൻഐഎയും സ്വപ്നയെ മാറിമാറി ചോദ്യം ചെയ്തിട്ടും പുറത്തു വരാത്തൊരു മൊഴി ഇപ്പോൾ പുറത്തു വന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്റ്റംസ് മേഖല ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ മൊഴി തെളിയിക്കാനുള്ള പൂർണമായ ഉത്തരവാദിത്തം സ്വപ്നയ്ക്ക് മാത്രമാണെന്നാണ് കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇത് വിചിത്രമാണ്. ഈ കെട്ടുകഥകൾക്കൊണ്ടൊന്നും പിണറായി വിജയനെയും എൽഡിഎഫിനെയും തകർക്കാനുകുമെന്ന് ആരും കരുതേണ്ട. ഭരണക്കാരുടെ രാഷ്ട്രീയ ഇഷ്ടങ്ങളല്ല ഭരണഘടന ഉറപ്പാക്കുന്ന ചുമതലകളാണ് കേന്ദ്ര ഏജൻസികൾ നിർവഹിക്കേണ്ടതെന്നും ബേബി പറഞ്ഞു.
Read Moreഎറണാകുളത്ത് വീണ്ടും ഷിഗെല്ല; രണ്ടു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ
കൊച്ചി: ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നും വിട്ടയച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നും രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read Moreമുത്തൂറ്റ് എം.ജി. ജോര്‍ജ് ! വിടവാങ്ങിയത് രാജ്യത്തെ ധനികരില്‍ ഒന്നാമനായ മലയാളി; 2020ലെ കണക്കു പ്രകാരം ഇവര്‍ക്കുള്ളത് ഇവര്‍ക്കുള്ളത് 35,500 കോടി രൂപയുടെ ആസ്തി
1949 നവംബര്‍ രണ്ടിനാണ് ജനനം. പിതാവ് എം.ജോര്‍ജാണ് മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി. 1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി. 1993ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. 2012 മുതല്‍ 2017 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അന്തരിച്ച എം.ജി. ജോര്‍ജ് രാജ്യത്തെ ധനികരില്‍ മുന്നില്‍ നില്ക്കുന്ന മലയാളിയാണ്. 2020ലെ കണക്കു പ്രകാരം എം.ജി. ജോര്‍ജ് മുത്തൂറ്റും മൂന്ന് സഹോദരന്മാരും ചേര്‍ന്നുള്ള മുത്തൂറ്റ് ഗ്രൂപ്പിന് 35,500 കോടി രൂപയാണ് (480 കോടി ഡോളര്‍) ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്. 1887ലാണ് മുത്തൂറ്റ് ഗ്രൂപ്പ്…
Read Moreജയിച്ചിട്ടും എംഎൽഎ ആകാത്തവരിൽ ഗോപാലൻനായരും ഇ.എം. തോമസും! ഇരുവരും കേരള കോണ്‍ഗ്രസ് പ്രതിനിധികളുമായിരുന്നു…
പത്തനംതിട്ട: നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും എംഎൽഎ ആകാൻ കഴിയാതെ വന്നവരിൽ ജില്ലയിൽ രണ്ടുപേരുണ്ട്. 1965ലെ തെരഞ്ഞെടുപ്പിനേ തുടർന്നാണ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് നിയമസഭ രൂപീകരിച്ചെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുപോലും നിൽക്കാതെ പിരിച്ചുവിടുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്നു വിജയിച്ച കെ.കെ. ഗോപാലൻ നായർക്കും റാന്നിയിൽ നിന്നു വിജയിച്ച ഇ.എം. തോമസിനുമാണ് എംഎൽഎമാരാകാൻ കഴിയാതെ പോയത്. ഇരുവരും കേരള കോണ്‍ഗ്രസ് പ്രതിനിധികളുമായിരുന്നു. ഇ. ജോണ്‍ ജേക്കബ് (തിരുവല്ല), ഡോ.കെ. ജോർജ് തോമസ് (കല്ലൂപ്പാറ), എൻ. ഭാസ്കരൻ നായർ (ആറന്മുള), പി.കെ. കുഞ്ഞച്ചൻ (പന്തളം), വയലാ ഇടിക്കുള (പത്തനംതിട്ട), പി.ജെ. തോമസ് (കോന്നി) എന്നിവർ 1965ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർക്കെല്ലാവർക്കും വീണ്ടും ഒരു അവസരം ലഭിക്കുകയോ മുന്‍പ് വിവിധ നിയമനിർമാണ സഭകളിൽ അംഗങ്ങളാകുകയും ചെയ്തതിനാൽ മുൻ എംഎൽഎ എന്ന സ്ഥാനം ഉണ്ടായിരുന്നു.
Read Moreക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസി മുന്‍ പോലീസുകാരന്; പിടികൂടാനെത്തിയ പോലീസിനോടും ഇയാള്‍ ചൂടായത്രേ; കാരണം കേട്ട് പോലീസും ഞെട്ടി
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു വിലസിയ മുന്‍ പോലീസുകാരന് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി പ്രസാദിനെ ( 49)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി പാലായില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ കബളിപ്പിച്ചു താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. പിടികൂടാനെത്തിയ പോലീസിനോടും ഇയാള്‍ ചൂടായത്രേ. തന്നെക്കണ്ടു സല്യൂട്ടടിക്കാത്തതായിരുന്നു വിരട്ടലിനു കാരണം. 1993 ല്‍ കെഎപിയില്‍ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നെന്നു പോലീസ് പറയുന്നു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്, സിഐ സുനില്‍ തോമസ്, എസ്ഐ കെ. എസ്. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തന്ത്രപൂര്‍വമാണ് പ്രതിയെ പിടികൂടിയത്.
Read More‘പാപ്പൻ’ ആയി സുരേഷ്ഗോപി കാഞ്ഞിരപ്പള്ളിയിൽ! കോവിഡിനുശേഷം വീണ്ടുമൊരു ഷൂട്ടിംഗ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ…
കാഞ്ഞിരപ്പള്ളി: വലിയൊരു ഇടവേളയ്ക്കു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ വീണ്ടുമെത്തി. മലയാളത്തിനു നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന “പാപ്പൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് നടനും എംപിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിലെത്തിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സ്വിച്ചോൺ കർമം നിർവഹിച്ചു. സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി, കനിഹ എന്നിവരാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. കോവിഡിനുശേഷം വീണ്ടുമൊരു ഷൂട്ടിംഗ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ അഭിനേതാക്കളെയും ഷൂട്ടിംഗും കാണാൻ നിരവധി പേരാണ് എത്തിയത്. കാഞ്ഞിരപ്പള്ളിക്കു പുറമേ പാലാ, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. സുരേഷ് ഗോപിയുടെ 252-ാം ചിത്രമാണ്. മാത്യു പാപ്പൻ എന്ന പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പാപ്പന്റെ ആദ്യ ഷെഡ്യൂളിലാണ് കാഞ്ഞിരപ്പള്ളിയും പ്രദേശങ്ങളും ലൊക്കേഷനാകുന്നത്.…
Read More