കീശകാലിയാക്കി പെട്രോള്‍ വില; സ്വകാര്യവാഹനങ്ങള്‍ സിഎന്‍ജി സംവിധാനത്തിലേക്ക്; പെട്രോളിനേക്കാള്‍ ലാഭകരം അന്തരീക്ഷ മലനീകരണക്കുവും

ജെറി എം. തോമസ് കൊച്ചി: ഇന്ധനവില വര്‍ധനയും കോവിഡ് ദുരിതവും മൂലം നട്ടംതിരിയുന്ന വാഹന ഉടമകള്‍ കൂട്ടത്തോടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സംവിധാനത്തിലേക്ക് വഴിമാറുന്നു. സെഞ്ചുറിയും കടന്നു പെട്രോള്‍ വില കുതിക്കുമ്പോഴാണ് പോക്കറ്റ് കാലിയാകാതിരിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നടങ്കം സിഎന്‍ജി സംവിധാനത്തിലേക്ക് മാറുന്നത്. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമെന്ന പ്രത്യേകതയും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നേരത്തെ ടാക്‌സി വാഹനങ്ങളാണ് ഈ സംവിധാനത്തിലേക്കു മാറാന്‍ മുന്നോട്ടു വന്നതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ തള്ളിക്കയറ്റമാണുള്ളതെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ പറയുന്നു. നിലവില്‍ പെട്രോള്‍ വാഹനങ്ങളില്‍നിലവില്‍ പെട്രോള്‍ വാഹനങ്ങളാണ് സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റി നല്‍കുന്നത്. ഇതിനായി അംഗീകൃത കണ്‍വെര്‍ഷന്‍ കിറ്റും സിഎന്‍ജി ടാങ്കും വാഹനത്തില്‍ ഘടിപ്പിക്കും. നേരത്തെ സിഎന്‍ജി ഓട്ടോകള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങിയതു മുതല്‍ കൊച്ചി നഗരത്തില്‍ ഇത്തരം മാറ്റം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളിലും മാറ്റം…

Read More

വിദ്യാര്‍ഥി പ്രവര്‍ത്തകർക്ക് ജാമ്യം: ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രവര്‍ത്തകർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഉടൻ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. എന്നാൽ ഹൈക്കോടതി ജാമ്യ ഉത്തരവിന്‍റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു. യുഎപിഎ നിയമം ഹൈക്കോടതി വ്യാഖ്യാനിച്ചതുകൊണ്ട് ഈ കേസിന് രാജ്യമാകമാനമുള്ള അനന്തരഫലം ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 100 പേജുള്ള വിധിന്യായത്തില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഡൽഹി കലാപക്കേസിൽ പ്രതികളായ വിദ്യാർഥികൾ‌ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാർഥി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധസമരം നടത്തിയതിന്‍റെ പേരിൽ യുഎപിഎ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതിനെ ഡൽഹി…

Read More

ആരാധനാലയങ്ങളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണം; തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകണം

ചങ്ങനാശേരി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി എംഎസ്എഫ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മാർക്കറ്റുകളും ബാറും ബിവറേജസുമെല്ലാം യഥേഷ്ടം തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകിയ സർക്കാർ ആരാധനാലയങ്ങളോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എം എസ്എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്‍റ്‌ അജ്മൽ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ ഷഫീഖ്, സംസ്ഥാന കൗൺസിലംഗം സൽമാൻ റഷീദ്, ജില്ലാ പ്രവർത്തകസമിതിയംഗം മുഹമ്മദ്‌ റമീസ്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് അസീസ് എന്നിവർ പ്രസംഗിച്ചു.  

Read More

ആണിരോഗത്തിനു പരിഹാരമെന്ത്?

ആണിരോഗത്തിനു പരിഹാരമെന്ത്?‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്‍റെ കഥാപാത്രത്തിന്‍റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്‍റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. അരിന്പാറയും ആണിയും തിരിച്ചറിയാമോ? ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്‍റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്‍റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma…

Read More

ഡിജിറ്റൽ വിദ്യാഭ്യാസം; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് “സൈബര്‍ വല’; ഓണ്‍ലൈന്‍ സര്‍വേയുമായി ആഭ്യന്തരവകുപ്പ് ; രക്ഷിതാക്കളേയും അധ്യാപകരേയും ഭാഗമാക്കും

കെ. ഷിന്‍റുലാല്‍ കോഴിക്കോട് : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനിടെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ചൂഷണങ്ങളും തട്ടിപ്പുകളും കുറയ്ക്കാന്‍ പോലീസ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി കുട്ടികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സൈബര്‍ സുരക്ഷാ വലയത്തിലാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. അഞ്ചു മുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കള്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഫോംമുഖേനയാണ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നത്. ഇന്‍റര്‍നെറ്റിനെ കുറിച്ചുള്ള അറിവുകള്‍ , എന്ത് ആവശ്യങ്ങള്‍ക്കാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്, ഇന്‍റര്‍നെറ്റിലെ അപകടങ്ങളെ കുറിച്ച് ബോധവാന്‍മാരാണോ, എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നീ കാര്യങ്ങള്‍ സംബന്ധിച്ചാണ് ഗൂഗിള്‍ ഫോം മുഖേന സര്‍വേ നടത്തുന്നത്. കോഴിക്കോടുള്‍പ്പെടെയുള്ള പോലീസ് ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ക്കാണ് സര്‍വേ ചുമതല. സര്‍വേ നടത്തുന്നതിനായി രണ്ടു ലിങ്കുകളും എല്ലാ സ്‌റ്റേഷനുകളിലേയും എസ്എച്ച്ഒമാര്‍ക്ക് നല്‍കിയിട്ടുണ്ട്.…

Read More

അവസരം മുതലാക്കി ബാറുകൾ; കൂടുതൽ കൗണ്ടറുകളിട്ട് ബാറുകളിൽ വിൽപന തകൃതി; ബെവ്കോ നഷ്ടക്കണക്ക് തുടരും

കോഴിക്കോട് : നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ കൊയ്ത്ത് ബാറുടമകൾക്ക്. പ്രവർത്തനം ആരംഭിച്ചെങ്കിലും ഇത്തവണയും ബീവറേജ് ഔട്ട് ലെറ്റുകൾക്ക് വിൽപനയിൽ വലിയ ഇടിവുണ്ടാകുമെന്ന് ഉറപ്പായി. ബാറുകളിലൂടെയുള്ള പാഴ്സൽ വിൽപന കഴിയാവുന്നതിലും വേഗത്തിൽ നിർത്തണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു കഴിഞ്ഞു. അടച്ചിട്ടതോടെ കോടികളുടെ നഷ്ടമാണ് ബീവറേജ് കോർപറേഷന് ഉണ്ടായത്. ഇത് നികത്താൻ ബാറുകൾ വഴിയുള്ള വിൽപന അവസാനിപ്പിക്കണമെന്നാണ് ആവശ്യം. മാത്രമല്ല കഴിഞ്ഞ തവണ ആപ്പ് വഴി കൂടുതൽ ടോക്കൺ പോയത് ബാറുകളിലേക്കായിരുന്നു. ഇത് വലിയ നഷ്ടമാണ് ബീവറേജ് കോർപറേഷന് വരുത്തി വച്ചത്. ബാറുടമകൾ ആകട്ടെ കൂപ്പണില്ലാതെ മദ്യം വിറ്റ് കൂടുതൽ ലാഭം കൊയുകയും ചെയ്തു. ഇന്നലെ മുതൽ മദ്യം വിൽക്കാൻ അനുമതി ലഭിച്ചതോടെ കൂടുതൽ കൗണ്ടറുകളിട്ട് ബാറുകൾ വിൽപന തുടങ്ങിയിട്ടുണ്ട്. വലിയ ക്യൂവില്ലാതെ കാര്യം നടക്കും എന്നതിനാൽ തിരക്ക് ബാറുകളിലേക്ക് മാറുന്ന സാഹചര്യമാണ് ഉള്ളത്.

Read More

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭാര്യ ഒറ്റപ്പെട്ടുപോകുമെന്ന തോന്നൽ; ചെമ്മനാകരിയിലെ ദമ്പതികളുടെ മരണത്തിലെ ദുരൂഹത മാറുന്നു

വൈക്കം: ചെമ്മനാകരിയിൽ ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ്. വൈക്കം മറവൻതുരുത്ത് ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിക്കു സമീപത്തെ ചെമ്മനാകരി ആലുംതറയിൽ തങ്കച്ചൻ (57) ഭാര്യ ഓമന (54) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഓമനയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പക്ഷാഘാതം വന്നതിനെ തുടർന്ന് ഓമന കുറച്ചു കാലമായി ചികിൽസയിലായിരുന്നു. കുറച്ചു ദിവസമായി ഓമന മനോനില തെറ്റിയ നിലയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പരസ്പര വിരുദ്ധമായി ഭാര്യ സംസാരിച്ചു തുടങ്ങിയതോടെ ഭയന്ന തങ്കച്ചൻ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഓമന ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാകാം തങ്കച്ചനെ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. ഓമനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…

Read More

ലോക്ഡൗൺ ഇളവുകൾ വന്നെങ്കിലും ബസിൽ യാത്രക്കാർ കുറവ്, കടകളിൽ കച്ചവടവും കുറവ്; നിരാശരായി  ഓട്ടോ-ടാക്സി ഡ്രൈവർമാർ

കോട്ടയം: വ്യാപാരസ്ഥാപനങ്ങൾ തുറന്നു, ബസുകൾ ഓടി തുടങ്ങി, ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനം പുറത്തിറങ്ങി. ഒന്നര മാസം നീണ്ട അടച്ചിട്ട ജീവിതത്തിനു ഇളവുകൾ വന്നതോടെ ജീവിതം സാധാരണനിലയിലേക്ക്. ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജില്ല ഉണർന്നു കഴിഞ്ഞു. കഴുകിയും തൂത്തും വൃത്തിയാക്കി സ്ഥാപനങ്ങൾ തുറന്ന വ്യാപാരികൾക്ക് പ്രവേശനോത്സവം പോലെയായിരുന്നു. ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സർക്കാർ ഓഫീസുകളിലാകട്ടെ 50 ശതമാനം ജീവനക്കാർ എത്തി. ഇളവുകൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇളവുകൾ നൽകിയ സമരപരിപാടികളും ആരംഭിച്ചു. നാമമാത്ര ആളുകളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് നടന്നത്. പൊതുവായ പരിപാടികൾക്കും സമ്മേളനങ്ങൾക്കും അനുമതി നൽകിയിരുന്നില്ല. ജില്ലയിൽ 24 പഞ്ചായത്തുകളും മൂന്നു നഗരസഭകളുമാണ് സാധാരണ നിലയിലേക്കായത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) എട്ടിൽ താഴെയെത്തിയ തദ്ദേശ സ്ഥാപനങ്ങളാണിത്. ഭാഗിക നിയന്ത്രണം മൂന്നു…

Read More

പൂട്ടഴിച്ചപ്പോൾ കേരളം പൂസായി; ഒറ്റ ദിവസം കുടിച്ചത് 51 കോടിയുടെ മദ്യം; 68 ലക്ഷത്തിന്‍റെ മദ്യം കുടിച്ച് മുന്നിൽ പാലക്കാടും തൊട്ടുപിന്നിൽ തിരുവനന്തപുരവും

തിരുവനന്തപുരം∙ ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ബുധനാഴ്ച റിക്കോർഡ് വിൽപ്പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബുധനാഴ്ച 225 ഔട്ട്‍ലെറ്റുകളാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റുകളില്‍ എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌‍ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.

Read More

രാഹുലുമായുള്ള കൂടിക്കാഴ്ച മനസിലെ പ്രയാസം മാറ്റി; സ്ഥാനങ്ങളില്ലെങ്കിലും പാർട്ടിക്കായി പ്രവർത്തിക്കുമെന്ന് ചെന്നിത്തല

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തില്‍ പൂര്‍ണമായും തൃപ്തനാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു സ്ഥാനവും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പൂർണ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും ഉമ്മന്‍ചാണ്ടിയും എന്നും ഹൈക്കമാന്‍റിനൊപ്പം നിന്നവരാണ്. കോണ്‍ഗ്രസിന്‍റെ നന്മയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും സോണിയാജിയും എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കും. നാളെയും അങ്ങനെയായിരിക്കും. പുതിയ കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും രമേശ് പറഞ്ഞു.

Read More