പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവം; ദൃശ്യയുടെ ദേഹത്ത് 22 കുത്തുകളേറ്റു;  പോലീസിനെ വിമർശിച്ചു വനിതാ കമ്മീഷൻ

  പെരിന്തൽമണ്ണ: ഏലംകുളത്തു പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തികൊലപ്പെടുത്തുകയും കൊലപാതകം നടത്തുന്നതിനു മുന്പ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ കട പ്രതി അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയുമായി പോലീസ് ഇന്നുരാവിലെ തെളിവെടുപ്പ് നടത്തി. പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങലിലെ വിനീഷ് വിനോദുമായാണ് (21) പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ വി.സജിൻശശി, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ കെ.ബാലചന്ദ്രന്‍റെ മകൾ ദൃശ്യ(21)യാണ് അതിദാരുണമായി ഇന്നലെ രാവിലെ എട്ടോടെ കുത്തേറ്റു മരിച്ചത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേൽപ്പിച്ചു. 22 കുത്തുകളാണ് ദൃശ്യയുടെ ദേഹത്തേറ്റതെന്നു ഡിവൈഎസ്പി അറിയിച്ചു. പോളിഗാർഡു കൊണ്ടുള്ള കത്തി കൊണ്ടാണ് വിനീഷ് വിനോദ് കുത്തിയത്. ഈ കത്തി ഇന്നലെ മുറിയിൽ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.ഇന്നു രാവിലെ പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.…

Read More

മാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം: വീട്ടമ്മ യുവാവിന്‍റെ കൈ വെട്ടിമാറ്റി

കുമളി: പുരയിടത്തില്‍ മാലിന്യം തള്ളിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റി . ഇടുക്കി അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേ പടവില്‍ മനുവിന്റെ ( 30 ) ഇടതുകൈയ്ക്കാണ് അയല്‍വാസിയായ വീട്ടമ്മ വെട്ടിയത്. സംഭവത്തില്‍ അയല്‍വാസി പട്ടശേരിയില്‍ ജോമോളിന്റെ പേരില്‍ കുമളി പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജോമോളുടെ പുരയിടത്തില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൈപ്പത്തി അറ്റ നിലയില്‍ ഗുരുതരമായി പരിക്കേറ്റ മനുവിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയായ ജോമോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Read More

മരംകൊള്ള: കോവിഡിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത കൊള്ളകളില്‍ വിജയിച്ച ഒന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡിന്‍റെ മറവില്‍ പിണറായി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കൊള്ളകളില്‍ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല. ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്‌ളര്‍, പമ്പാമണല്‍ കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കയ്യോടെ പിടികൂടിയതു കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകള്‍ കോവിഡിന്‍റെ മറവില്‍ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള മരം കൊള്ളയ്ക്ക് പിന്നില്‍ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നിട്ടും അതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചത് പൊതു സമൂഹത്തെ അമ്പരപ്പിക്കുന്നു. മരംമുറിക്കാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. ഈ ഗൂഢാലോചനയില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് അദ്ദേഹം തുറന്ന്…

Read More

കളം ഭരിച്ചു നെയ്മര്‍, ഉജ്വല വിജയവുമായി ബ്രസീല്‍

റിയോ ഡി ജനീറോ: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സജീവമായ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആതിഥേയരായ ബ്രസീല്‍ വിജയം ആവര്‍ത്തിച്ചു. ആദ്യ കളിക്കിറങ്ങിയ പെറുവിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെയ്മറും സംഘവും തകര്‍ത്തുവിട്ടത്. ഇന്ത്യന്‍സമയം ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു എ ഗ്രൂപ്പിലെ മത്സരം. കളിയുടെ ആദ്യാവസാനംവരെ ബ്രസീലിന്‍റെ ആധിപത്യമാണ് കണ്ടത്. ബ്രസീലിനായി സൂപ്പര്‍താരം നെയ്മര്‍, അലെക്‌സ് സാന്‍ഡ്രോ, എവര്‍ട്ടണ്‍ റിബൊയ്‌റോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്‍റെ നിറഞ്ഞാട്ടമാണ് പെറുവിനെതിരേ കണ്ടത്. ആദ്യകളിയില്‍ വെനസ്വേലയ്‌ക്കെതിരേ കളിച്ച മികവു നെയ്മറും കൂട്ടരും പെറുവിനെതിരേയും പുറത്തെടുത്തു. ഇതോടെ രണ്ടാം വിജയത്തോടെ മഞ്ഞപ്പട നിലഭദ്രമാക്കി. 4-2-3-1 ശൈലിയിലാണ് ഇരു ടീമും കളിച്ചത്. തുടക്കത്തില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ഇതോടെ മത്സരം അല്‍പം വിരസത തോന്നിപ്പിച്ചു. തുടര്‍ന്നു 11ാം മിനിറ്റിലാണ് ബ്രസീലില്‍ നിന്നു ഗോള്‍ ശ്രമം കണ്ടത്. ഫെഡ്രിന്‍റെ…

Read More

രണ്ടു വർഷം മുൻപ് കാണാതായ പതിനാലുകാരി നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മ; യുവാവിനായി പോലീസ് തെരച്ചിൽ

പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്. മധുരയിലെ വാടക വീട്ടിൽ നിന്നാണ് പെൺകുട്ടിയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ അമ്മയാണ് ഇപ്പോൾ പെൺകുട്ടി. പെൺകുട്ടിക്ക് ഒപ്പം കഴിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

Read More

വല്ലാത്ത ഗതികേട്…  പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനിറങ്ങി ഉത്തർപ്രദേശ് പോലീസ്

ലക്നോ: തലമറയ്ക്കാൻ ഹെൽമെറ്റും രക്ഷയ്ക്ക് ഷീൽഡും ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനിറങ്ങി ഉത്തർപ്രദേശ് പോലീസ്. ഉന്നാവിലാണ് രാജ്യത്തിനു തന്നെ നാണക്കേടായ സംഭവം അരങ്ങേറിയത്.ഇതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ യുപി സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ഉത്തർപ്രദേശിൽക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Read More

വെപ്പ് പല്ല്, വ്യാജ കണ്‍ പീലി,മുടി… തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ടിക് ടോക് താരം

പ്രിന്‍സസ് ഗ്ലിറ്റര്‍ ഹെഡ് എന്ന ടികടോക് ഐഡിയില്‍ വീഡിയോകളും മറ്റും ചെയ്യുന്ന സ്ത്രീ എത്ര സുന്ദരിയാണെന്ന് കാണുന്നവര്‍ക്കൊക്കെ തോന്നും. പക്ഷേ, അതിന്റെ സത്യാവസ്ഥ വെളുപ്പെടുത്തിയിരിക്കുകയാണ് അലീഷ്യ എന്ന സുന്ദരി. എനിക്ക് വ്യാജ പല്ലുകളുണ്ട്, ധാരാളം മേക്കപ്പും ഞാന്‍ ധരിക്കുന്നു – ആളുകള്‍ എന്നെ ഒരു ക്യാറ്റ്ഫിഷ് എന്ന് വിളിക്കുന്നു ഞാന്‍ അതൊക്കെ ആസ്വദിക്കുന്നുണ്ട്. പക്ഷേ, തന്‍റെ യഥാര്‍ഥ ശാരീരിക രൂപം ഇതല്ലെന്ന് വ്യക്തമാക്കുകയാണ് അലീഷ്യ. ഗര്‍ഭിണിയാകും വരെഅലീഷ്യ ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഗുരുതരമായി പല്ലുകള്‍ ക്ഷയിക്കാന്‍ തുടങ്ങിയത്.തുടര്‍ന്ന് പല്ലുകള്‍ എല്ലാം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് കൃത്രിമ പല്ലുകളുമായി യാത്ര തുടങ്ങിയത്. പിന്നീട് അലീഷ്യ ടിക് ടോക്കില്‍ വൈറലായി. പലരും ഒരു ദിവസം കുറച്ച് മിനിറ്റ് പല്ല് തേക്കുന്നതിനു സമയം ചെലവഴിച്ചേക്കാം, എന്നാല്‍ ഇത് മാറ്റിനിര്‍ത്തിയാല്‍ മിക്കവരും അവയെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, പല്ലുകള്‍ നശിക്കുകയും പിന്നീട്…

Read More

ആയിരം ഇതളുള്ള താമര ആലപ്പുഴയിലും! സഹസ്രദള കമലം കാണാൻ ആളുകളുടെ തിരക്ക്

ആലപ്പുഴ: ഇതളുകളുടെ സമൃദ്ധി മൂലം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള സഹസ്രദള കമലം എന്നറിയപ്പെടുന്ന ആയിരം ഇതൾ താമര ആലപ്പുഴയിലും പൂവിട്ടു. ആലപ്പുഴ കൊമ്മാടിയിലുള്ള സോണി ഓർക്കിഡ് എന്ന നഴ്സറിയിൽ ആണ് ഈ അപൂർവ സസ്യം പൂവിട്ടത്. പിങ്ക് വർണത്തിൽ ഉള്ളതാണ് ഈ സഹസ്രദള കമലം എന്നുള്ളതും പ്രത്യേകതയാണ്. ചൈനയിൽ 2008 ആദ്യമായി റിപ്പോർട്ട് ചെയ്ത സഹസ്രദള കമലം ഇന്ത്യയിലടക്കം അതീവശ്രദ്ധയോടെ വളർത്തപ്പെടുന്നുണ്ടെങ്കിലും സാധാരണയായി റോസ് വർണ്ണത്തിൽ ആണ് പൂക്കൾ രൂപപ്പെടുന്നത്. പ്രകൃത്യാ ഉണ്ടാകുന്ന ജനിതകഘടന വ്യതിയാനംമൂലം താമര കളിൽ അത്യപൂർവമായി സഹസ്രദള കമലങ്ങൾ രൂപപ്പെടുന്നുണ്ട്. തിരുവനന്തപുരം വെള്ളായണി കായലിൽ നിന്ന് ഇത്തരത്തിൽ ഒന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ കണ്ടെത്തപ്പെടുന്ന താമരകളിൽ സങ്കലനം നടത്തി പുതിയ ഇനങ്ങൾ ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ രൂപപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇവയെ വളർത്തിയെടുക്കുക ശ്രമകരമാണ്. ദീർഘനാളത്തെ പരിചരണത്തെ തുടർന്നാണ് പൂ വിട്ടതെന്ന് നഴ്സറി ഉടമ അഷ്റഫ്…

Read More

പക്ഷിപ്പനി; വെച്ചൂര്‍ പഞ്ചായത്തില്‍ താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് 31.42 ലക്ഷം രൂപ നല്‍കി

കോട്ടയം: വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്തു.അഞ്ച് കര്‍ഷകര്‍ക്ക് 31,42,500 രൂപയാണ് നല്‍കിയത്. പനി ബാധിച്ച് ചത്തവയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നശിപ്പിച്ചവയും ഉള്‍പ്പെടെ 18,075 താറാവുകള്‍ക്കുള്ള നഷ്ടപരിഹാരമാണിത്. പനി ബാധിച്ച് ചത്ത 9,295 താറാവുകള്‍ക്ക് 200 രൂപ വീതം 18.59ലക്ഷം രൂപയും നശിപ്പിച്ച 8,780 താറാവുകള്‍ക്ക് 12,83,500 രൂപയുമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ഇതിനു പുറമെ നശിപ്പിച്ച ഒന്പതു കോഴികള്‍ക്ക് 1,800 രൂപയും കര്‍ഷകര്‍ക്ക് നല്‍കി. രണ്ടു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയും അതില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും എന്ന നിരക്കിലാണ് തുക അനുവദിച്ചത്. തലയോലപ്പറമ്പ് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്‍റ്് ട്രെയിനിംഗ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഒ.സി.…

Read More

കൈവിടില്ല ഞങ്ങൾ..! വീട്ടുകാര്‍ക്ക് കോവിഡ്; 17 പശുക്കള്‍ക്ക് സംരക്ഷണമേകി  ക്ഷീരോദ്പാദക സഹകരണ സംഘം

കറുകച്ചാല്‍: കോവിഡ് ബാധിച്ച കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗമായ കന്നുകാലികളുടെ സംരക്ഷണം ക്ഷീരോദ്പാദക സഹകരണ സംഘം ഏറ്റെടുത്തു.കറുകച്ചാല്‍ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുന്‍ പ്രസിഡന്‍റെ് ബിജുവിന്‍റെ 17 പശുക്കളെയാണു കൊടുങ്ങൂര്‍ ക്ഷീര സംഘം ഏറ്റെടുത്തത്. എട്ടു കറവ പശുക്കളും ഒമ്പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും 50 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന ഫാമിന്‍റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണു ക്ഷീര വികസന വകുപ്പിന്‍റെ സഹായമെത്തിയത്. സഹകരണ സംഘം സെക്രട്ടറി വി.എന്‍. മനോജിന്‍റെയും വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ ടി.എസ്. ഷിഹാബുദീന്‍റെയും നേതൃത്വത്തില്‍ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂര്‍ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തിച്ച് സംരക്ഷണം നല്‍കുകയാണിപ്പോള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ക്ഷീരകര്‍ഷകരായ മനോജ് വാഴേപ്പറമ്പില്‍, സാബു കോലാമാക്കല്‍, കൊച്ചുമോന്‍ കോയിക്കല്‍, ജുബിന്‍ മാത്യു…

Read More