കൊച്ചി: കോവിഡ് ഡ്യൂട്ടിയ്ക്കിടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. നഷ്ടപ്പെട്ട സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ട നിലയിലാണു 24 ദിവസത്തെ ചികിത്സക്കുശേഷം അജീഷ് വീട്ടിലേക്ക് മടങ്ങിയത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ സഹായത്തോടെ അജീഷിന്റെ സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഏകദേശം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ വൈദ്യസംഘത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ മനസിലാക്കുവാനും സംസാരിക്കുവാനും സാധിക്കുന്നുണ്ട്. ആറ് മാസത്തോളം അജീഷ് പോളിന് സ്പീച്ച് തെറാപ്പി ആവശ്യമായിവരും. മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു ജൂണ്‍ ഒന്നിനു യുവാവ് അജീഷ് പോളിനെ മര്‍ദിച്ചത്. അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ ചതവും സംഭവിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരമേറ്റതാണ്…
Read MoreDay: June 25, 2021
സമുദ്ര പ്രതിരോധത്തില്‍ ഇന്ത്യ ആഗോള ശക്തിയാകുമെന്ന് രാജ്നാഥ് സിംഗ്
കൊച്ചി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് മുതല്‍കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സമുദ്ര പ്രതിരോധത്തില്‍ ആഗോള ശക്തിയാകുകയാണു ലക്ഷ്യമെന്നും പ്രതിരോധ സേനയെ ശക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി ഉള്‍പ്പെടെ വിലയിരുത്താനെത്തിയതായിരുന്നു അദേഹം.നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗും മന്ത്രിക്കൊപ്പമെത്തിയിട്ടുണ്ട്. കൊച്ചിന് ഷിപ്യാഡില്‍ അവസാനഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു പരിശോധന. ഇതിനു പുറമെ, ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി നിലവിലെ പരിശീലന പരിപാടികളും സേനയുടെ മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തി. കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിരുന്നു.കോവിഡ്കാലത്തും മൂന്നൂം നാലും മണിക്കൂര്‍ ഓവര്‍ടൈം ചെയ്തുകൊണ്ടാണ് പരിമിതമായ സാഹചര്യത്തെ മറികടന്നുള്ള ഐഎന്‍എസ് വിക്രാന്തിന്റെ…
Read Moreഞങ്ങൾ പോകുന്നു…! ഇത്തിക്കരയാറ്റിൽ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുവാണ് ഇരുവരും
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ആര്യ(27)യാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ മീനാട് കട്ട കമ്പനിക്ക് സമീപമാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് മരിച്ച ആര്യ. കാണാതായിരിക്കുന്ന 19 വയസുകാരിയും രേഷ്മയുടെ ബന്ധുവാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. “ഞങ്ങൾ പോകുന്നു’ എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
Read Moreമമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ ചിത്രത്തിലെ നായകനായി! മോഹന്ലാലിനേക്കാള് പ്രതിഫലം നായികയ്ക്ക്; തിരശീലയ്ക്കു പിന്നില്‍…
മലയാള സിനിമയുടെ ചരിത്രത്തിലെ മികച്ച സിനിമ തന്നെയാണ് രാജാവിന്റെ മകന്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ സിനിമ. ശ്യാമയും നിറക്കൂട്ടും എഴുതിയ അതേ ഡെന്നീസ് ജോസഫ് എഴുതിയ സിനിമ. തമ്പി കണ്ണന്താനമായിരുന്നു ചിത്രത്തിന്റെ സംവിധായകന്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ മാറ്റി മറിച്ച സിനിമയാണ് രാജാവിന്റെ മകന്. മോഹന്‍ലാലും രതീഷും തുല്യ പ്രാധാന്യമുള്ള നായകന്മാരായി എത്തിയ ചിത്രത്തിലെ ശക്തയായ നായികയെ അവതരിപ്പിച്ചത് അംബികയായിരുന്നു. മലയാള സിനിമ അതുവരെ കാണാത്ത ഒരു നായികയായിരുന്നു അംബിയുടെ ആന്‍സി. ചിത്രത്തിലേക്ക് അംബിക എത്തിയതിനെ കുറിച്ച് ഡെന്നീസ് ജോസഫ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യത്തെ രണ്ട് സിനിമകളുടേയും സംവിധായകന് ജോഷിയായിരുന്നു. രണ്ടും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ജോഷിയാണ് തന്നെ തമ്പി കണ്ണന്താനത്തെ പരിചയപ്പെടുത്തുന്നത്. ഞാന്‍ കാണുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലായിരുന്നു തമ്പി. തുടര്‍ന്ന് ഞങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ എന്റെ ചെറിയ മുറിയില്‍…
Read Moreനമുക്ക് ശ്രമിക്കാം! ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല; ഒരുപാട് ആളുകള്‍ വിഷാദ രോഗത്തിന് അടിമകള്‍ ആണ്…! ടോമി പറയുന്നു…
മനസിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാന്‍ ശ്രമിക്കൂ. അതിനു നമ്മള് വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് മാത്രം. വെറുതെ ഇരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ഡിപ്രഷനും മാറും. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് ആളുകള്‍ വിഷാദ രോഗത്തിന് അടിമകള്‍ ആണ്. നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാം പറ്റുന്നത് പോലെ. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാന്‍, അത് ഇനി എത്ര വല്യ തല പോവുന്ന പ്രശ്നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാന്‍ കഴിയും. എന്ന് അവരെ മനസിലാക്കാന്‍ നമുക്ക് കഴിയണം, നമുക്ക് ശ്രമിക്കാം. -റിമി ടോമി
Read Moreപാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസിലാവുന്നില്ല! മണികണ്ഠന്
ഈ അടുത്ത ദിവസം എണ്പതു വയസിന് മേല്‍ പ്രായമുള്ള ഒരമ്മയോട് നിലമ്പൂരിലെ ഒരു വനിതാ പോലീസുദ്യോഗസ്ഥ പെരുമാറിയതിന്റെ വീഡിയോ ദൃശ്യം നമ്മില്‍ ചിലരെങ്കിലും കണ്ട് കാണും. പാവം മനുഷ്യരോട് ഇങ്ങനെ കരുണയില്ലാതെ പെരുമാറുന്നതിലൂടെ ഇവര്‍ എന്ത് ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. നല്ലതിന് വേണ്ടി മാത്രം പറയുന്ന കാര്യങ്ങളെ ഇങ്ങനെ കീഴ്മേല്‍ മറിച്ചു കൊണ്ട് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെയൊക്കെ നിയന്ത്രിക്കാന്‍ ആര് വരുമെന്ന് വേണം നമ്മള് വിചാരിക്കാന്‍… നിരന്തരം ജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത്, അതും ഈ ദുരിത കാലത്ത് ഒട്ടും സഹിക്കാനേ കഴിയുന്നില്ല. -മണികണ്ഠന്
Read Moreവീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവന് രണ്ടെണ്ണം പൊട്ടിച്ച് ഞാന്‍ ആ കുട്ടിയെ വിളിച്ചോണ്ട് വന്നേനെ..! സുരേഷ് ഗോപി പറയുന്നു…
വിസ്മയയുടെ സഹോദരന് വിജിത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അപ്പോള്‍ ഞാന്‍ വിജിത്തിനോട് ചോദിച്ചു, എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ആ കുട്ടി ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍ കാറെടുത്ത് വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവന് രണ്ടെണ്ണം പൊട്ടിച്ച് ഞാന്‍ ആ കുട്ടിയെ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നത് ഞാന്‍ നോക്കിയേനെ. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ പഞ്ചായത്തിലും സാംസ്കാരിക സംഘങ്ങള്‍ ഉണ്ടാകണം. വാങ്ങണം എന്നതിനേക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്നാണ് ചിലരുടെ വാശി. -സുരേഷ് ഗോപി
Read Moreതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്കൂളുകളിൽ കൂട്ടസ്ഥലംമാറ്റം; അധ്യാപകര്‍ക്ക് അമര്‍ഷം
എം.സുരേഷ്ബാബു തിരുവനന്തപുരം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളില്‍ കൂട്ടസ്ഥലംമാറ്റം, അധ്യാപകര്‍ക്ക് അമര്‍ഷം. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് നാല് ഹയര്‍സെക്കൻഡറി സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഒറ്റ ഉത്തരവിലൂടെ 35 അധ്യാപകരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലംമാറ്റമെന്നാണ് അധ്യാപകരുടെ പരാതി. സ്ഥലംമാറ്റത്തിനായി നാല് അധ്യാപകരും ഗ്രേഡ് മാറ്റത്തിന് രണ്ട് അധ്യാപകരുമാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ മറ്റുള്ളവരെ കൂടി കൂട്ടത്തോടെ മാറ്റുകയായിരുന്നുവെന്നാണ് അധ്യാപകസംഘടനകളുടെ പരാതി. നാല് ഹയര്‍ സെക്കൻഡറി സ്കൂളുകളിലും പ്യൂണ്‍ തസ്തിക ഇല്ല. ശമ്പളബില്‍ ഉള്‍പ്പെടെ തയാറാക്കുന്നതും പ്യൂണ്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം നിര്‍വഹിക്കുന്നത് അധ്യാപകരാണ്. ഈ അടുത്ത കാലത്ത് ഒരു സ്കൂളിലെ പ്രിന്‍സിപ്പളും അധ്യാപകരും തമ്മില്‍ ഉണ്ടായ ശീതസമരമാണ് കൂട്ടസ്ഥലംമാറ്റത്തിലേക്ക് കലാശിച്ചത്. പ്രിന്‍സിപ്പളിന് അനഭിമതരായ അധ്യാപകരെ തനിക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഉന്നത…
Read Moreഇതൊരു ജീവിതകഥയല്ല, പക്ഷെ ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആയിരിക്കും! ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും സിനിമ സംവിധായികയാകുന്നു…
ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും സിനിമ സംവിധായികയാകുന്നു. സാമൂഹിക മാധ്യമമായ കൂവിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ പ്രമേയമാക്കിയുള്ള ‘എമര്‍ജന്‍സി’യാണ് കങ്കണ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം. ഇതിന് മുമ്പ് മണികര്‍ണിക ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം കങ്കണ ഭാഗികമായി സംവിധാനം ചെയ്തിരുന്നു. വീണ്ടും സംവിധാനെ ചെയ്യുന്ന വിവരം കൂവിലൂടെ അറിയിച്ച താരം ഈ ചിത്രം തന്നെക്കാള്‍ മികച്ചതായി ആര്‍ക്കും സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞു! ഈ ചിത്രം സംവിധാനം ചെയ്യുമെന്നുള്ളത് തന്റെ ദൃഢനിശ്ചയം ആണെന്നും മറ്റ് ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാലും ഈ ചിത്രം സംവിധാനം ചെയ്യുമെന്നും താരം പറഞ്ഞു. പിങ്ക്, കഹാനി, കഹാനി 2, ഡി-ഡേ, റോക്കി സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങള്‍ രചിച്ച റിതേഷ് ഷാ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കങ്കണ അഭിനയിച്ച ധാക്കാദ് എന്ന ചിത്രവും…
Read Moreചന്ദ്ര പ്രിയങ്ക! മുൻ മന്ത്രി ചന്ദ്രഹാസുവിന്റെ മകള്‍; പുതുച്ചേരി മന്ത്രിസഭയിൽ വനിതാമന്ത്രിയായി 26 കാരി
മാഹി: പുതുച്ചേരി മന്ത്രിസഭയിൽ 26 കാരിയായ വനിതാ മന്ത്രി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 40 വർഷത്തിന് ശേഷമാണ് പുതുച്ചേരി മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മന്ത്രി പദം ലഭിക്കുന്നത്. എൻ.ആർ. കോൺഗ്രസിലെ ചന്ദ്ര പ്രിയങ്കയാണ് ഞായറാഴ്ച അധികാരമേൽക്കുക. കാരയ്ക്കൽ നെടുങ്ങാട് മണ്ഡലത്തിൽ നിന്നാണ് ചന്ദ്ര പ്രിയങ്ക വിജയിച്ചത്. മുൻ മന്ത്രി ചന്ദ്രഹാസുവിന്റെ മകളാണ്. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി രംഗസാമി ലഫ്. ഗവർണർ ഡോ. തമിഴ് സൈ സൗന്ദർരാജിന് നൽകി ക്കഴിഞ്ഞു. ബിജെപി- എൻആർ കോൺഗ്രസ് മുന്നണിയാണ് പുതുച്ചേരിയിൽ ഭരണം കൈയാളാൻ പോകുന്നത്. 1980 ലായിരുന്നു പുതുച്ചേരിയിൽ ആദ്യ വനിതാ മന്ത്രി അധികാരത്തിലുണ്ടായിരുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന രേണുകാ അപ്പാദുരൈയായിരുന്നു ആദ്യ വനിതാ മന്ത്രി.
Read More