മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ നൽകുന്നത് സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങൾക്കെതിരേ പരാതികളും നിരവധിയാണ്. വാക്സിൻ സ്വീകരിക്കാനായി എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ അത്തരം പരാതികളൊന്നും ഇല്ല എന്ന് മാത്രമല്ല വാക്സിനേഷനായി എത്തുന്നവർക്ക് ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ വാക്സിനേഷൻ കേന്ദ്രമായ പന്നിക്കോട്. പന്നിക്കോട് എയുപി സ്കൂൾ അങ്കണത്തിലാണ് സ്കൂൾ അധികൃതരുടെ പൂർണ്ണ പിന്തുണയോടെ സെന്റർ പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്കായി സൗജന്യ വൈഫൈ കണക്ഷൻ, ടെലിവിഷൻ, ഫാൻ എന്നിവക്ക് പുറമേ വിശ്രമകേന്ദ്രം, ശൗചാലയം, എമർജൻസി വാഹനം, കോഫി സ്പോട്ട്, വിശാലമായപാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കോ ഓഡിനേറ്റർ കൂടിയായ മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടു മുറിയുടെ ശ്രമഫലമായാണ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നേരത്തെ പഞ്ചായത്തിലെ…
Read MoreDay: June 25, 2021
ഇത്തിക്കരയാറ്റിൽ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ബന്ധുക്കളായിരുന്നു ഇരുവരും
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ആര്യ(27)യാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ മീനാട് കട്ട കമ്പനിക്ക് സമീപമാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് മരിച്ച ആര്യ. കാണാതായിരിക്കുന്ന 19 വയസുകാരിയും രേഷ്മയുടെ ബന്ധുവാണ്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. “ഞങ്ങൾ പോകുന്നു’ എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
Read Moreസ്വർണക്കടത്ത് ഓപ്പറേഷന് ടിപ്പർ ലോറിയും! സ്വർണം പുറത്തെത്തിയാൽ സുരക്ഷിതമാക്കാൻ ടിപ്പർ; വിവരം ലഭിച്ചത് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന്
കെ. ഷിന്റുലാല്‍ കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ടിപ്പര്‍ ലോറികള്‍ വരെ ! സ്വര്‍ണക്കവര്‍ച്ചയ്ക്കു വേണ്ടി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തില്‍ നിന്നാണ് ടിപ്പര്‍ലോറി വരെ സജ്ജമാക്കിയിരുന്നതായി കസ്റ്റംസിനും പോലീസിനും വിവരം ലഭിച്ചത്. ചെറുപ്പളശേരി സംഘമാണ് ഇത്തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.സ്വര്‍ണം വിമാനതാവളത്തില്‍ നിന്ന് പുറത്തെത്തിയാല്‍ എങ്ങനെയെങ്കിലും സുരക്ഷിതമാക്കാനാണ് വേണ്ടിയാണ് ടിപ്പര്‍ വരെ ഒരുക്കിയതെന്നാണ് കസ്റ്റംസ് പറയുന്നത്. അര്ജ്ജുന് ആയങ്കിസ്വര്ണക്കവര്ച്ച നടത്തുന്നതിനായാണ് കണ്ണൂര്‍ സ്വദേശി അര്ജുന് ആയങ്കി വിമാനത്താവളത്തിലെത്തിയത്. അര്‍ജുനൊപ്പം മറ്റുസംഘവും ഉണ്ടായിരുന്നു. ഇതിന് പുറമേയാണ് ചെറുപ്പളശേരി സംഘവും എത്തിയത്. ചെറുപ്പളശേരി സംഘം മറ്റെതിങ്കിലും സ്വര്‍ണം കടത്തുന്നതിന് അകമ്പടി പോയിട്ടുണ്ടോയെന്ന സംശയവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം സ്വര്‍ണം സ്വീകരിക്കാനായാണ് കൊടുവള്ളി സംഘം എത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൊടുവള്ളി സംഘം കരിപ്പൂര്‍ മുതല്‍ കൊടുവള്ളി വരെ വിവിധ സ്ഥലങ്ങളിലായി സംഘാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നതായും…
Read Moreസ്വര്‍ണക്കടത്ത് കേസ് ;സൂഫിയാന്റെ പങ്കിനെകുറിച്ച്ഡിആര്ഐ അന്വേഷണം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാന്റെ പങ്കിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിക്കും. 177 കോടിയോളം രൂപ വിലവരുന്ന 570 കിലോ സ്വര്‍ണം വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം. രാമനാട്ടുകര സംഭവത്തില്‍ സൂഫിയാന്റെ പങ്ക് തെളിഞ്ഞാല്‍ ഡിആര്‍ഐയും കേസില്‍ വിശദമായ അന്വേഷണം നടത്തും. സൂഫിയാനെതിരേ ഇപ്പോഴും ഡിആര്‍ഐയില്‍ കേസുകളുണ്ട്. അതേസമയം രാമനാട്ടുകര സംഭവത്തില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കവര്‍ച്ചയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചത് സൂഫിയാനാണെന്നാണ് കസ്റ്റംസും പോലീസും സംശയിക്കുന്നത്. രാമനാട്ടുകര അപകടം നടന്നതിനു തൊട്ടുപിന്നാലെ തന്നെ സൂഫിയാന് മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
Read Moreഎം.സി.ജോസഫൈൻ രാജിവച്ചു; പടിയിറക്കം കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കെ
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവച്ചു. സ്വകാര്യ വാർത്താ ചാനലിന്റെ പരാതി പരിഹാര പരിപാടിയിൽ വിളിച്ച പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതാണ് രാജിക്ക് കാരണമായിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കേയാണ് മുതിർന്ന സിപിഎം വനിതാ നേതാവിന്റെ പടിയിറക്കം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ജോസഫൈനെതിരേ ഉയർന്നത്. വിവാദത്തിൽ സിപിഎം പൂർണമായും ജോസഫൈനെ കൈവിടുകയും ചെയ്തു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷവിമർശനമാണ് ജോസഫൈനെതിരേ ഉയർന്നത്. പാർട്ടിക്ക് വലിയ നാണക്കേടാണ് വനിതാ കമ്മീഷൻ അധ്യക്ഷ ഉണ്ടാക്കിയതെന്ന പൊതുവികാരമാണ് നേതാക്കൾ ഉയർത്തിയത്. സെക്രട്ടറിയേറ്റ് ജോസഫൈനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. പരാതി പറയാൻ വിളിച്ച എറണാകുളം ജില്ലക്കാരിയായ പെണ്‍കുട്ടിയോട് “എന്നാൽ അനുഭവിച്ചോ’ എന്ന ജോസഫൈന്റെ പരാമർശമാണ് വിവാദമായത്. വളരെ മോശമായാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും മുൻപും ജോസഫൈൻ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയെന്നും സിപിഎം നേതൃയോഗം വിലയിരുത്തി.…
Read Moreരാമനാട്ടുകര സ്വർണക്കടത്ത് കേസ്! അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്ക്; അര്ജുന് ചില്ലറക്കാരനല്ല…
സ്വന്തം ലേഖകൻ കണ്ണൂർ: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കെന്ന് സൂചന. കണ്ണൂർ സ്വദേശി അർജുന്റെ അഴീക്കലിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി നിരന്തര ബന്ധം പുലർത്തുന്ന അർജുൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് ശുഹൈബ് വധക്കേസിലെ പ്രതിയും സജീവ സിപിഎം പ്രവർത്തകനുമായ ഒരാളുമായി ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ശുഹൈബ് വധക്കേസിലെ പ്രതികൾക്കും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അർജുനനും ശുഹൈബ് വധക്കേസിലെ പ്രതിയും ഒരുമിച്ചുള്ള ചിത്രങ്ങളും അന്വേഷണംസംഘത്തിന് ലഭിച്ചു. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് പ്രവന്റീവ് സംഘമാണ് പരിശോധന നടത്തിയത്. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുനന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന്…
Read Moreഇറക്കി വിടും മുൻപ് ഇറങ്ങിപ്പോണം, നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ല! എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി
‘കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരേ രൂക്ഷ വിമർശനവുമായി പി.ജെ ആർമി. ഇറക്കിവിടും മുന്‍പ് ഇറങ്ങിപ്പോകണമെന്നാണ് ഫേസ്ബുക്കിൽ പി.ജെ ആർമി പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് ക്ഷമ എന്നത് നിർബന്ധമാണ്. അതില്ലെങ്കിൽ നിങ്ങൾക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നും പി.ജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തികാട്ടുന്ന ഫേസ്ബുക്കിലെ പേജാണ് പിജെ ആർമി.
Read Moreസ്വർണക്കൊള്ള;സംഘത്തെ നിയന്ത്രിക്കുന്നത് അഞ്ജാത കേന്ദ്രത്തിലെ അജ്ഞാതനേതാവ്; ജയിലിലെ തടവുകാർ പോലും സംഘത്തിലെ കണ്ണികൾ
കണ്ണൂർ: സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്തിന്റെയും കടത്തിയ സ്വർണം കൊള്ളയടിക്കുന്ന സംഘങ്ങളുടെയും കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുടെ ചുരുളഴിയുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊള്ള സംഘം പ്രവർത്തിച്ചു വന്നതെന്നാണ് ഏറ്റവും ഒടുവിലുള്ള റിപ്പോർട്ട്. കണ്ണൂർ സ്വദേശിയും ഇപ്പോൾ അന്വേഷണം നേരിടുകയും ചെയ്യുന്ന അർജുൻ ആയങ്കിയുടെ സംഘത്തിന്റെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തും വിദേശത്തും സ്വർണക്കൊള്ള സംഘത്തിന് വേരുകളുണ്ട്. അർജുൻ ആയങ്കിനേരത്തെ നിരവധി ക്രിമിനൽ കേസുകളിലും കൊലക്കേസുകളിലും പ്രതിയായ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവർവരെ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം. അതേ സമയം അർജുൻ ആയങ്കി സ്വർണം കൊള്ളയടിക്കുന്ന സംഘത്തിന്റെ സുപ്രധാന സംഘാടകനാണെന്നാണ് വിവരം. അഞ്ജാത കേന്ദ്രത്തിലിരുന്നു പ്രവർത്തിക്കുന്ന സംഘത്തലവന്റെ നിർദേശാനുസരണമാണ് ഇവരുടെ പ്രവർത്തനം. വിദേശത്തു നിന്നും സ്വർണം കടത്തിക്കൊണ്ടു വരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിമാനത്താവളത്തിൽ…
Read Moreആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയി! അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി; മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി
കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി. സ്വർണക്കടത്ത് നടന്ന ദിവസം ഈ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയതിനു പിന്നാലെയാണ് അർജുന്റെ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിൽ തൂണിന്റെ മറവിലാണ് ഇന്നലെ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഉച്ച 12 ഓടെ കാർ അപ്രത്യക്ഷമാകുകയും ചെയ്തു. നാട്ടുകാരാണ് കാർ കണ്ടെത്തിയത്. ആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. കാർ കണ്ടെത്തിയതറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തുന്പോഴക്കും അജ്ഞാതർ കാറുമായി കടന്നിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോ അർജുന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടവരോ ആയിരിക്കാം കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്. കസ്റ്റംസ്…
Read Moreമൂന്ന് ലക്ഷം നിക്ഷേപിച്ചാല്‍ മാസത്തില്‍ ഒരു ലക്ഷം തിരിച്ച് നല്‍കും, ആദ്യ ഒരു മാസം ഒരു ലക്ഷം കിട്ടി..! മോറിസ് കോയിന് ക്രിപ്റ്റോ തട്ടിപ്പ്; പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം
നാദാപുരം: മോറിസ് കോയിന് ക്രിപ്റ്റോ കമ്പനിയുടെ തട്ടിപ്പില്‍ പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. പുറമേരി മീത്തലെ പുനത്തില്‍ ഷഹനാസ് ബാനുവിനും ബന്ധുക്കള്‍ക്കുമാണ് പണം നഷ്ടമായത്. ഷഹനാസ് ബാനു നല്കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്പനിയുടെ പിന് സ്റ്റോക്ക് കമ്പനിയുടെതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് 2020 ഒാഗസ്റ്റ് 24 തിയ്യതി മുതല്‍ ഷഹനാസിനേയും ബന്ധുക്കളെയും കൊണ്ട് 15 ലക്ഷം രൂപ നിക്ഷേപിപ്പിച്ച ശേഷം തുകയോ ലാഭ വിഹിതമോ തിരിച്ച് കൊടുക്കാതെ ചതിച്ചെന്നാണ് പരാതി. ഷഹനാസിനെയും ഭര്‍ത്താവ് ഷജീറിനെയും 2020 ജൂൺ 30 മുതല്‍ നിരന്തരം ഫോണില്‍ വിളിച്ച് മലപ്പുറം സ്വദേശികളായ നിഷാദ്, ഗഫൂര്‍ എന്നിവർ പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യു…
Read More