സേലം: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഡ്രൈവർ സി. കനകരാജിന്റെ അപകട മരണത്തിൽ പുനരന്വേഷണം. സേലം എസ്പി എം. ശ്രീ അഭിനവ് ആണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ആറ്റൂരിൽ 2017 ഏപ്രിലിൽ ആയിരുന്നു കനകരാജ് (36) അപകടത്തിൽ മരിക്കുന്നത്. അപകട ദിവസം കനകരാജ് ബൈക്കിൽ സേലം-ഉളുണ്ടൂർപേട്ട് ഹൈവേയിൽ തലൈവാസലിലേക്ക് പോവുകയായിരുന്നു. പെരാമ്പാലൂരിലേക്ക് പോവുകയായിരുന്ന കാർ കനകരാജിന്റെ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ആറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതിയായിരുന്നു കനകരാജ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് കനകരാജിന്റെ സഹോദരൻ ധനപാൽ രംഗത്തെത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Read MoreDay: October 21, 2021
സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അവര്‍ പറഞ്ഞതാ..! കുഞ്ഞിനെ അമ്മയിൽ നിന്ന് തട്ടിയെടുത്തെന്ന് പരാതി; വനിതാ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കക്ഷികളെ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ വിളിച്ചുവരുത്തുമെന്ന് അധ്യക്ഷ പി. സതീദേവി അറിയിച്ചു. സംഭവത്തിൽ കഴിഞ്ഞദിവസം പോലീസും കേസെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച്…
Read Moreക്ലിയോ നീ എവിടെ ? ഉറങ്ങുന്നത് കണ്ടതാണല്ലോ? ആനന്ദകരമായ യാത്ര സ്വപ്നം കണ്ട് പോയ ആ കുടുംബത്തിന് ആ യാത്ര സമ്മാനിച്ചത് മറക്കാനാവാത്ത വേദന
യാത്രകൾ എപ്പോഴും മനോഹരമാണ്. പ്രത്യേകിച്ച്,കുടുംബത്തോടൊപ്പമുള്ള യാത്ര അതി മനോഹരവും നല്ല ഓർമ്മകൾ സമ്മാനിക്കുന്നതുമാണ്. എന്നാൽ യാത്രകൾക്കിടയിൽ കൂട്ടത്തിൽ നിന്നും ഒരാളെ കാണാതായലുണ്ടാകുന്ന അവസ്ഥയെ പറ്റി ചിന്തിച്ചട്ടുണ്ടോ? ഇവിടെ അത്തരം ഒരു അവസ്ഥയുടെ ഞെട്ടലും വേദനയും വിട്ടുമാറാതെ നിൽക്കുകയാണ് ക്ലിയോ സ്മിത്ത് എന്ന നാലു വയസ്സുകരിയുടെ മാതാപിതാക്കൾ. ഉറങ്ങുന്നത് കണ്ടതാണല്ലോ ഓസ്ട്രേലിയയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയായിരുന്നു ക്ലിയോയും സഹോദരി ഇസ്ലയും മാതാപിതാക്കളും യാത്രക്ക് പോയത്. ആനന്ദകരമായ യാത്ര സ്വപ്നം കണ്ട് പോയ ക്ലിയോയുടെ കുടുംബത്തിന് ആ യാത്ര സമ്മാനിച്ചത് അത്ര പെട്ടെന്നൊന്നും മറക്കാനാവാത്ത വേദനയാണ്. മകളെ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടിയെ മാതാപിതാക്കൾ അവസാനമായി കണ്ടത് ശനിയാഴ്ച പുലർച്ചെ ഒന്നരക്കായിരുന്നു. സഹോദരിക്കൊപ്പം തന്റെ സ്ലീപിംഗ് ബാഗിൽ ഉറങ്ങുന്ന കുഞ്ഞ് ക്ലിയോ. രാവിലെ ആറ് മണിക്ക് ഉണർന്ന മാതാപിതാക്കൾ മക്കളുടെ മുറിയിൽ എത്തിയപ്പോഴാണ് ക്ലിയോയെ കാണാതായതായി മാതാപിതാക്കളുടെ ശ്രെദ്ധയിൽപെടുന്നത്. ക്ലിയോയോടൊപ്പം അവളുടെ സ്ലീപ്പിങ്…
Read Moreവിഷമഴയുടെ ഇരകളെ കൈയൊഴിഞ്ഞു! വിഷ്ണുപ്രിയ കലോത്സവത്തിലെ വാനമ്പാടി; മുനീസ തളരാത്ത പോരാളി
റെജി ജോസഫ് മരണം തോരാതെ പെയ്തിറങ്ങുന്ന കാസർഗോഡെ എൻഡോസൾഫാൻ ബാധിതഗ്രാമങ്ങളിൽ കാഴ്ചശക്തി പൂർണമായി നഷ്ടമായവർ 60 പേർ. ഭാഗിക കാഴ്ചശക്തിയുള്ളവർ 150. എൻഡോസൾഫാൻ വിഷപ്പെയ്ത്തിൽ നരകിക്കുന്ന അനേകായിരങ്ങളുടെ മനുഷ്യാവകാശത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന മുനീസ അന്പലത്തറ മുതൽ ആലാപനവേദികളിലെ വാനന്പാടി വിഷ്ണുപ്രിയ വരെ ഇവിടെ കാഴ്ച നഷ്ടപ്പെട്ട ഹതഭാഗ്യരാണ്. കേരളത്തിന്റെ കണ്ണീർഭൂമികയായ കാസർഗോഡെ എൻഡോസൾഫാൻ ബാധിതർക്കു കോവിഡ് മഹാമാരിക്കു പിന്നാലെ ദുരിതങ്ങളും ദുരന്തങ്ങളും മാത്രമേയുള്ളു. ആറായിരം പേർക്ക് വിദഗ്ധ ചികിത്സ മുടങ്ങിയിരിക്കുന്നു. കിടപ്പുരോഗികൾക്ക് മരുന്നില്ല. ചികിത്സാർഥം കർണാടകത്തിലേക്കു പ്രവേശനമില്ല. ഇവർക്കായി തുറന്ന ബഡ്സ് സ്കൂളുകൾ അടച്ചുപൂട്ടി. ആംബുലൻസ് നിലച്ചു. സർക്കാരിന്റെ തുച്ചമായ ആശ്വാസ പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയി. ബെള്ളൂർ, കുംബഡാജെ, എൻമഗെജെ, മുളിയാർ, കാറസ്ക, ദേലന്പാടി,അജാനൂർ, പുല്ലൂർ, പെരിയ, കയ്യൂർ-ചീമേനി, പനത്തടി, കള്ളാർ തുടങ്ങി 11 പഞ്ചായത്തുകളിൽ ദുരിതമഴ പെയ്തൊഴിയുന്നില്ല. മലയോരങ്ങളിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടക്കുന്ന…
Read Moreയുവാവിനെ എയര്‍ പിസ്റ്റളിന് തലയ്ക്കിടിച്ച സംഭവം! ഷെല്‍ട്ടണെ പനമ്പിള്ളി നഗറിലേക്ക് എത്തിച്ചത് യുവതിയെന്ന വ്യാജേന ചാറ്റ് ചെയ്ത്; തോക്കിന്റെ ഉറവിടം തേടി പോലീസ്
കൊച്ചി: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തലയ്ക്ക് തോക്കു കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ ജ്യുവല്‍ ജയിംസിന് എയര്‍ പിസ്റ്റൾ എവിടെ നിന്ന് കിട്ടിയെന്നതിനെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. എറണാകുളം പനമ്പള്ളിനഗറിലെ പാര്ക്കിന് സമീപം ഇന്നലെ ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട കോതമംഗലം സ്വദേശി ജ്യുവല്‍ ജയിംസിനെ(20) എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറവം സ്വദേശി ഷെല്ട്ടന് ഷാജിണാണ് (27) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കു കാര്യമായ പരിക്കില്ല. ലഹരി ഇടപാടിലെ തർക്കം ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. ജ്യുവലും ഷെല്‍ട്ടണും നേരിട്ട് പരിചയമില്ല. ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ലഹരി ഇടപാട്.…
Read Moreവനിതാ ഡോക്ടറെ കെട്ടിയിട്ടു കവർച്ച! പക്ഷേ ചെറിയൊരു പ്രശ്നമുണ്ടല്ലോ..? പ്രതികളെല്ലാം പോലീസ് പിടിയിൽ; പക്ഷേ, മോഷണമുതലെവിടെ?
നെടുമ്പാശേരി: വനിതാ ഡോക്ടറുടെ വീട്ടിൽ കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിലായെങ്കിലും നഷ്ടപ്പെട്ട വസ്തുക്കൾ ഡോക്ടർക്ക് തിരികെ ലഭിച്ചില്ല. അത്താണി കെഎസ്ഇബി ഓഫീസിന് സമീപം താമസിക്കുന്ന മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ 2019 ഫെബ്രുവരി 19 നായിരുന്നു മോഷണം നടന്നത്. 57 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസും, എഴുപത്തി ഒമ്പതിനായിരം രൂപയും കവർച്ച നടത്തിയെന്നാണ് കേസ്. ഈ കേസിലെ രണ്ട് പ്രതികൾ എട്ട് മാസം മുൻപും ഒരാൾ കഴിഞ്ഞ ദിവസവുമാണ് അറസ്റ്റിലായത്. മധുര സ്വദേശികളായ സുന്ദര്‍രാജ്, ജെയ്സൻ, തേനി ടി.ടി.വി ദിനകരൻ നഗറിൽ ഭഗവതി എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സ്വർണം ഷാളില്‍ പൊതിഞ്ഞെടുത്തു ഡോ. ഗ്രേസ് മാത്യു അത്താണിയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തിരക്കേറിയ റോഡിന് സമീപം താമസിക്കുന്ന വനിതാ ഡോക്ടറെ കെട്ടിയിട്ട്…
Read Moreആശുപത്രിയിലെ ഏറ്റുമുട്ടൽ! അനിഷ്ട സംഭവങ്ങൾക്കു പിന്നില്‍ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാര്‍; ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വരെ സംഘട്ടനം; മൂന്നു പേർക്ക് കുത്തേറ്റു
കൊട്ടാരക്കര: പുലമൺ കോട്ടപ്പുറത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പുറത്തു നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റു രണ്ടു പേർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണ് അനിഷ്ട സംഭവങ്ങൾക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഇന്നലെ വൈകുന്നേരം കുന്നിക്കോട്ട് വെച്ച് ഏറ്റുമുട്ടിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് രാത്രിയിൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടലുണ്ടായത്. ആശുപത്രിക്കു മുന്നിൽ തുടങ്ങിയ ഏറ്റുമുട്ടൽ ആശുപത്രി വളപ്പിലേക്കും ആശുപത്രിക്കുക്കുള്ളിലേക്കും വ്യാപിക്കുകയായിരുന്നു. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വരെ സംഘട്ടനം നടന്നു.പാറക്കല്ലുകളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. ആക്രമണത്തിനുപയോഗിച്ച പാറക്കല്ലുകൾ ആശുപത്രിയിലും പരിസരത്തും കിടക്കുന്നുണ്ട്. ആശുപത്രിക്കുള്ളിൽ രക്തവും തളം കെട്ടി കിടക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പുചെയ്തു വരുന്നു. അത്യാസന്ന നിലയിലുള്ള നിരവധി രോഗികൾ ചികിത്സയിലുള്ള…
Read Moreമൈഗ്രേൻ(1) മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ചുരുക്കവും വികാസവുമാണ് മൈഗ്രേൻ തലവേദനയുടെ കാരണം. മൈഗ്രേൻ തലവേദന പ്രധാനമായും നാലുതരം. ക്ലസ്റ്റർ തലവേദനഅമിതമായി പുകവലിക്കുന്നവരിലും മദ്യം ഉപയോഗിക്കുന്നവരിലും കണ്ടുവരുന്ന ശക്തമായ തലവേദനയെ ക്ലസ്റ്റർ തലവേദന എന്നു പറയുന്നു. ഇതു കുറച്ചുസമയം മാത്രം നിൽക്കുന്നതും മൂക്കൊലിപ്പ്, കണ്ണിനു ചുവപ്പുനിറം, കണ്ണിൽ നിന്നു വെള്ളംവരൽ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി കണ്ടുവരുന്നതുമാണ്. ബേസിലർ തലവേദനബേസിലർ – രക്തക്കുഴലിനുണ്ടാകുന്ന ചുരുക്കംമൂലം ഉണ്ടാകുന്ന തലവേദനയാണിത്. ഇതിൽ തലയുടെ പിൻഭാഗത്തുണ്ടാകുന്ന തലവേദന രോഗിക്ക് കാഴ്ചയിൽ തകരാറുണ്ടാക്കുക, തലകറക്കം, ചെവിയിൽ മൂളൽ, നടക്കുന്പോൾ ബാലൻസ് തെറ്റുക, മനംപുരട്ടൽ, കൈകാലുകൾക്ക് മരവിപ്പ്, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഫേഷ്യോപ്ലെജിക് മൈഗ്രേൻഇതിൽ രോഗിക്ക് തലവേദനയോടൊപ്പം മുഖം കോടിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഒപ്താൽമോപ്ലെജിക് മൈഗ്രേൻഇതിൽ തലവേദനയോടൊപ്പം രോഗിക്ക് കണ്ണിനും കണ്ണിനു ചുറ്റിനും…
Read Moreപായിപ്പാട് മോഷണം! നാട്ടുകാരിൽ ചിലരെ സംശയമുണ്ട്; ഇതര സംസ്ഥാന മോഷ്ടാക്കളെക്കുറിച്ചും അന്വേഷണം
ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറ കാഞ്ഞിരന്താനം ജോസഫ് ചാക്കോയുടെ വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷണംപോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലർച്ച രണ്ടിനും അഞ്ചിനും ഇടയിലാണ് മോഷണം. വീടിന്റെ അടുക്കളയുടെ പിന്നിലുള്ള തടി ജനാലയുടെ അഴി പട്ടിക കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിലും ഷെൽഫിലും ബാഗുകളിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് അപഹരിച്ചത്. മോഷണം നടത്തിയ ശേഷം ബാഗുകൾ വീടിന്റെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ജോസഫും ഭാര്യയും രണ്ടു മക്കളും വീട്ടിൽ കിടന്ന് ഉറങ്ങിയ നേരത്താണ് മോഷണം നടന്നത്. വിവാഹാവശ്യത്തിനായി വാങ്ങി അലമാരയിൽ സൂക്ഷിച്ചിരുന്ന തുണത്തരങ്ങളും മോഷ്ടാവ് മുറ്റത്ത് വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്തി. സമാന രീതിൽ മോഷണം നടത്തുന്ന സംഘങ്ങളെയും ഇതര സംസ്ഥാന മോഷ്ടാക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നാട്ടുകാരായ ചിലരെക്കുറിച്ചും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി…
Read Moreഭക്ഷണം കഴിക്കാനായി എത്തിയ മൂന്നു യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി പാട്ടും നൃത്തവും നടത്തി; ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു; പിന്നെ നടന്നത്…
കോട്ടയം: കഞ്ചാവ് ലഹരിയിൽ ഹോട്ടലിൽ അക്രമം നടത്തിയ യൂവാക്കളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ നോക്കി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഈസ്റ്റ് പോലീസ് രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇന്നലെ രാത്രി കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകത്തേക്കുള്ള റോഡിൽ ദേവിന ഹോട്ടലിലാണ് ആക്രമണം നടന്നത്. ഭക്ഷണം കഴിക്കാനായി എത്തിയ മൂന്നു യുവാക്കൾ ഹോട്ടലിലെ മുറിയിൽ കയറി നടത്തിയ പാട്ടും നൃത്തവും ബുദ്ധിമുട്ടായതോടെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ യുവാക്കൾ അക്രമം നടത്തുകയായിരുന്നു. സമീപ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലെയിറ്റ് എടുത്തെറിഞ്ഞു. അതിഥി തൊഴിലാളിയെ കൈയേറ്റം ചെയ്യുകയും ചെയ്തു. യൂവാക്കൾ കസേര ഉയർത്തി അക്രമിക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്്ടിച്ച ശേഷം രക്ഷപ്പെട്ട യുവാക്കൾ പിന്നീട് ഓട്ടോയിലെത്തി കടയിലേക്ക് ഹെൽമെറ്റ് വലിച്ചെറിഞ്ഞു. ഹെൽമറ്റ് വലിച്ചെറിഞ്ഞപ്പോൾ ഹോട്ടലിന്റെ മുൻവശത്തെ…
Read More