കോട്ടയം: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിൽ അടച്ചു പൂട്ടിയത് 350 ഹോട്ടലുകൾ. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകൾ ഒരുപരിധിവരെ പിടിച്ചുനിന്നെങ്കിലും ഒറ്റപ്പെട്ടിരിക്കുന്ന ഹോട്ടലുകളാണ് അടച്ചു പൂട്ടിയതിൽ ഏറെയും. കഴിഞ്ഞദിവസം കുറിച്ചിയിൽ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹൻ(42) കുറിപ്പ് എഴുതിവച്ച് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയതോടെയാണു കോവിഡ് കാലത്ത് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി വീണ്ടും ചർച്ചയായത്. സാധാരണ സമയത്തിൽനിന്നു വ്യത്യസ്തമായി വിശേഷ ദിവസങ്ങളിലാണ് ഹോട്ടലുകളിൽ കൂടുതൽ കച്ചവടം നടക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം ജില്ലയിലെ പല ഹോട്ടലുകളും പ്രതിസന്ധിയിലായിരുന്നു. അന്‍പത് ശതമാനം ഹോട്ടലുകളും പ്രവർത്തനം പുനരാരംഭിച്ചത് വിവിധ ബാങ്കുകളിൽനിന്നും വായ്പ എടുത്താണ്. തുടർന്നുള്ള വർഷം എത്തിയ പ്രളയവും, പിന്നാലെ എത്തിയ കോവിഡ് പ്രതിസന്ധിയും ചേർന്നു ഹോട്ടൽ മേഖലയെ ആകെ തകർത്തു. ജില്ലയിൽ 1200 ഹോട്ടലുകളാണ് 2020നു മുൻപ് പ്രവർത്തിച്ചിരുന്നത്. കോവിഡിനുശേഷം പകുതിയിലേറെ ഹോട്ടലുകളു ടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.…
Read MoreDay: October 21, 2021
കൂട്ടിക്കലിനെ ചേർത്തുപിടിച്ചു മമ്മൂട്ടി! വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തി; ദുരന്തഭൂമിയിൽ കൈത്താങ്ങായി പ്രിയതാരം
കോട്ടയം: ദുരന്തത്തിൽ അടിപതറിയ കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് കൈത്താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി. ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി. ഒരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകാരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്. ഇതോടൊപ്പം പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം നൂറു ജലസംഭരണികൾ മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. കൂടാതെ, പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം തുണികിറ്റുകൾ വിതരണത്തിനു എത്തിച്ചിട്ടുണ്ട്. ദുരന്തത്തിനു…
Read Moreചുമരുകൾ വിണ്ടുകീറുന്നു! നെയ്യാറ്റിൻകരയിൽ വീടുകൾ വാസയോഗ്യമല്ലാതാകുന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ കന്നിപ്പുറം കടവിന് സമീപത്തെയും ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ നൊച്ചിയൂര്‍ ഭാഗത്തെയും നെയ്യാറിന്റെ തീരത്തെ വീടുകള്‍ അപകടാവസ്ഥയിൽ. കനത്ത മഴയില്‍ കര കവിഞ്ഞ നദിയോട് ചേര്‍ന്ന് പല വീടുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കെട്ടിനിന്നിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് വീടുകളുടെ അപകടാവസ്ഥ വ്യക്തമാകുന്നത്. കന്നിപ്പുറം കടവിനു സമീപത്തെ വീടിന്റെ വലിയ മതില് ഇടിഞ്ഞുവീണു. നൊച്ചിയൂര്‍ വാര്‍ഡിലെ ബണ്ട് റോഡ് തകര്‍ന്നു. ശബരിമുട്ടത്തെ ക്രിസ്തുദാസിന്റെ വീട് ഏതു നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലാണെന്ന് വാര്‍ഡ് മെന്പര് അറിയിച്ചു. സമീപത്തെ ചില വീടുകളും അപകടഭീഷണി നേരിടുന്നു. പല വീടുകളും വാസയോഗ്യമല്ലാതായി. ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കുളിലാണ് ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്നത്. എട്ടു കുടുംബങ്ങളിലായി 15 പേര് നിലവില്‍ ക്യാന്പില്‍ കഴിയുന്നുണ്ട്. ചില വീട്ടുകാര്‍ ബന്ധുഗൃഹങ്ങളിലേയ്ക്ക് താത്കാലികമായി താമസം മാറ്റിയതായും അറിയുന്നു.
Read Moreമകനെ കണ്ടതിന് പിന്നാലെ..! ഷാരൂഖിന്റെ “മന്നത്തിൽ’ എൻസിബി റെയ്ഡ്; ഒരു നടിയുടെ മുംബൈയിലെ വീട്ടിലും റെയ്ഡ് നടത്തി
മുംബൈ: അഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മുംബൈ യിലെ വീട്ടിൽ (മന്നത്തിൽ) എൻസിബിയുടെ റെയ്ഡ്. രാവിലെ ഷാരൂഖ് ആർതർ റോഡ് ജയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എൻസിബി റെയ്ഡുമായി എത്തിയിരിക്കുന്നത്. എൻസിബി ഉദ്യോഗസ്ഥരായ അഞ്ചു പേരാണ് റെയ്ഡിനായി മന്നത്തിൽ എത്തിയിരിക്കുന്നത്. നടി അനന്യ പാണ്ഡെയുടെ മുംബൈയില്‍ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്. നടിയെ ചോദ്യം ചെയ്യനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു ആർതർ റോഡിലെ ജയിലിലെത്തി ആര്യനെ ഷാരൂഖ് സന്ദർശിച്ചത്. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല. ഇതിനിടെ, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
Read Moreസ്വർണക്കടത്ത് കാരിയറെ പിടികൂടാൻ ക്വട്ടേഷൻ; ലുക്കൗട്ട് നോട്ടീസ് “പൊട്ടിച്ച്’ സ്വര്‍ണക്കടത്ത് സംഘം; നാലുവർഷത്തിന് ശേഷം രണ്ടാം പ്രതി പൊങ്ങിയത് കോടതിവരാന്തയിൽ
സ്വന്തം ലേഖകന്‍ കോഴിക്കോട് : തീവ്രവാദപ്രവര്ത്തനങ്ങളുള്പ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങളില്‍ വരെ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി പുറപ്പെടുവിക്കുന്ന ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് ക്രിമിനല്‍ സംഘം വിദേശത്ത് നിന്ന് എത്തുന്നതായി കണ്ടെത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പ്രതികളും ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളുമാണ് കേരളത്തിലെത്തുന്നത്. ഏഴ് വര്‍ഷം മുമ്പുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിനു കീഴിലെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിചേര്‍ത്ത കൊടുവള്ളി സ്വദേശിയായ യുവാവ് കോടതിയില്‍ കീഴടങ്ങിയിരുന്നു. പ്രതി വിദേശത്താണെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്ഐടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും പ്രതി കോടതിയില്‍ കീഴടങ്ങാനെത്തിയതാണ് എസ്ഐടിയെ ഞെട്ടിച്ചത്. നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കോഫേപോസ ചുമത്തിയ പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കൂടാതെ പ്രതി എങ്ങനെ ലുക്കൗട്ട് നോട്ടീസ് ഭേദിച്ച് നാട്ടിലെത്തിയെന്നതില് അന്വേഷണം…
Read Moreനല്ല കുളിരുന്ന തണുപ്പ്; കമ്പിളിയും ചെരിപ്പും വേണമെന്ന് ജോളി ; ജയിലധികൃതര്‍ കോടതിയിലേക്ക്
കോഴിക്കോട്: ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജയിലില്‍ കമ്പിളിയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അനുവദിക്കണമെന്നാവശ്യവുമായി കൂടത്തായി കൊലപാതകേസിലെ മുഖ്യപ്രതി ജോളി ജോസഫ്. ജയിലില്‍ തണുപ്പുള്ളതിനാല്‍ സോക്സും ചെരിപ്പും ധരിക്കാന്‍ അനുവദിക്കണമെന്നും കമ്പിളിപുതപ്പും തറയില്‍ കിടക്കാനുള്ള വിരിയും അനുവദിക്കണമെന്നുമാണ് സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതിയാണ് ഇത് അംഗീകരിക്കേണ്ടതെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. തുടര്‍ന്ന് ജോളിയുടെ അഭിഭാഷകന് ഇന്നലെ കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ടിന് ലഭിച്ച ജോളിയുടെ അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജയിലധികൃതരും വ്യക്തമാക്കി. കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് കൊലപാതക കേസുകളില്‍ പ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.
Read Moreഫോണില്‍ സംസാരിച്ച് നടന്ന യുവതി പൊടുന്നനെ കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്ക് വീണു ! അദ്ഭുതകരമായ രക്ഷയും; വീഡിയോ കാണാം…
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡിലൂടെ നടന്ന യുവതി കൈക്കുഞ്ഞുമായി മാന്‍ഹോളിലേക്കു വീഴുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫരീദാബാദിലെ ജവഹര്‍ കോളനിക്കടുത്താണ് സംഭവം.ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. മൊബൈലില്‍ ആരെയോ വിളിക്കാന്‍ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നിരുന്ന മാന്‍ഹോളിന്റെ മുമ്പില്‍ പരസ്യ ബോര്‍ഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകള്‍ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപ്പെടുത്തി.
Read Moreനിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ?
ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് അച്ഛനുറങ്ങാത്ത വീടിന്റെ കഥ മുഴുവൻ കേട്ടതിനു ശേഷം ഞാൻ ലാൽ ജോസിന്റെയും ബാബു ജനാർദനന്റെയും മുന്നിലേക്ക് ഒരു നിർദേശം വച്ചു. നിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ? എന്റെ നിർദേശം അവർ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല ഞാൻ ഈ വേഷം ചെയ്യുന്നില്ലെങ്കിൽ അവർ ഈ സിനിമ ചെയ്യുന്നില്ല എന്ന് ഒരു പ്രഖ്യാപനവും നടത്തി. അങ്ങനെ മലയാളത്തിൽ എത്രയോ പോപ്പുലറായ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ, ഞാൻ കീഴടങ്ങി. അവിടെ ഒരു അച്ഛനുറങ്ങാത്ത വീട് പിറക്കുകയായിരുന്നു. -സലിംകുമാർ
Read Moreഅതെന്താടാ നിനക്ക് ചോർ വേണ്ടാത്തെ…. മിസ്റ്റർ പോഞ്ഞിക്കരയായി ഇന്നസെന്റ് തകർത്താടിയ കല്യാണ രാമനിലെ ആ രംഗം ഒരു യഥാർത്ഥ സംഭവം തന്നെ…
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കല്യാണരാമൻ. ഈ സിനിമയിലെ ചോറു വിളമ്പുന്ന രംഗം യഥാർഥത്തിൽ നടന്നതാണെന്നു വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകനായ ഷാഫിയും തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും. ചിത്രത്തിൽ പോഞ്ഞിക്കര എന്ന കഥാപാത്രമായി തകർത്താടിയ ഇന്നസെന്റ് തന്റെ നാട്ടിൽ നടന്ന ഒരു കഥ ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒരഭിമുഖത്തിലാണ് ഈ അറിയാക്കഥ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്.പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയിൽ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാൽ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നെന്നും എന്നാൽ പിന്നീട് അദ്ദേഹം സ്വന്തമായി കൈയിൽ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കിയെന്നും ഷാഫിയും ബെന്നിയും പറയുന്നു. മ്യൂസിക് വിത്ത് ബോഡി മസിൽസ്, ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും തുടങ്ങി ആ ചിത്രത്തിലെ പല ഹാസ്യരംഗങ്ങളും ഇന്നസെന്റ് തന്റേതായ…
Read Moreയുവ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം ! ഉദയന്‍ കുളങ്ങരയിലെ നടുറോഡില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
യുവതിയായ വനിതാ ഡോക്ടറെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാറശാല ഉദിയന്‍കുളങ്ങരയ്ക്കു സമീപം കോളജ് റോഡില്‍ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നില്‍ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയര്‍ത്തി എതിര്‍വശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല. കണ്ണുകള്‍ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകള്‍ അടക്കം കൂടുതല്‍ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ‘ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പോലീസെത്തി യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടര്‍ സമീപത്തെ ചികിത്സാ കേന്ദ്രത്തില്‍ ജോലി…
Read More