പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്തെ കർഷകൻ മഠത്തിനകത്ത് ജോൺസന്റെ പുരയിടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിൽ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകൾ പെട്ടു. കൂട് തുറക്കുന്നതിനിടയിൽ ഒരെണ്ണം ചാടി രക്ഷപെട്ടിരുന്നു. ബാക്കി ആറെണ്ണത്തിനെയും വനപാലകർ മറ്റൊരു കൂട്ടിലാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി. കൃഷി നശിപ്പിക്കാനെത്തുന്ന കൂട്ടങ്ങളിൽ പെട്ട കുരങ്ങൻമാരാണു കെണിയിൽ പെടുന്നത്. ഓരോ കുരങ്ങനും കൂട്ടിലകപ്പെടുമ്പോൾ ഒരാൾ കടുത്ത വിഷമത്തിലായിരുന്നു. അത് ജോൺസന്റെ വളർത്തു നായയാണ്. അകപ്പെട്ട കുരങ്ങനെ കാണുമ്പോൾ കൂടിനു ചുറ്റും അത് ഓടി നടക്കും. ദേഷ്യം കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ഇന്നലെ സംഗതി പിടികിട്ടി. തടവിലാക്കി കൊണ്ടുപോകുന്നതിലെ സങ്കടമായിരുന്നത്. മിനിഞ്ഞാന്നു വീണ കുരങ്ങനെ ഇന്നലെ രാവിലെ കൊണ്ടുപോയി. അര മണിക്കൂറിനുള്ളിൽ ഏഴാമൻ കൂട്ടിലകപ്പെട്ടു. ഇതോടെ നായയുടെ മട്ടുമാറി. കൂട്ടിനു ചുറ്റും നടന്നു കരഞ്ഞു ശബ്ദമുണ്ടാക്കി. രക്ഷപെടാനുള്ള കുരങ്ങന്റെ പരാക്രമം കണ്ട് കൂട്ടിൽ മുഖം ചേർത്ത് ആശ്വസിപ്പിക്കാൻ…
Read MoreDay: October 21, 2021
അവര്‍ വീട്ടിലും ഹോട്ടലിലുമെത്തി ഭീഷണിപ്പെടുത്തി..! സരിൻ ജീവനൊടുക്കാനുള്ള കാരണത്തെക്കുറിച്ച് ഭാര്യ രാധു പറയുന്നതിങ്ങനെ…
ചങ്ങനാശേരി: സ്വകാര്യ ബാങ്കുകളുടെയും ബ്ലേഡ് പലിശക്കാരുടെയും ഭീഷണി മൂലമാണ് കുറിച്ചി കനകക്കുന്ന് ഗുരുദേവ ഭവനിൽ സരിൻ മോഹൻ (42) ജീവനൊടുക്കിയതെന്നു ഭാര്യ രാധു സരിൻ ആരോപിച്ചു. ഇവർ വീട്ടിലും ഹോട്ടലിലുമെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും രാധു മാധ്യമങ്ങളോടു പറഞ്ഞു. സർക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് സരിൻ മോഹൻ ചൊവ്വാഴ്ച പുലർച്ചെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. സംഭവത്തെക്കുറിച്ച് സരിന്റെ ഭാര്യ രാധു പറയുന്നതിങ്ങനെ: വിദേശത്തായിരുന്ന സരിൻ രണ്ടു വർഷം മുൻപാണ് കുറിച്ചിയിൽ വിനായക എന്ന ഹോട്ടൽ തുടങ്ങിയത്. തൊട്ടുപിന്നിലെ വീടും വാടകയ്ക്കെടുത്തു. ഹോട്ടൽ നടത്തിപ്പ് ലാഭത്തിലായതോടെ അതേ കെട്ടിടത്തിൽ ഒരു തുണിക്കടയും സ്പെയർ പാർട്സ് കടയും തുടങ്ങി. കോവിഡ് കാലമെത്തിയതോടെ ബുദ്ധിമുട്ടുകൾ നേരിട്ടു. കച്ചവടം നിലച്ചതോടെ ബാധ്യതയും വർധിച്ചു. സ്വകാര്യ ബാങ്കിലടയ്ക്കേണ്ട തുകയുടെ തവണ മുടങ്ങിയതോടെ ഇടയ്ക്ക് തർക്കമുണ്ടാകുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു.…
Read Moreപ്രളയം എല്ലാം കവർന്നു..! രോഗിയായ മകനെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ തോമസും കുടുംബവും
മുണ്ടക്കയം: നിമിഷാർധംകൊണ്ട് പ്രളയം എല്ലാം കവർന്നപ്പോൾ രോഗിയായ മകനെയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് ചിറ്റടി സ്വദേശി കണ്ടത്തിൽപറമ്പിൽ തോമസ്. കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ തോമസിന്റെ വീടും വീട്ടുപകരണങ്ങളുമെല്ലാം പൂർണമായും നശിച്ചു. ചെളിയിൽ കുതിർന്ന ഒരു ചാക്ക് തുണിക്കഷണങ്ങൾ അല്ലാതെ മറ്റൊന്നും പ്രളയം അവശേഷിപ്പിച്ചില്ല. മുണ്ടക്കയം 35ാം മൈലിലെ ഓട്ടോ ഡ്രൈവറാണ് തോമസ്. ഭാര്യ ഷൈബി. പ്ലസ്ടു വിദ്യാർഥിനിയായ അന്ന (17), ഷാരോൺ (15), അലക്സ (രണ്ട്), എട്ടു മാസം പ്രായമായ അയാൻ എന്നിവരാണ് മക്കൾ. ഭിന്നശേഷിക്കാരനായ ഷാരോണിന്റെ ചികിത്സയ്ക്കായി ഉള്ള കിടപ്പാടം വിറ്റു. തമിഴ്നാട്ടിലും കേരളത്തിലുമായി കുട്ടിയുടെ ഓപ്പറേഷൻ അടക്കമുള്ള ചികിത്സയ്ക്ക് ഭാരിച്ച ചെലവ് വേണ്ടിവന്നു. ഇപ്പോഴും കുട്ടിയുടെ ചികിത്സയ്ക്കായി നല്ലൊരു തുക തോമസിന് കണ്ടെത്തേണ്ടതുണ്ട്. പിന്നീട് കൂലിപ്പണി ചെയ്തും ഓട്ടോറിക്ഷ ഓടിച്ചും കിട്ടിയ സമ്പാദ്യംകൊണ്ട് ചിറ്റടിയിൽ ഒരു ചെറിയ വീടും പുരയിടവും വാങ്ങി. ഇതിന്റെ ബാധ്യത…
Read Moreപാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന്റമീസ് രാജ; മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളതെന്ന് ആമിർ
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച റമീസ് രാജയെ പരിഹസിച്ച് പാക് മുൻ പേസർ മുഹമ്മദ് ആമിർ. പിസിബി ചെയര്മാൻ സ്ഥാനത്തിന്റെ ആകർഷണം മാസശമ്പളമല്ല. ആ സ്ഥാനത്തിരിക്കുന്നവർക്ക് മറ്റു ചില മെച്ചങ്ങളുണ്ടാകുമെന്നും ആമിർ ട്വിറ്ററിൽ പ്രതികരിച്ചു. പാക്കിസ്ഥാൻ ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് പിസിബി ചെയർമാൻ എന്ന നിലയിൽ ശമ്പളം ഒന്നും വാങ്ങില്ലെന്ന് റമീസ് രാജ പ്രഖ്യാപിച്ചത്. അടുത്ത മൂന്നു വർഷത്തേക്ക് എനിക്ക് ഒരു രൂപ പോലും ശമ്പളമില്ല. തന്റെ ഇപ്പോഴത്തെ കരിയർ ത്യജിച്ചാണ് ഞാൻ ഈ ദൗത്യം ഏറ്റെടുത്തതെന്നും രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെ മുനവച്ച മറുപടി. “എന്റെ അറിവിൽ പിസിബി ചെയർമാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല. പകരം മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളത്. ഒരുപക്ഷേ, എന്റെ അറിവ് തെറ്റായിരിക്കാം. ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണ്’-…
Read Moreഇടുക്കി കമ്പകക്കാനം കൂട്ടക്കൊല! പ്രതി അനീഷ് മരിച്ച നിലയിൽ; കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്; ആരെയും ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
അടിമാലി: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി കൊരങ്ങാട്ടയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കുമുണ്ട്. 2018 ജൂലായ് 29ന് രാത്രിയാലായിരുന്നു അനീഷും കൂട്ടുപ്രതി ലിബീഷും ചേർന്ന് നാലംഗ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണനില്‍ നിന്ന് മാന്ത്രികസിദ്ധിയും ശക്തിയും കൈവശപ്പെടുത്തുന്നതിനും, സ്വര്‍ണം തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ആരെയും ഞെട്ടിപ്പിക്കുന്നതരത്തിൽ അതിക്രൂരമായായിരുന്നു കൊലപാതകം. മദ്യലഹരിയിലായിരുന്ന പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി ഒന്നോടെയാണ് അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഇവര്‍ ആദ്യം വൈദ്യുതി വിഛേദിച്ചു. പിന്നീട് വീട്ടുവളപ്പിലുണ്ടായിരുന്ന ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദംകേട്ട് കൃഷ്ണന് വീടിന് പുറത്തിറങ്ങി. ഈ സമയം അടുക്കളവാതിലിന് സമീപം പതുങ്ങിനിന്നിരുന്ന ഇരുവരും ബൈക്കിന്റെ…
Read Moreഹേമാവതി തീരെ അവശയായിരുന്നു..! അതിഥി തൊഴിലാളി യുവതിക്ക് സുഖപ്രസവം ഒരുക്കി ആഷ്ലിയും മോൻസനും
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിനു ജൻമം നൽകി. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറയിലെ താമസക്കാരനുമായ ടികാമിന്റെ ഭാര്യ ഹേമാവതി (31) ആണ് 108 ആംബുലൻസിനുള്ളിൽ ആണ്‍കുഞ്ഞിന് ജൻമംനൽകിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. ഹേമാവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെട്ടു. തുടർന്ന് ഇവർ 108 ആംബുലൻസിന്റെ സേവനം തേടി. കണ്ട്രോൾ റൂമിൽനിന്നുള്ള നിർദേശാനുസരണം ഉടൻ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാഹനം എത്തി. എമർജൻസി മെഡിക്കൽ ടെക്നീഷൻ ആഷ്ലി ജോസഫ് നടത്തിയ പരിശോധനയിൽ ഹേമാവതി തീരെ അവശയാണെന്നും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടർന്ന് ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ഹേമാവതിയെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. അടിമാലി താലൂക്ക്…
Read Moreവനിതാ വോളിബോൾ താരത്തെ താലിബാൻ ഭീകരർ തലയറത്തു കൊന്നു; രാജ്യം വിടാൻ കഴിഞ്ഞത് രണ്ടു താരങ്ങൾക്കുമാത്രം; കോച്ചിന്റെ വെളിപ്പെടുത്തൽ…
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ ജൂണിയർ വോളിബോൾ താരത്തെ താലിബാൻ ഭീകരർ തലയറത്തു കൊലപ്പെടുത്തി. മഹ്ജബിൻ ഹക്കീമിയാണു താലിബാന്റെ കൊടും ക്രൂരതയ്ക്കിരയായത്. വോളിബോൾ ടീം കോച്ച് പേർഷ്യൻ ഇൻഡിപെൻഡന്റിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ആദ്യമാണു മഹ്ജബിൻ കൊല്ലപ്പെട്ടത്. കൊലപാതകവിവരം പുറത്തുപറയരുതെന്നു മഹ്ജബിന്റെ കുടുംബത്തെ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നതായി കോച്ച് പറഞ്ഞു. മെഹ്ജബിന്റെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോച്ചിന്റെ വെളിപ്പെടുത്തൽ. കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിലെ പ്രഗല്ഭ താരമായിരുന്നു മഹ്ജബിൻ. ഓഗസ്റ്റ് 15നു താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിക്കുന്നതിനു മുന്‍പ് രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യം വിടാൻ കഴിഞ്ഞത്. മറ്റു താരങ്ങളെല്ലാം ഭീതിയോടെയാണു രാജ്യത്തു കഴിയുന്നത്. മുന്‍പു താരങ്ങൾ ആഭ്യന്തര, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഫിഫയും ഖത്തർ…
Read Moreചായക്കടയിലെ അടുപ്പില്നിന്നുയരുന്ന ചൂടിനും പുകയ്ക്കും ഒരാഴ്ച അവധി! വിജയന്-മോഹന ദമ്പതികള്‍ ശൈത്യത്തിന്റെ കുളിര്‍മ പകരുന്ന റഷ്യയില്‍
ചായക്കടയിലെ അടുപ്പില്നിന്നുയരുന്ന ചൂടിനും പുകയ്ക്കും അവധി നല്കി, വിജയന്-മോഹന ദമ്പതികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ശൈത്യത്തിന്റെ കുളിര്‍മ പകരുന്ന റഷ്യയില്‍. സ്വന്തം ചായക്കടയില്‍നിന്നുള്ള വരുമാനംകൊണ്ട് ഉലകം ചുറ്റുന്നതു ശീലമാക്കിയ ഇവര്‍, തങ്ങളുടെ സന്ദര്‍ശനത്തിന് 26-ാമത് രാജ്യമായി റഷ്യ തെരഞ്ഞെടുത്തതിനു പിന്നില്‍ കാരണം മറ്റൊന്നുമല്ല. ലോകത്ത് ആദ്യമായി വിപ്ലവത്തിലൂടെ തൊഴിലാളികള്‍ അധികാരത്തില്‍ വന്ന മണ്ണിലൊന്നു കാലുകുത്തണമെന്ന അതിയായ മോഹംതന്നെ. 21 മുതല്‍ 28 വരെ കടമുടക്കം എന്ന നോട്ടീസ് ഒരാഴ്ചമുന്നേതന്നെ കടയില്‍ പതിച്ച്, ഇന്നു പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വിജയനും മോഹനയും എയര്‍ അറേബ്യ വിമാനത്തില്‍ പറന്നുയര്‍ന്നു. രണ്ടു പെണ്മക്കളും കൊച്ചുമക്കളുമടക്കം കുടുംബത്തില്‍നിന്ന് ഏഴു പേര്കൂടിയുണ്ട്. ഷാര്‍ജ വഴി ഇന്നു രാത്രി മോസ്കോയിലത്തുന്ന ഇവര്‍ക്ക് മോസ്കോ മലയാളി അസോസിയേഷന് വരവേല്പും ഒരുക്കിയിട്ടുണ്ട്. ആദ്യമൊക്കെ സ്വന്തം ചെലവിലായിരുന്നു യാത്രയെങ്കിലും കഴിഞ്ഞ കുറെക്കാലമായി ഒരു ട്രാവല്‍ ഏജന്‍സിയാണ് വിജയന്റെയും മോഹനയുടെയും…
Read Moreസിറിഞ്ചിൽ വായു നിറച്ച് കുത്തിവച്ചു; നാലു രോഗികൾ മരിച്ചു, നഴ്സിനെതിരെ കേസെടുക്കാനുണ്ടായ കാരണം മറ്റൊന്ന്…
സ്മിത്ത് കൗണ്ടി (ടെക്സസ്): ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാലു രോഗികളെ സിറിഞ്ചിൽ വായുനിറച്ചു കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് വില്യം ജോർജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി വിധിച്ചു. 2017- 18 കാലഘട്ടത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ഹോസ്പിറ്റലിലായിരുന്നു സംഭവം. ജോണ്‍ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റൊഫർ ഗ്രീൽവെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്. കുത്തിവയ്പ്പിനെ തുടർന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തിന് കാരണം. ഇവരുടെ മരണ സമയത്തു സ്ഥലത്തുണ്ടായിരുന്നുവെന്നത് മാത്രമാണ് വില്യം ജോർജിനെതിരെ കേസെടുക്കാൻ കാരണമെന്ന് ഇയാളുടെ അറ്റോർണി പറഞ്ഞു. എന്നാൽ വില്യം ജോർജാണു നാലു പേരുടെയും മരണത്തിനുത്തരവാദിയെന്നാണ് കോടതി വ്യക്തമാക്കി. ശിക്ഷ പിന്നീട് വിധിക്കും. പി.പി. ചെറിയാൻ
Read Moreചാറ്റിൽ കുരുങ്ങി അനന്യ പാണ്ഡെ! കേസിലെ നിർണായക കണ്ണി; നടിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു; വെള്ളിയാഴ്ച വീണ്ടുമെത്തണമെന്ന് എൻസിബി
മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജാകണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). വ്യാഴാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം താരത്തെ എൻസിബി വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് മുംബൈയിലെ എൻസിബി ഓഫീസിൽ അനന്യ ഹാജരായത്. പിതാവും നടനുമായ ചുങ്കി പാണ്ഡെയ്ക്കൊപ്പമാണ് അനന്യ എത്തിയത്. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും അനന്യയും തമ്മിൽ നടത്തിയ വാട്സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. അനന്യയുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് കോടതിയിൽ സമർപ്പിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച…
Read More