ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതില്‍ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതല്‍ (നവംബര്‍ 26) പ്രദര്‍ശിപ്പിച്ച ക്രിസ്മസ് ട്രീ പൊതുജനങ്ങള്‍ക്ക് കൗതുകമായി മാറി. വെള്ളിയാഴ്ച വൈകിട്ട് 6.30-നു വെസ്റ്റ്പാര്‍ക്ക് അവന്യൂവില്‍ ദീപാലംകൃതമായി പ്രദര്‍ശിപ്പിച്ച ട്രീ അടുത്ത 42 ദിവസം പൊതുജനങ്ങള്‍ക്ക് കാണാമെന്നു സംഘാടകര്‍ അറിയിച്ചു. 140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ബള്‍ബുകളും, 1000 ഓര്‍ണമെന്റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ പ്ലാസയില്‍ ഉയര്‍ത്തിയിരിക്കുന്ന 79 അടി ഉയരമുള്ള ട്രീയുടെ ഇരട്ടി ഉയരമുണ്ട് പുതിയ ട്രീക്ക്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ലോകചരിത്രം തന്നെ മാറ്റമറിച്ച ഒരുരാത്രി. ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തേണ്ടതെന്ന് ഹാമര്‍ വില്യംസ് കമ്പനി സിഇഒ കെയില്‍സ് വില്യംസ് അറിയിച്ചു.…
Read MoreDay: November 29, 2021
വിസ അപേക്ഷകളില്‍ തെറ്റായ വിവരം നല്കി! ഇന്ത്യന്‍ വ്യവസായിക്ക് 15 മാസം തടവ്
സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): വിദേശ ജോലിക്കാരുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്കിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായ പ്രമുഖന് കിഷോര്‍ കുമാറിന് യുഎസ് ഫെഡറല്‍ കോടതി 15 മാസം തടവ് ശിക്ഷ വിധിച്ചു. നവംബര്‍ 22-ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിസ്ട്രിക്ട് ജഡ്ജി എഡ്വേര്‍ഡ് ജെ. ഡാവിലയാണ് വിധി പ്രസ്താവിച്ചതെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി സ്റ്റെഫിനി എം. ഹിന്റ്സ് അറിയിച്ചു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പത്രക്കുറിപ്പിലാണ് വിധിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. 2021 മെയ് 24-ന് കിഷോര്‍ കുമാര്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന നാല് സ്റ്റാഫിംഗ് കമ്പനികള്‍ സാങ്കേതിക വിദ്യാഭ്യാസമുള്ള വിദേശ ജോലിക്കാരെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യുഎസിലെ എച്ച്1ബി വിസ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്കി എന്ന കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 2009 മുതല്‍ 2017 വരെ വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് എച്ച്1ബി വിസ ലഭിക്കുന്നതിനു വിദേശ ജോലിക്കാരുടെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി…
Read Moreബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരന് ഒമിക്രോൺ? കേന്ദ്ര സഹായം തേടി കർണാടക; 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കും
ബംഗളൂരു: കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ബാധിച്ച കോവിഡ് വൈറസ് വകഭേദം സ്ഥിരീകരിക്കാൻ കഴിയാതെ കർണാടക. ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കർണാടക സര്‍ക്കാര്‍ ഐസിഎംആറിന്റെ സഹായം തേടി. നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ വൈറസ് വകഭേദത്തെക്കുറിച്ച് സ്ഥിരീകരണം നൽകാൻ കഴിയൂവെന്ന് കർണാടക അറിയിച്ചു. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
Read Moreഅതിലും നല്ലത് കെട്ടാതിരിക്കുന്നതല്ലേ..! ഒരു അഭിമുഖത്തില്‍ മാമുക്കോയ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ…
മലയാളികളുടെ പ്രിയതാരമായ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. സുഹ്റയെ വിവാഹം കഴിച്ച ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു സുഹ്റയുമായുള്ള വിവാഹമെന്നാണു മാമുക്കോയ പറഞ്ഞത്. എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിനു മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. അന്നു പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്നു കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു. അവരുടെയടുത്തും പൈസയില്ല, എന്റെയടുത്തും ഇല്ല. അപ്പോള്‍ എനിക്കിതു മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന്…
Read Moreമുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ! പീഡനക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസ്; പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ഡിസിസി
തിരുവല്ല: മുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 12 പേര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. തിരുവല്ല, കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.റ്റി. സജിമോന്‍, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നാസര്‍ എന്നിവര്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സജിമോനും നാസറിനുമെതിരെ പീഡനത്തിനും ദൃശ്യങ്ങള്‍ പകര്ത്തിയതിനുമുള്പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയി ട്ടുള്ളത്. ദൃശ്യങ്ങള്‍ സമൂഹമാ ധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് പത്തുപേര്‍ക്കെതിരെ കേസ്. പീഡനത്തിനിരയായ വീട്ടമ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്. 2021 മാര്‍ച്ചിലായിരുന്നു ആയിരുന്നു സംഭവം. പത്തനംതിട്ടയ്ക്ക് പോകുന്നതിനായി നിന്ന വീട്ടമ്മയെ ഒന്നും രണ്ടും പ്രതികള്‍ കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി ബോധരഹിതയാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ബലാത്സംഗം, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി…
Read Moreഇതാണ് അടയാളം! മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല; കനത്ത ജാഗ്രതയിൽ അതിരന്പുഴ! അടിച്ചിറയിൽ എത്തിയതും കുറുവ സംഘമോ?
ഏറ്റുമാനൂർ: അതിരന്പുഴയിൽ വീടുകളിൽ മോഷണശ്രമം നടത്തിയ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച വെളുപ്പിന് ഒന്നിനും മൂന്നിനുമിടയിലാണ് മൂന്നംഗ സംഘം എത്തിയത്. പ്രത്യേക ക്രമീകരണവുമായി പോലീസ് തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നും കുറുവ സംഘം അതിരന്പുഴയിൽ എത്തിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിംഗ് നടത്തി. പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രത തുടരുന്നു. രാത്രിയിൽ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസിൽ വിളിച്ചറിയിക്കണമെന്നും ഉടൻ തന്നെ സ്ഥലത്തെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു. സ്ത്രീകളുടെ സംഘം ഇതിനിടെ ഇന്നലെ രാവിലെ അതിരന്പുഴയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ…
Read Moreഒച്ചുകളെ വില്ക്കാനുണ്ടോ, എടുക്കാനാളുണ്ട്! ഒച്ചൊന്നിന് ഒരു രൂപ നിരക്കില്‍ വാങ്ങും; വിശ്വസിക്കാന്‍ പ്രയാസമാകുമെങ്കിലും സംഭവം വാസ്തവമാണ്
ഹരുണി സുരേഷ് വൈപ്പിന്‍: ‘ആഫ്രിക്കന്‍ ഒച്ചുകളെ വിലയ്ക്കെടുക്കും’- നായരമ്പലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തയിടെയായി കാണുന്ന പോസ്റ്ററാണിത്. വിശ്വസിക്കാന്‍ പ്രയാസമാകുമെങ്കിലും സംഭവം വാസ്തവമാണ്. ആഫ്രിക്കന്‍ ഒച്ചുകളുടെ രൂക്ഷമായ ശല്യത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാനുള്ള ഉദ്യമവുമായി രംഗപ്രവേശം ചെയ്ത, തൊട്ടടുത്ത ഞാറക്കല്‍ പഞ്ചായത്തിലെ പ്രഭാത സവാരിക്കൂട്ടായ്മയായ സണ്‍റൈസ് ടീമാണ് പോസ്റ്ററിനു പിന്നില്‍. പോസ്റ്ററില്‍ ഇവരുടെ ഫോണ്‍ നമ്പറും വച്ചിട്ടുണ്ട്. വിളിച്ചറിയിച്ചാല്‍ പൊതുജനങ്ങള്‍ ശേഖരിക്കുന്ന ഒച്ചുകളെ വീട്ടില്‍വന്ന് വാങ്ങിക്കൊണ്ടുപോകും. വെറുതെയല്ല, ഒച്ചൊന്നിന് ഒരു രൂപ വീതം നല്‍കുകയും ചെയ്യും. ഇവര്‍ ഇതു വാങ്ങിക്കൊണ്ട് പോയി കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഏറെക്കാലമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യംമൂലം പൊറുതിമുട്ടുന്ന നായരമ്പലത്തുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവാര്‍ത്തയാണിത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, ഇതിനോട് ചേര്‍ന്ന പോക്കറ്റ് റോഡുകള്‍ എന്നിവിടങ്ങളിലക്കെ ഒച്ചുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. പലയിടത്തും വീടുകളിലെ അടുക്കളത്തോട്ടങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും വരെ ഭീഷണിയാണിത്. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ രോഗഭീഷണിയുമുണ്ട്. ഈ…
Read Moreറഹിം ആള് ചില്ലറക്കാരനല്ല! യുവതിയുടേയും ഗർഭസ്ഥശിശുവിന്റേയും മരണം; ഒരാൾ അറസ്റ്റിൽ
മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റിനിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വാളേരി പുതുപറന്പിൽ റഹിം (53) ആണ് അറസ്റ്റിലായത്. റിനിയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തതോടെ റഹിം ഒളിവിൽ പോയിരുന്നു. ഇയാളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി സിഐ അബ്ദുൾ കരീം, എസ്ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ നൽകിയ പാനീയം കുടിച്ചതോടെയാണ് റിനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതും തുടർന്ന് മരണം സംഭവിച്ചതുമെന്നാണ് പരാതി. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പീഡനശ്രമത്തിനും കേസെടുത്തു. ഈ മാസം 18നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായതിനാൽ 19 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.…
Read Moreഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ
കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ബഹുമതി പത്രം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്റെയും രത്നമ്മയുടെയും മകനാണ് വിനേഷ് മോൻ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി വിനേഷിന് കൈയിലും കാലിലും ആറ് വിരലുകളാണുള്ളത്. വിരലുകൾ കൂടുതലുള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നുമില്ലെന്ന് വിനേഷ് പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണമായും സാധാരണ വിരലുകൾ പോലെ 24 വിരലുകളും ഉപയോഗിക്കാനാവുന്ന ഒരാളും ജീവിച്ചിരിപ്പില്ലെന്ന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് കണ്ടെത്തിയതോടെയാണ് ബഹുമതി നൽകാൻ നടപടിയായത്. വൈദ്യശാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു ബഹുമതി പ്രഖ്യാപനം. കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനേഷ് കഴിഞ്ഞ രണ്ട് വർഷമായി പൊൻകുന്നത്ത് വാഹന വർക്ക് ഷോപ്പ് നടത്തിവരികയാണ്. ഭാര്യ ലേഖ പട്ടികജാതി…
Read Moreപ്രസവ വേദനയില്‍ സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ സക്കീര്‍ഭായിക്ക് ? ബട്ട് ഐ കാൻ! സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി. കുഞ്ഞിന് ജന്മം നല്കി ന്യൂസിലന്‍ഡ് എംപി
പ്രസവ വേദന തുടങ്ങുമ്പോഴേ അയ്യോ ആ നിലവിളി ശബ്ദമിടോ എന്നു പറഞ്ഞ് കരയുന്ന സ്ത്രീകളെക്കുറിച്ചല്ലേ കേട്ടിട്ടുള്ളു. എന്നാല്‍ വേദനയൊക്കെയുണ്ട്. പക്ഷേ, സൈക്കിളൊക്കെ ചവിട്ടി ആശുപത്രിയിലെത്തിയാലോ. അങ്ങനെയൊരാളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ന്യൂസിലന്‍ഡ് എംപി ജൂലി ആനി ജെന്റര്‍. എങ്ങനെയെത്തായലും സുഖപ്രസവമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആനി തന്നെയാണ് തന്റെ പ്രസവാനുഭവം ഫേസബുക്കിലൂടെ അറിയിച്ചത്. ആദ്യ പ്രസവത്തിനും ആശുപത്രിയില്‍ പോകാന്‍ ആനി സൈക്കിള്‍ തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ സൈക്കിളില്‍ പോകണം എന്നൊന്നും കരുതിയിരുന്നതല്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് ആനി പറയുന്നത്. ചെറിയൊരു വേദന തോന്നിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞതും വേദന കൂടി. പക്ഷേ, പിന്മാറാന് തയ്യാറായില്ല. എന്തായാലും ഒരു പ്രശ്നവുമില്ലാതെ പ്രസവം നടന്നു.
Read More